Connect with us

News

ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ മലയാളി നായകനാകുമോ സഞ്ജു

ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച ഷെയിന്‍ വോണിന് സഞ്ജുവിനും ടീമിനും നല്‍കാനാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി കൂടിയാവും കിരീടം.

Published

on

അഹമ്മദാബാദ്: സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്കെതിരെ സംസാരിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രബലരായിരുന്നു സുനില്‍ ഗവാസ്‌ക്കറും ആകാശ് ചോപ്രയും. മലയാളി നായകനെ നന്നായി പിന്തുണച്ചവരായിരുന്നു രവിശാസ്ത്രിയും ഇര്‍ഫാന്‍ പത്താനും. സഞ്ജുവിലെ ബാറ്റര്‍ അല്‍പ്പമധികം ജാഗ്രത പാലിക്കണമെന്ന പക്ഷത്തായിരുന്നു സഞ്ജയ് മഞ്ച്‌രേക്കര്‍.

ഇന്ന് യുവ നായകന്‍ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തിന് വിമര്‍ശകരില്ല. രണ്ടാം എലിമിനേറ്ററില്‍ ബെംഗളൂരുവിനെ രാജസ്ഥാന്‍ തകര്‍ത്തതിന് പിറകില്‍ സഞ്ജുവിലെ നായകനാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ബെംഗളൂരു നല്ല തുടക്കം നേടി (രജത് പടിദാര്‍-ഫാഫ് ഡുപ്ലസി എന്നിവര്‍ ക്രീസിലുള്ളപ്പോള്‍). എന്നാല്‍ ഈ കൂട്ടുകെട്ട്് തകര്‍ക്കാന്‍ മക്കോയിയെ രംഗത്തിറക്കിയ സഞ്ജു പിന്നെ തന്ത്രപരമായ ബൗളിംഗ് മാറ്റങ്ങളിലുടെ ബെംഗളൂരുവിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 155 എന്ന ബെംഗളൂരു സ്‌ക്കോര്‍ ഒരിക്കലും ഭദ്രമായിരുന്നില്ല. അഞ്ച് ബൗളര്‍മാരെ മാത്രം രംഗത്തിറക്കുന്നതും സാഹസികമാണ്. ആറാം ബൗളറായി റിയാന്‍ പരാഗുമുണ്ട്.

പക്ഷേ ആറാമന് അവസരം നല്‍കാതെ മുഖ്യ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിക്കുന്ന സഞ്ജു ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ അത് ചരിത്രമാണ്. ഇത് വരെ ഒരു മലയാളി നായകനും ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച ഷെയിന്‍ വോണിന് സഞ്ജുവിനും ടീമിനും നല്‍കാനാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി കൂടിയാവും കിരീടം.

കൂള്‍ ഹാര്‍ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ നായക വളര്‍ച്ചയില്‍ ആശങ്കാകുലരാണ് രോഹിത് ശര്‍മയെ പോലുള്ള, കെ.എല്‍ രാഹുലിനെ പോലുള്ള ഇന്ത്യന്‍ നായകര്‍. കഴിഞ്ഞ ടി-20 ലോകകപ്പ് ഉള്‍പ്പെടെ ദേശീയ നിരയില്‍ നിന്ന് പരുക്കില്‍ മാറിയ ഹാര്‍ദിക് ഇത്തവണ ഐ.പി.എല്ലില്‍ പ്രത്യക്ഷപ്പെട്ടത് നായകനായിട്ടായിരുന്നു. മുംബൈ ഇന്ത്യന്‍ സംഘത്തില്‍ രോഹിത് ശര്‍മക്ക് കീഴില്‍ കളിച്ച താരം ഐ.പി.എല്ലില്‍ പുതിയ ടീം വന്നപ്പോള്‍ അതിന്റെ അമരക്കാരനായി.

പിന്നെ കണ്ടതെല്ലാം ചരിത്രമാണ്. വിജയഗാഥ. തുടക്കം മുതല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം. നായകനായും ബാറ്ററായും ബൗളറായുമെല്ലാം തിളക്കം. ആദ്യ ക്വാളിഫയറിലും തകര്‍പ്പന്‍ വിജയം. ഹാര്‍ദിക്കിനും ടീമിനും അര്‍ഹിച്ചതാണ് ഇത്തവണത്തെ കിരീടമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുമ്പോള്‍ കിരീടം നേടിയാല്‍ ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്കും അദ്ദേഹം പരിഗണിക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending