Connect with us

kerala

നിര്‍മാണം കഴിഞ്ഞ് മൂന്ന് മാസം മാത്രം; ചോര്‍ന്നൊലിച്ച് സ്‌കൂള്‍ കെട്ടിടം

നിര്‍മാണത്തിലെ അപാകതയും അഴിമതിയും കാരണം കെട്ടിടങ്ങള്‍ പൊളിയുന്നത് തുടര്‍ക്കഥയാകുന്നു.

Published

on

നിര്‍മാണത്തിലെ അപാകതയും അഴിമതിയും കാരണം കെട്ടിടങ്ങള്‍ പൊളിയുന്നത് തുടര്‍ക്കഥയാകുന്നു. മൂന്ന് മാസം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ കാസര്‍ക്കോട് കള്ളാര്‍ പഞ്ചായത്ത് ബഡ്സ് സ്പെഷല്‍ സ്‌കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് 5നാണ് നബാര്‍ഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവില്‍ നിര്‍മിച്ച ബഡ്സ് സ്പെഷല്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നടത്തിയത്. നിലവില്‍ ചെറിയ മഴയ്ക്ക് തന്നെ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഓഫിസ് മുറി, 2 ക്ലാസ് മുറികള്‍, നടുമുറ്റം എന്നിവിടങ്ങളിലും പുറം ഭാഗങ്ങളിലുമാണ് ചോര്‍ച്ചയുള്ളത്.

ഇന്നലെ രാവിലെ ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂളിനകത്തെ നടുമുറ്റം മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാര്‍ കൂലിക്ക് ആളെ വച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. ക്ലാസ് മുറികളില്‍ വെള്ളം തളംകെട്ടി നില്‍ക്കുന്നതിനാല്‍ കുട്ടികളെ ഇരുത്താന്‍ സാധിക്കുന്നില്ലെന്ന് അധ്യാപികമാര്‍ പറയുന്നു. നടക്കുമ്പോള്‍ തെന്നി വീഴും എന്നതിനാല്‍ കുട്ടികളെ നടത്തിക്കാനും ഭയക്കുന്നു. കെട്ടിട നിര്‍മാണ സമയത്ത് തന്നെ സാധന സാമഗ്രികള്‍ ഉപയോഗിക്കുന്നതില്‍ കൃത്രിമം ഉള്ളതായി പരാതി ഉണ്ടായിരുന്നു. പ്രധാന കോണ്‍ക്രീറ്റ് സമയത്ത് ഒരു ഭാഗം തകര്‍ന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്.

അതേസമയം കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നുവീണതിന് പിന്നാലെ തിരുവനന്തപുരത്തെ കേരള ഐടി മിഷന്‍ ആസ്ഥാനവും തകര്‍ന്നു. ഐടി മിഷന്‍ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നു വീണത്. തൊട്ടടുത്ത് കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേയ്ക്കാണ് വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പതിച്ചത്. മഴ പെയ്തതാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരാന്‍ കാരണമായന്നെ വാദമാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍, കേവലം ഒരു മഴയെ അതിജീവിക്കാനുള്ള കരുത്ത് പോലും സര്‍ക്കാരിന് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന് മുമ്പ് ഒരിക്കല്‍ സമാനമായ രീതിയില്‍ അപകടമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. മണ്ണ് ഇടിഞ്ഞു വീണ് സംരക്ഷണ ഭിത്തി തകര്‍ന്നത് കാരണം
അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയിലാണ് സമീപവാസികള്‍. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇതിന്റെയും നിര്‍മ്മാണം.

യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെയാണ് ഐടി മിഷന് സമീപത്തെ നിര്‍മ്മാണം നടക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. മറ്റൊരു കെട്ടിടവുമായി പാലിക്കേണ്ട സുരക്ഷിത അകലം പാലിച്ചില്ലെന്ന് മാത്രമല്ല, പൈലിംഗ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട നടപടികളും പാലിച്ചിട്ടില്ല. ഐടി മിഷന്റെ ഒരു ഭാഗത്തെ നടവരിയാണ് നിലംപൊത്തിയത്. കെട്ടിടത്തിന്റെ നിര്‍മ്മാതാക്കള്‍ വേണം സമീപത്തെ കെട്ടിടങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ എന്നിരിക്കെ ഇവിടെ അതുണ്ടായില്ലെന്ന് വ്യക്തമാണ്. അപകടമുണ്ടായ സ്ഥലത്ത് വലിയ ഒരു മരത്തിന്റെ വേര് കിടക്കുന്നത് നീക്കം ചെയ്യാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി മിഷന്‍ പോലെയൊരു സ്ഥാപനത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടും ഇതുവരെയും ബന്ധപ്പെട്ടവര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending