Connect with us

Video Stories

ആളില്ലാ പാര്‍ട്ടിയുടെ മതേതര, ജനാധിപത്യ ബദല്‍- ദാവൂദ് മുഹമ്മദ്‌

രാജ്യത്തെ ഇരുപതോളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനോട് സഖ്യമില്ലെന്ന് ഒരു സംസ്ഥാന ഭരണം മാത്രമുള്ള സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാണ് എന്ന് കാലം തെളിയിക്കും.

Published

on

ദാവൂദ് മുഹമ്മദ്‌

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ മതേതര, ജനാധിപത്യ ബദലെന്നത് രാജ്യത്തെ മതേതര മനസ്സിന്റെ സ്വപ്‌നവും ആഗ്രഹവുമാണ്. പക്ഷേ, ആര് നേതൃത്വം നല്‍കും എന്നതാണ് പലയിടത്ത് നിന്നുമുയരുന്ന ചോദ്യം. കോണ്‍ഗ്രസ് അല്ലാതെ മറ്റാര് എന്ന് രാജ്യം വീണ്ടും വീണ്ടും ചോദിക്കുമ്പോഴാണ് സി.പി.എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ ഭാവിവിലയിരുത്തി നിര്‍ണായക തിരുമാനമുണ്ടാവുമോ. അതല്ല, കേരള ഘടകത്തിന് കേന്ദ്രം വഴങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

യെച്ചൂരിയുടെ നിലപാടും
കേരള ഘടകത്തിന്റെ എതിര്‍പ്പും

മതേതര ബദലിന് കോണ്‍ഗ്രസ് അനിവാര്യമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തില്‍ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ആണയിടുമ്പോള്‍ കേരള ഘടകം ഈ നിലപാടിനെ പാടെ തള്ളുകയാണ്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന നിലപാട് കേരള നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന 2024ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങിനെ നേരിടുമെന്നത് കൗതുകമുയര്‍ത്തുന്ന ചോദ്യമാണ്.

രാജ്യത്തെ ചെറുകിട പാര്‍ട്ടികളെ കോര്‍ത്തിണക്കി സ്റ്റാലിനെയും അഖിലേഷിനെയും മായാവതിയെയും മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുകയെന്ന അപ്രായോഗിക ബദലിന് സി.പി.എം വഴങ്ങുമോ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരുന്ന മറ്റൊരു ചോദ്യം. പ്രതിപക്ഷ നിരയില്‍ 690 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിനെയും 233 എം.എല്‍.എമാരുള്ള തൃണമൂലിനെയും മാറ്റിനിര്‍ത്തിയുള്ള മതേതര ബദല്‍ പ്രായോഗികമല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് എല്ലാമറിയാം. പക്ഷേ, അംഗബലത്തിലും തുടര്‍ഭരണത്തിന്റെ ആത്മരതിയിലും കേരളഘടകത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധത ആവര്‍ത്തിക്കപ്പെടുകയാണ്. എന്നാല്‍ ആന്ധ്ര, തെലുങ്കാന, ത്രിപുര തുടങ്ങിയ സംസ്ഥാന ഘടകങ്ങള്‍ക്ക് കേരളത്തിന്റെ നിലപാടിനു വിരുദ്ധമായ വ്യക്തമായ കാഴ്ചപ്പാടുണ്ട്.

സംഘടനാ റിപ്പോര്‍ട്ടില്‍ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുന്നിടത്ത് പ്രത്യേകം പറയുന്നുണ്ട് മറ്റു കക്ഷികളെ എതിര്‍ക്കുന്നതിനിടയില്‍ ബി.ജെ.പിയുടെ വളര്‍ച്ച കാണാന്‍ കഴിയാതിരുന്നത് തിരിച്ചടിയായെന്ന്. ഇത് സൂചിപ്പിക്കുന്നത് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനെയുമാണെന്ന് വ്യക്തം. ഈ ആത്മവിമര്‍ശനത്തിലൂടെ പാര്‍ട്ടി എന്താണ് പഠിക്കുന്നതെന്ന് കാത്തിരുന്നു കാണണം.

എങ്ങോട്ട് ഒഴുകുന്നു

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കോര്‍പറേറ്റ്, ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ബദലിനെകുറിച്ച് വ്യക്തതയില്ലാത്ത കേരള ഘടകം ആ പാര്‍ട്ടിയുടെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിലയിരുത്തലുകള്‍ നടത്തിയില്ലെന്ന് വേണം കരുതാന്‍. 2018ല്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 1025352 ആയിരുന്നെങ്കില്‍ ചെങ്കോട്ടയായ കണ്ണൂരില്‍ എത്തുമ്പോള്‍ അംഗങ്ങളുടെ എണ്ണം 985757 ആയി കുറഞ്ഞു. പ്രധാന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് അംഗങ്ങളുടെ എണ്ണം വര്‍ധിച്ചത്. മുന്‍കാലത്ത് ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗളില്‍ 160827 അംഗങ്ങള്‍ മാത്രമാണിപ്പോഴുള്ളത്. 48096 അംഗങ്ങളുടെ കുറവാണ് ബംഗാളില്‍ മാത്രം കണക്കാക്കിയിട്ടുള്ളത്. ത്രിപുരയില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തുമ്പോള്‍ കേരള ഘടകം കോണ്‍ഗ്രസിന്റെ സംഘടനാ ദുര്‍ബലതമാത്രമാണ് ആവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 97990 കേഡര്‍മാരുണ്ടായിരുന്ന ത്രിപുരയില്‍ ഇപ്പോള്‍ 50612 ആയി ചുരുങ്ങി. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബീഹാറിലും ഹിമാചല്‍ പ്രദേശിലും കാര്യമായ വേരോട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് സ്വയം വിമര്‍ശനം നടത്തുമ്പോഴും കേരളത്തിലുണ്ടായ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തിക്കാട്ടി നയ രൂപീകരണത്തിനൊരുങ്ങുമ്പോള്‍ ഇത് കാലം തിരുത്തുമെന്നുറപ്പാണ്.

കോണ്‍ഗ്രസ് എവിടെ
സി.പി.എം എവിടെ

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം എവിടെ നില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. എം.എല്‍.എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സി.പി.എം നില്‍ക്കുന്നത് 10 ാം സ്ഥാനത്താണ്. രാജ്യത്ത് 4038 എം.എല്‍.എമാരില്‍ 691 പേര്‍ ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ആവര്‍ത്തിക്കുന്ന സി.പി.എമ്മിന് വെറും 88 എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഇതില്‍ 62 പേരും കേരളത്തില്‍ നിന്നുള്ളതാണ് എന്നതാണ് കൗതുകം. സി.പി.എം മൂന്ന് പതിറ്റാണ്ടുകളോളം ഭരിച്ച പശ്ചിമ ബംഗാളില്‍ ഒരു എം.എല്‍.എ പോലും ഇപ്പോള്‍ പാര്‍ട്ടിക്കില്ല.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 37.30 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് 19.46 ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍ സി.പി.എം ആവട്ടെ വെറും 1.75 ശതമാനം വോട്ടാണ് നേടിയത്. രാജ്യത്തെ ഇരുപതോളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനോട് സഖ്യമില്ലെന്ന് ഒരു സംസ്ഥാന ഭരണം മാത്രമുള്ള സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാണ് എന്ന് കാലം തെളിയിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending