Connect with us

kerala

പുട്ടുപൊടി കൊണ്ട് പോലും സ്‌കൂള്‍കെട്ടിടം നിര്‍മിച്ച് കമ്മീഷന്‍ അടിക്കാന്‍ മടിയില്ലാത്ത പിണറായി വിജയനാണ് കേരളം ഭരിക്കുന്നത് : കെ സുധാകരന്‍

കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് നിര്‍മാണത്തിലിരിക്കേ തകര്‍ന്നുവീണ ആശുപത്രി കെട്ടിടങ്ങളും പുതിയ റോഡുകളും ഒക്കെ ഈ അഴിമതിയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

Published

on

പിഞ്ചു കുട്ടികള്‍ സുരക്ഷിതമായി ഇരിക്കേണ്ട സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ വരെ സിപിഎം സര്‍ക്കാര്‍ അഴിമതി നടത്തിയിരിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയന്റെ സര്‍ക്കാര്‍ പണിത തൃശൂര്‍ ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടം പൊളിച്ചു മാറ്റുന്നു. പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത സ്‌കൂളിനാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് നിര്‍മാണത്തിലിരിക്കേ തകര്‍ന്നുവീണ ആശുപത്രി കെട്ടിടങ്ങളും പുതിയ റോഡുകളും ഒക്കെ ഈ അഴിമതിയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

വടക്കാഞ്ചേരിയില്‍ ലൈഫ് പദ്ധതിയില്‍ കോടികള്‍ അഴിമതി നടത്തി പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാക്കിയ അഴിമതി വീരനാണ് കേരളം ഭരിക്കുന്നതെന്നും സകല മേഖലകളിലും അഴിമതി കൊടികുത്തിവാഴുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ പണത്തിനോടുള്ള അത്യാര്‍ത്തിയുടെ പേരില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് പന്താടരുത് എന്നാണ് പിണറായി വിജയനോട് പറയാനുള്ളത്’, കെ സുധാകരന്‍ പറഞ്ഞു.

ചെമ്പൂച്ചിറ സ്‌കൂളിന്റെ പുതിയ കെട്ടിടം, തൊട്ടാല്‍ പൊടിയുന്നുവെന്ന് മാതാപിതാക്കള്‍ പരാതി പറഞ്ഞപ്പോള്‍ ‘യാതൊരു അപാകതയുമില്ല, മികച്ച കെട്ടിടമാണ് നിര്‍മിച്ചത് ‘ എന്ന് കള്ളം പറഞ്ഞവരാണ് കേരളത്തിലെ ഭരണക്കാര്‍. പുട്ടുപൊടി കൊണ്ട് പോലും കെട്ടിടം നിര്‍മിച്ച് കമ്മീഷന്‍ അടിക്കാന്‍ മടിയില്ലാത്ത പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് മാതാപിതാക്കള്‍ മറന്നു പോകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പിണറായി ഭരണത്തില്‍ നിര്‍മിച്ച കെട്ടിടങ്ങളാണെങ്കില്‍ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തണം. പിണറായിക്ക് വലുത് പണമാണെന്നും നമുക്ക് നമ്മുടെ കുട്ടികളുടെ ജീവനാണ് വലുതെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending