Connect with us

News

ഐ.പി.എല്ലില്‍ ഇന്ന് കിരീടപ്പോര്

ടോസ് നിര്‍ണായകമാണ്. രാത്രി പോരാട്ടത്തില്‍ ചേസിംഗ് എളുപ്പമല്ല.

Published

on

അഹമ്മദാബാദ്: ഇന്ന് തനിയാവര്‍ത്തനമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആദ്യ ക്വാളിഫയറില്‍ അഞ്ച് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഗുജറാത്ത്-രാജസ്ഥാന്‍ പോരാട്ടത്തിന്റെ റീപ്പിറ്റ്. അന്ന് പ്രസീത് കൃഷ്ണ എന്ന രാജസ്ഥാന്‍ സീമറുടെ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ ഗ്യാലറിയിലെത്തിച്ച് ഗുജറാത്തിന് വിസ്മയ വിജയം സമ്മാനിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബാറ്റര്‍ ഡേവിഡ് മില്ലറായിരുന്നു. ആ അവസാന ഓവര്‍ തോല്‍വിക്ക് ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ പകരം ചോദിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതോ സീസണിലുടനീളം ഗംഭീരമായി കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ആധികാരികത നിലനിര്‍ത്തുമോ… കടലാസില്‍ സാധ്യത ഗുജറാത്തിനാണ്. പക്ഷേ ടി-20 ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാനാവില്ലെന്നിരിക്കെ ഹാര്‍ദിക് പറയുന്നു- നന്നായി കളിച്ചാല്‍ കിരീടം സ്വന്തമാക്കാനാവുമെന്ന്. സഞ്ജുവും ആത്മവിശ്വാസത്തിലാണ്. സീസണിലുടനീളം ഗംഭീരമായാണ് ഞങ്ങള്‍ കളിച്ചത്. കിരീടവുമായി മടങ്ങാനാണ് മോഹം.

ഒന്നേ കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാജസ്ഥാന് അനുകൂലമാവുന്ന ഘടകം ഈ വേദിയില്‍ കഴിഞ്ഞ ദിവസം കളിച്ചുവെന്നത് തന്നെ. രണ്ടാം എലിമിനേറ്ററില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ബെംഗളൂരുവിനെ എതിരിട്ടത് ഇതേ വേദിയിലായിരുന്നു. അനായാസമായിരുന്നു ആ വിജയം. അതിന് നേതൃത്വം നല്‍കിയ ജോസ് ബട്‌ലര്‍ തന്നെ ഇന്നത്തെ അങ്കത്തിലും സഞ്ജുവിന്റെ പ്രതീക്ഷ. ചാമ്പ്യന്‍ഷിപ്പില്‍ രാജസ്ഥാന്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും ഇന്നിംഗ്‌സിന് തുടക്കമിട്ട ഇംഗ്ലീഷുകാരന്‍ ഇതിനകം സ്വന്തമാക്കിയത് നാല് സെഞ്ച്വറികളാണ്. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌ക്കോറര്‍ അദ്ദേഹം തന്നെയാണ്. പര്‍പ്പിള്‍ ക്യാപ്പ് ഇതിനകം ഉറപ്പിച്ച ബട്‌ലര്‍ക്കൊപ്പം സഞ്ജു തന്നെയാണ് ബാറ്റിംഗ് നിരയിലെ രണ്ടാമന്‍. നന്നായി തുടങ്ങുന്ന നായകന് ആ തുടക്കത്തെ പ്രയോജനപ്പെടുത്താനാവുന്നില്ലെന്നാണ് കാര്യമായ പരാതി. പക്ഷേ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്ന സഞ്ജു ടീമിന്റെ വിജയമാണ് ലക്ഷ്യമാക്കുന്നത്. യശ്‌സവി ജയ്‌സ്‌വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ രാജസ്ഥാന്‍ ബാറ്റിംഗ് ശക്തമാവുന്നു. പിന്നെ റിയാന്‍ പരാഗ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ പോലുള്ള കിടിലനടിക്കാര്‍. വാലറ്റത്തില്‍ അടിക്ക് മടിക്കാത്ത ട്രെന്‍ഡ് ബോള്‍ട്ടും ഒബോദ് മക്കോയിയും. ബൗളിംഗാണ് ടീമിന് ആദ്യ ക്വാളിഫയറില്‍ പ്രശ്‌നമായത്. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസീത് കൃഷ്ണ എന്നിവരാണ് ന്യൂ ബോള്‍ ബൗളര്‍മാര്‍. പക്ഷേ ഗുജറാത്തുകാരുടെ കടന്നാക്രമണ ശൈലിയെ നിയന്ത്രിക്കാന്‍ ഇവര്‍ക്കാവണം. യൂസവേന്ദ്ര ചാഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നീ സ്പിന്‍ ദ്വായമാണ് മധ്യ ഓവറുകളിലെ റണ്‍ നിയന്ത്രണക്കാര്‍. അഞ്ചാമനായ ബൗളര്‍ മക്കോയിയാണ്. ബെംഗളൂരുവിനെതിരെ നന്നായി പന്തെറിഞ്ഞ ആത്മവിശ്വാസം മക്കോയിക്കുണ്ട്.

ആത്മവിശ്വാസമാണ് ഗുജറാത്ത്. നായകന്‍ ഹാര്‍ദിക് തന്നെ ടീമിനെ മുന്നില്‍ നിനന് നയിക്കുന്നു. വിശാലമായ ബാറ്റിംഗ് നിര. വാലറ്റത്തില്‍ റാഷിദ് ഖാന്‍ പോലും വീശിയടിക്കും. എത്ര വലിയ സ്‌ക്കോര്‍ നേടാനും ഏത് സ്‌ക്കോര്‍ പിന്തുടരാനും മിടുക്കര്‍. വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്നിംഗ്‌സിന് തുടക്കമിടുന്നവര്‍. ഓസ്‌ട്രേലിയ.ക്കാരന്‍ മാത്യു വെയിഡെ, ഹാര്‍ദിക്, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാദിയ തുടങ്ങിയ വലിയ ബാറ്റിംഗ് ലൈനപ്പ്. ബൗളിംഗില്‍ മുഹമ്മദ് ഷമിയുടെ അനുഭവക്കരുത്ത്. ലോക്കി ഫെര്‍ഗൂസണ്‍, യാഷ് ദയാല്‍, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ് തുടങ്ങിയവര്‍. ഇവരില്‍ രാജസ്ഥാന് പേടി റാഷിദിനെയാണ്. ക്വാളിഫയറില്‍ നാലോവറില്‍ കേവലം 15 റണ്‍സ് മാത്രമാണ് അദ്ദേഹം നല്‍കിയത്. 24 പന്തുകളില്‍ ഒരു ബൗണ്ടറിയോ സിക്‌സറോ വഴങ്ങിയില്ല.ടോസ് നിര്‍ണായകമാണ്. രാത്രി പോരാട്ടത്തില്‍ ചേസിംഗ് എളുപ്പമല്ല. ടോസ് ലഭിക്കുന്നവര്‍ ആദ്യം ബാറ്റ് ചെയ്യും. മല്‍സരം രാത്രി എട്ട് മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തല്‍; അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു

താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

Published

on

കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൂടരഞ്ഞിയിലും വെള്ളയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

1986 ല്‍ 14 വയസുള്ളപ്പോള്‍ കൂടരഞ്ഞിയില്‍ വെച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിയെന്നും പിന്നീട് അയാള്‍ മരിച്ചുവെന്നാണ് അറിഞ്ഞതെന്നും മുഹമ്മദലി വെളിപ്പെടുത്തി. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നതോടെ സ്വഭാവിക മരണമായി കണക്കാക്കിയ കേസ് പോലീസ് അവസാനിപ്പിച്ചു. ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ അഞ്ജാത മൃതദേഹമായി സംസ്‌കരിച്ചെന്നും കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി ഏറ്റുപറഞ്ഞു.

അതേസമയം വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് മുഹമ്മദലിക്കെതിരെ കേസെടുത്ത് റിമാന്റ് ചെയ്തു. 1989 – ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളെ കൊലപ്പെടുത്തിയതായും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Continue Reading

india

ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.

Published

on

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ‘നിയമപരമായ ആവശ്യത്തെ’ തുടര്‍ന്ന് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. ഇതുവരെ, തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.

തോംസണ്‍ റോയിട്ടേഴ്‌സിന്റെ വാര്‍ത്താ മാധ്യമ വിഭാഗമാണ് റോയിട്ടേഴ്‌സ്. 200 ലധികം സ്ഥലങ്ങളിലായി 2,600 പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ടെന്ന് കമ്പനി പറയുന്നു. ശനിയാഴ്ച രാത്രി 11:40 വരെ റോയിട്ടേഴ്സ് വേള്‍ഡിന്റെ എക്സ് അക്കൗണ്ടും ആക്സസ് ചെയ്യാന്‍ കഴിഞ്ഞില്ല.

പ്രധാന @Reuters X അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കിലും, നിരവധി അനുബന്ധ ഹാന്‍ഡിലുകള്‍ ആക്സസ് ചെയ്യാവുന്നതാണ്. റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

X അനുസരിച്ച്, യുഎസ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും പോസ്റ്റുകള്‍ക്കും കൂടാതെ/അല്ലെങ്കില്‍ X അക്കൗണ്ട് ഉള്ളടക്കത്തിനും ബാധകമായേക്കാവുന്ന നിയമങ്ങളുണ്ട്.

‘എല്ലായിടത്തും ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമത്തില്‍, ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഞങ്ങള്‍ക്ക് സാധുവായതും ശരിയായ സ്‌കോപ്പുള്ളതുമായ അഭ്യര്‍ത്ഥന ലഭിച്ചാല്‍, ഒരു പ്രത്യേക രാജ്യത്തിലെ ചില ഉള്ളടക്കങ്ങളിലേക്കുള്ള ആക്‌സസ് ഇടയ്ക്കിടെ തടഞ്ഞുവയ്‌ക്കേണ്ടത് ആവശ്യമായി വന്നേക്കാം,’ X എഴുതി.

ഒരു കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യത്തിന് പ്രതികരണമായി ഉള്ളടക്കം തടഞ്ഞുവയ്ക്കാന്‍ X നിര്‍ബന്ധിതനായാല്‍ അത് തടഞ്ഞുവയ്ക്കാമെന്നും X മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസ്താവിക്കുന്നു. നിര്‍ദ്ദിഷ്ട സപ്പോര്‍ട്ട് ഇന്‍ടേക്ക് ചാനലുകള്‍ വഴി ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന് മറുപടിയായി പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ തടയാനും കഴിയും.

മറ്റ് പ്രദേശങ്ങളില്‍ നിന്ന് അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാകുന്നതിനാല്‍ ബ്ലോക്ക് രാജ്യത്തിന് പ്രത്യേകമായി കാണപ്പെടുന്നു.

ബ്ലോക്ക് താല്‍ക്കാലികമാണോ ശാശ്വതമാണോ, അതോ പ്ലാറ്റ്ഫോമിനെതിരെ പുറപ്പെടുവിച്ച ഒരു നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടുമായോ നിയമപരമായ ഉത്തരവുമായോ ഇത് ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.

Continue Reading

News

മിന്നല്‍ പ്രളയം; യു.എസില്‍ മരണം 50 കടന്നു

മരിച്ചവരില്‍ 15 പേര്‍ കുട്ടികളാണെന്നാണ് വിവരം.

Published

on

വാഷിങ്ടണ്‍: ടെക്‌സാസില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 കടന്നു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്. മരിച്ചവരില്‍ 15 പേര്‍ കുട്ടികളാണെന്നാണ് വിവരം.

അതേസമയം 15 ഇഞ്ച് മഴയാണ് പ്രദേശത്ത് പെയ്തത്. ഇതോടെ വലിയ രീതിയില്‍ ജലം ഗുഡാലുപെ നദിയിലേക്ക് ഒഴുകയെത്തുകയാും നദിയിലെ ജലനിരപ്പ് 29 അടി വരെ ഉയരുകയുമായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥ വകുപ്പ് പരാജയപ്പെട്ടുതായി യു.എസ് ഹോംലാന്‍ഡ് സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞിരുന്നു. മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം പ്രളയത്തില്‍പ്പെട്ട 850 പേരെ ഇതുവരെ രക്ഷിച്ചുവെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് അറിയിച്ചു.

Continue Reading

Trending