Connect with us

Video Stories

ആളില്ലാ പാര്‍ട്ടിയുടെ മതേതര, ജനാധിപത്യ ബദല്‍- ദാവൂദ് മുഹമ്മദ്‌

രാജ്യത്തെ ഇരുപതോളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനോട് സഖ്യമില്ലെന്ന് ഒരു സംസ്ഥാന ഭരണം മാത്രമുള്ള സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാണ് എന്ന് കാലം തെളിയിക്കും.

Published

on

ദാവൂദ് മുഹമ്മദ്‌

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ മതേതര, ജനാധിപത്യ ബദലെന്നത് രാജ്യത്തെ മതേതര മനസ്സിന്റെ സ്വപ്‌നവും ആഗ്രഹവുമാണ്. പക്ഷേ, ആര് നേതൃത്വം നല്‍കും എന്നതാണ് പലയിടത്ത് നിന്നുമുയരുന്ന ചോദ്യം. കോണ്‍ഗ്രസ് അല്ലാതെ മറ്റാര് എന്ന് രാജ്യം വീണ്ടും വീണ്ടും ചോദിക്കുമ്പോഴാണ് സി.പി.എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ ഭാവിവിലയിരുത്തി നിര്‍ണായക തിരുമാനമുണ്ടാവുമോ. അതല്ല, കേരള ഘടകത്തിന് കേന്ദ്രം വഴങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

യെച്ചൂരിയുടെ നിലപാടും
കേരള ഘടകത്തിന്റെ എതിര്‍പ്പും

മതേതര ബദലിന് കോണ്‍ഗ്രസ് അനിവാര്യമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തില്‍ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ആണയിടുമ്പോള്‍ കേരള ഘടകം ഈ നിലപാടിനെ പാടെ തള്ളുകയാണ്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന നിലപാട് കേരള നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന 2024ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങിനെ നേരിടുമെന്നത് കൗതുകമുയര്‍ത്തുന്ന ചോദ്യമാണ്.

രാജ്യത്തെ ചെറുകിട പാര്‍ട്ടികളെ കോര്‍ത്തിണക്കി സ്റ്റാലിനെയും അഖിലേഷിനെയും മായാവതിയെയും മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുകയെന്ന അപ്രായോഗിക ബദലിന് സി.പി.എം വഴങ്ങുമോ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരുന്ന മറ്റൊരു ചോദ്യം. പ്രതിപക്ഷ നിരയില്‍ 690 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിനെയും 233 എം.എല്‍.എമാരുള്ള തൃണമൂലിനെയും മാറ്റിനിര്‍ത്തിയുള്ള മതേതര ബദല്‍ പ്രായോഗികമല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് എല്ലാമറിയാം. പക്ഷേ, അംഗബലത്തിലും തുടര്‍ഭരണത്തിന്റെ ആത്മരതിയിലും കേരളഘടകത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധത ആവര്‍ത്തിക്കപ്പെടുകയാണ്. എന്നാല്‍ ആന്ധ്ര, തെലുങ്കാന, ത്രിപുര തുടങ്ങിയ സംസ്ഥാന ഘടകങ്ങള്‍ക്ക് കേരളത്തിന്റെ നിലപാടിനു വിരുദ്ധമായ വ്യക്തമായ കാഴ്ചപ്പാടുണ്ട്.

സംഘടനാ റിപ്പോര്‍ട്ടില്‍ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുന്നിടത്ത് പ്രത്യേകം പറയുന്നുണ്ട് മറ്റു കക്ഷികളെ എതിര്‍ക്കുന്നതിനിടയില്‍ ബി.ജെ.പിയുടെ വളര്‍ച്ച കാണാന്‍ കഴിയാതിരുന്നത് തിരിച്ചടിയായെന്ന്. ഇത് സൂചിപ്പിക്കുന്നത് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനെയുമാണെന്ന് വ്യക്തം. ഈ ആത്മവിമര്‍ശനത്തിലൂടെ പാര്‍ട്ടി എന്താണ് പഠിക്കുന്നതെന്ന് കാത്തിരുന്നു കാണണം.

