Connect with us

Video Stories

ആളില്ലാ പാര്‍ട്ടിയുടെ മതേതര, ജനാധിപത്യ ബദല്‍- ദാവൂദ് മുഹമ്മദ്‌

രാജ്യത്തെ ഇരുപതോളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനോട് സഖ്യമില്ലെന്ന് ഒരു സംസ്ഥാന ഭരണം മാത്രമുള്ള സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാണ് എന്ന് കാലം തെളിയിക്കും.

Published

on

ദാവൂദ് മുഹമ്മദ്‌

ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ മതേതര, ജനാധിപത്യ ബദലെന്നത് രാജ്യത്തെ മതേതര മനസ്സിന്റെ സ്വപ്‌നവും ആഗ്രഹവുമാണ്. പക്ഷേ, ആര് നേതൃത്വം നല്‍കും എന്നതാണ് പലയിടത്ത് നിന്നുമുയരുന്ന ചോദ്യം. കോണ്‍ഗ്രസ് അല്ലാതെ മറ്റാര് എന്ന് രാജ്യം വീണ്ടും വീണ്ടും ചോദിക്കുമ്പോഴാണ് സി.പി.എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ ഭാവിവിലയിരുത്തി നിര്‍ണായക തിരുമാനമുണ്ടാവുമോ. അതല്ല, കേരള ഘടകത്തിന് കേന്ദ്രം വഴങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

യെച്ചൂരിയുടെ നിലപാടും
കേരള ഘടകത്തിന്റെ എതിര്‍പ്പും

മതേതര ബദലിന് കോണ്‍ഗ്രസ് അനിവാര്യമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തില്‍ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ആണയിടുമ്പോള്‍ കേരള ഘടകം ഈ നിലപാടിനെ പാടെ തള്ളുകയാണ്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന നിലപാട് കേരള നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന 2024ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങിനെ നേരിടുമെന്നത് കൗതുകമുയര്‍ത്തുന്ന ചോദ്യമാണ്.

രാജ്യത്തെ ചെറുകിട പാര്‍ട്ടികളെ കോര്‍ത്തിണക്കി സ്റ്റാലിനെയും അഖിലേഷിനെയും മായാവതിയെയും മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുകയെന്ന അപ്രായോഗിക ബദലിന് സി.പി.എം വഴങ്ങുമോ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരുന്ന മറ്റൊരു ചോദ്യം. പ്രതിപക്ഷ നിരയില്‍ 690 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിനെയും 233 എം.എല്‍.എമാരുള്ള തൃണമൂലിനെയും മാറ്റിനിര്‍ത്തിയുള്ള മതേതര ബദല്‍ പ്രായോഗികമല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് എല്ലാമറിയാം. പക്ഷേ, അംഗബലത്തിലും തുടര്‍ഭരണത്തിന്റെ ആത്മരതിയിലും കേരളഘടകത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധത ആവര്‍ത്തിക്കപ്പെടുകയാണ്. എന്നാല്‍ ആന്ധ്ര, തെലുങ്കാന, ത്രിപുര തുടങ്ങിയ സംസ്ഥാന ഘടകങ്ങള്‍ക്ക് കേരളത്തിന്റെ നിലപാടിനു വിരുദ്ധമായ വ്യക്തമായ കാഴ്ചപ്പാടുണ്ട്.

സംഘടനാ റിപ്പോര്‍ട്ടില്‍ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുന്നിടത്ത് പ്രത്യേകം പറയുന്നുണ്ട് മറ്റു കക്ഷികളെ എതിര്‍ക്കുന്നതിനിടയില്‍ ബി.ജെ.പിയുടെ വളര്‍ച്ച കാണാന്‍ കഴിയാതിരുന്നത് തിരിച്ചടിയായെന്ന്. ഇത് സൂചിപ്പിക്കുന്നത് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനെയുമാണെന്ന് വ്യക്തം. ഈ ആത്മവിമര്‍ശനത്തിലൂടെ പാര്‍ട്ടി എന്താണ് പഠിക്കുന്നതെന്ന് കാത്തിരുന്നു കാണണം.

എങ്ങോട്ട് ഒഴുകുന്നു

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കോര്‍പറേറ്റ്, ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ബദലിനെകുറിച്ച് വ്യക്തതയില്ലാത്ത കേരള ഘടകം ആ പാര്‍ട്ടിയുടെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിലയിരുത്തലുകള്‍ നടത്തിയില്ലെന്ന് വേണം കരുതാന്‍. 2018ല്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 1025352 ആയിരുന്നെങ്കില്‍ ചെങ്കോട്ടയായ കണ്ണൂരില്‍ എത്തുമ്പോള്‍ അംഗങ്ങളുടെ എണ്ണം 985757 ആയി കുറഞ്ഞു. പ്രധാന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് അംഗങ്ങളുടെ എണ്ണം വര്‍ധിച്ചത്. മുന്‍കാലത്ത് ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗളില്‍ 160827 അംഗങ്ങള്‍ മാത്രമാണിപ്പോഴുള്ളത്. 48096 അംഗങ്ങളുടെ കുറവാണ് ബംഗാളില്‍ മാത്രം കണക്കാക്കിയിട്ടുള്ളത്. ത്രിപുരയില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തുമ്പോള്‍ കേരള ഘടകം കോണ്‍ഗ്രസിന്റെ സംഘടനാ ദുര്‍ബലതമാത്രമാണ് ആവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 97990 കേഡര്‍മാരുണ്ടായിരുന്ന ത്രിപുരയില്‍ ഇപ്പോള്‍ 50612 ആയി ചുരുങ്ങി. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബീഹാറിലും ഹിമാചല്‍ പ്രദേശിലും കാര്യമായ വേരോട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് സ്വയം വിമര്‍ശനം നടത്തുമ്പോഴും കേരളത്തിലുണ്ടായ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തിക്കാട്ടി നയ രൂപീകരണത്തിനൊരുങ്ങുമ്പോള്‍ ഇത് കാലം തിരുത്തുമെന്നുറപ്പാണ്.

കോണ്‍ഗ്രസ് എവിടെ
സി.പി.എം എവിടെ

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം എവിടെ നില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. എം.എല്‍.എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സി.പി.എം നില്‍ക്കുന്നത് 10 ാം സ്ഥാനത്താണ്. രാജ്യത്ത് 4038 എം.എല്‍.എമാരില്‍ 691 പേര്‍ ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ആവര്‍ത്തിക്കുന്ന സി.പി.എമ്മിന് വെറും 88 എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഇതില്‍ 62 പേരും കേരളത്തില്‍ നിന്നുള്ളതാണ് എന്നതാണ് കൗതുകം. സി.പി.എം മൂന്ന് പതിറ്റാണ്ടുകളോളം ഭരിച്ച പശ്ചിമ ബംഗാളില്‍ ഒരു എം.എല്‍.എ പോലും ഇപ്പോള്‍ പാര്‍ട്ടിക്കില്ല.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 37.30 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് 19.46 ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍ സി.പി.എം ആവട്ടെ വെറും 1.75 ശതമാനം വോട്ടാണ് നേടിയത്. രാജ്യത്തെ ഇരുപതോളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനോട് സഖ്യമില്ലെന്ന് ഒരു സംസ്ഥാന ഭരണം മാത്രമുള്ള സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാണ് എന്ന് കാലം തെളിയിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending