Connect with us

kerala

നിര്‍മാണം കഴിഞ്ഞ് മൂന്ന് മാസം മാത്രം; ചോര്‍ന്നൊലിച്ച് സ്‌കൂള്‍ കെട്ടിടം

നിര്‍മാണത്തിലെ അപാകതയും അഴിമതിയും കാരണം കെട്ടിടങ്ങള്‍ പൊളിയുന്നത് തുടര്‍ക്കഥയാകുന്നു.

Published

on

നിര്‍മാണത്തിലെ അപാകതയും അഴിമതിയും കാരണം കെട്ടിടങ്ങള്‍ പൊളിയുന്നത് തുടര്‍ക്കഥയാകുന്നു. മൂന്ന് മാസം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ കാസര്‍ക്കോട് കള്ളാര്‍ പഞ്ചായത്ത് ബഡ്സ് സ്പെഷല്‍ സ്‌കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് 5നാണ് നബാര്‍ഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവില്‍ നിര്‍മിച്ച ബഡ്സ് സ്പെഷല്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നടത്തിയത്. നിലവില്‍ ചെറിയ മഴയ്ക്ക് തന്നെ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഓഫിസ് മുറി, 2 ക്ലാസ് മുറികള്‍, നടുമുറ്റം എന്നിവിടങ്ങളിലും പുറം ഭാഗങ്ങളിലുമാണ് ചോര്‍ച്ചയുള്ളത്.

ഇന്നലെ രാവിലെ ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂളിനകത്തെ നടുമുറ്റം മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാര്‍ കൂലിക്ക് ആളെ വച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. ക്ലാസ് മുറികളില്‍ വെള്ളം തളംകെട്ടി നില്‍ക്കുന്നതിനാല്‍ കുട്ടികളെ ഇരുത്താന്‍ സാധിക്കുന്നില്ലെന്ന് അധ്യാപികമാര്‍ പറയുന്നു. നടക്കുമ്പോള്‍ തെന്നി വീഴും എന്നതിനാല്‍ കുട്ടികളെ നടത്തിക്കാനും ഭയക്കുന്നു. കെട്ടിട നിര്‍മാണ സമയത്ത് തന്നെ സാധന സാമഗ്രികള്‍ ഉപയോഗിക്കുന്നതില്‍ കൃത്രിമം ഉള്ളതായി പരാതി ഉണ്ടായിരുന്നു. പ്രധാന കോണ്‍ക്രീറ്റ് സമയത്ത് ഒരു ഭാഗം തകര്‍ന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്.

അതേസമയം കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നുവീണതിന് പിന്നാലെ തിരുവനന്തപുരത്തെ കേരള ഐടി മിഷന്‍ ആസ്ഥാനവും തകര്‍ന്നു. ഐടി മിഷന്‍ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നു വീണത്. തൊട്ടടുത്ത് കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേയ്ക്കാണ് വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പതിച്ചത്. മഴ പെയ്തതാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരാന്‍ കാരണമായന്നെ വാദമാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍, കേവലം ഒരു മഴയെ അതിജീവിക്കാനുള്ള കരുത്ത് പോലും സര്‍ക്കാരിന് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന് മുമ്പ് ഒരിക്കല്‍ സമാനമായ രീതിയില്‍ അപകടമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. മണ്ണ് ഇടിഞ്ഞു വീണ് സംരക്ഷണ ഭിത്തി തകര്‍ന്നത് കാരണം
അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയിലാണ് സമീപവാസികള്‍. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇതിന്റെയും നിര്‍മ്മാണം.

യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെയാണ് ഐടി മിഷന് സമീപത്തെ നിര്‍മ്മാണം നടക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. മറ്റൊരു കെട്ടിടവുമായി പാലിക്കേണ്ട സുരക്ഷിത അകലം പാലിച്ചില്ലെന്ന് മാത്രമല്ല, പൈലിംഗ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട നടപടികളും പാലിച്ചിട്ടില്ല. ഐടി മിഷന്റെ ഒരു ഭാഗത്തെ നടവരിയാണ് നിലംപൊത്തിയത്. കെട്ടിടത്തിന്റെ നിര്‍മ്മാതാക്കള്‍ വേണം സമീപത്തെ കെട്ടിടങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ എന്നിരിക്കെ ഇവിടെ അതുണ്ടായില്ലെന്ന് വ്യക്തമാണ്. അപകടമുണ്ടായ സ്ഥലത്ത് വലിയ ഒരു മരത്തിന്റെ വേര് കിടക്കുന്നത് നീക്കം ചെയ്യാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി മിഷന്‍ പോലെയൊരു സ്ഥാപനത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടും ഇതുവരെയും ബന്ധപ്പെട്ടവര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

രാഹുലിനായി പ്രിയങ്ക ഇന്ന് വയനാട്ടില്‍; പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ആവേശമാക്കാന്‍ യുഡിഎഫ്

ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

Published

on

വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 11.45 ന് കല്‍പ്പറ്റ കമ്പളക്കാടും ഉച്ചയ്ക്ക് 1.15 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയിലും തുടര്‍ന്ന് 2.45 ന് വണ്ടൂരിലും നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കാ ഗാന്ധി സംസാരിക്കുമെന്ന് യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

 

 

Continue Reading

Trending