എങ്ങോട്ട് ഒഴുകുന്നു

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കോര്‍പറേറ്റ്, ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ബദലിനെകുറിച്ച് വ്യക്തതയില്ലാത്ത കേരള ഘടകം ആ പാര്‍ട്ടിയുടെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിലയിരുത്തലുകള്‍ നടത്തിയില്ലെന്ന് വേണം കരുതാന്‍. 2018ല്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 1025352 ആയിരുന്നെങ്കില്‍ ചെങ്കോട്ടയായ കണ്ണൂരില്‍ എത്തുമ്പോള്‍ അംഗങ്ങളുടെ എണ്ണം 985757 ആയി കുറഞ്ഞു. പ്രധാന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് അംഗങ്ങളുടെ എണ്ണം വര്‍ധിച്ചത്. മുന്‍കാലത്ത് ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗളില്‍ 160827 അംഗങ്ങള്‍ മാത്രമാണിപ്പോഴുള്ളത്. 48096 അംഗങ്ങളുടെ കുറവാണ് ബംഗാളില്‍ മാത്രം കണക്കാക്കിയിട്ടുള്ളത്. ത്രിപുരയില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തുമ്പോള്‍ കേരള ഘടകം കോണ്‍ഗ്രസിന്റെ സംഘടനാ ദുര്‍ബലതമാത്രമാണ് ആവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 97990 കേഡര്‍മാരുണ്ടായിരുന്ന ത്രിപുരയില്‍ ഇപ്പോള്‍ 50612 ആയി ചുരുങ്ങി. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബീഹാറിലും ഹിമാചല്‍ പ്രദേശിലും കാര്യമായ വേരോട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് സ്വയം വിമര്‍ശനം നടത്തുമ്പോഴും കേരളത്തിലുണ്ടായ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തിക്കാട്ടി നയ രൂപീകരണത്തിനൊരുങ്ങുമ്പോള്‍ ഇത് കാലം തിരുത്തുമെന്നുറപ്പാണ്.

കോണ്‍ഗ്രസ് എവിടെ
സി.പി.എം എവിടെ

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം എവിടെ നില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. എം.എല്‍.എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സി.പി.എം നില്‍ക്കുന്നത് 10 ാം സ്ഥാനത്താണ്. രാജ്യത്ത് 4038 എം.എല്‍.എമാരില്‍ 691 പേര്‍ ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ആവര്‍ത്തിക്കുന്ന സി.പി.എമ്മിന് വെറും 88 എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഇതില്‍ 62 പേരും കേരളത്തില്‍ നിന്നുള്ളതാണ് എന്നതാണ് കൗതുകം. സി.പി.എം മൂന്ന് പതിറ്റാണ്ടുകളോളം ഭരിച്ച പശ്ചിമ ബംഗാളില്‍ ഒരു എം.എല്‍.എ പോലും ഇപ്പോള്‍ പാര്‍ട്ടിക്കില്ല.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 37.30 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് 19.46 ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍ സി.പി.എം ആവട്ടെ വെറും 1.75 ശതമാനം വോട്ടാണ് നേടിയത്. രാജ്യത്തെ ഇരുപതോളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനോട് സഖ്യമില്ലെന്ന് ഒരു സംസ്ഥാന ഭരണം മാത്രമുള്ള സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാണ് എന്ന് കാലം തെളിയിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ചാരപ്രര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

Published

on

ന്യൂഡല്‍ഹി : ചാരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.34 കാരനായ കാസിമിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു തവണ ഇയാള്‍ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും കണ്ടെത്തി.

കാസിം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് പാക്കിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തെയും സര്‍്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങള്‍ ലഭിച്ചിരുന്നു.
മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതാണ്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Trending