Connect with us

News

ഐ.പി.എല്ലില്‍ ഇന്ന് കിരീടപ്പോര്

ടോസ് നിര്‍ണായകമാണ്. രാത്രി പോരാട്ടത്തില്‍ ചേസിംഗ് എളുപ്പമല്ല.

Published

on

അഹമ്മദാബാദ്: ഇന്ന് തനിയാവര്‍ത്തനമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആദ്യ ക്വാളിഫയറില്‍ അഞ്ച് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഗുജറാത്ത്-രാജസ്ഥാന്‍ പോരാട്ടത്തിന്റെ റീപ്പിറ്റ്. അന്ന് പ്രസീത് കൃഷ്ണ എന്ന രാജസ്ഥാന്‍ സീമറുടെ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ ഗ്യാലറിയിലെത്തിച്ച് ഗുജറാത്തിന് വിസ്മയ വിജയം സമ്മാനിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബാറ്റര്‍ ഡേവിഡ് മില്ലറായിരുന്നു. ആ അവസാന ഓവര്‍ തോല്‍വിക്ക് ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ പകരം ചോദിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതോ സീസണിലുടനീളം ഗംഭീരമായി കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ആധികാരികത നിലനിര്‍ത്തുമോ… കടലാസില്‍ സാധ്യത ഗുജറാത്തിനാണ്. പക്ഷേ ടി-20 ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാനാവില്ലെന്നിരിക്കെ ഹാര്‍ദിക് പറയുന്നു- നന്നായി കളിച്ചാല്‍ കിരീടം സ്വന്തമാക്കാനാവുമെന്ന്. സഞ്ജുവും ആത്മവിശ്വാസത്തിലാണ്. സീസണിലുടനീളം ഗംഭീരമായാണ് ഞങ്ങള്‍ കളിച്ചത്. കിരീടവുമായി മടങ്ങാനാണ് മോഹം.

ഒന്നേ കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാജസ്ഥാന് അനുകൂലമാവുന്ന ഘടകം ഈ വേദിയില്‍ കഴിഞ്ഞ ദിവസം കളിച്ചുവെന്നത് തന്നെ. രണ്ടാം എലിമിനേറ്ററില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ബെംഗളൂരുവിനെ എതിരിട്ടത് ഇതേ വേദിയിലായിരുന്നു. അനായാസമായിരുന്നു ആ വിജയം. അതിന് നേതൃത്വം നല്‍കിയ ജോസ് ബട്‌ലര്‍ തന്നെ ഇന്നത്തെ അങ്കത്തിലും സഞ്ജുവിന്റെ പ്രതീക്ഷ. ചാമ്പ്യന്‍ഷിപ്പില്‍ രാജസ്ഥാന്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും ഇന്നിംഗ്‌സിന് തുടക്കമിട്ട ഇംഗ്ലീഷുകാരന്‍ ഇതിനകം സ്വന്തമാക്കിയത് നാല് സെഞ്ച്വറികളാണ്. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌ക്കോറര്‍ അദ്ദേഹം തന്നെയാണ്. പര്‍പ്പിള്‍ ക്യാപ്പ് ഇതിനകം ഉറപ്പിച്ച ബട്‌ലര്‍ക്കൊപ്പം സഞ്ജു തന്നെയാണ് ബാറ്റിംഗ് നിരയിലെ രണ്ടാമന്‍. നന്നായി തുടങ്ങുന്ന നായകന് ആ തുടക്കത്തെ പ്രയോജനപ്പെടുത്താനാവുന്നില്ലെന്നാണ് കാര്യമായ പരാതി. പക്ഷേ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്ന സഞ്ജു ടീമിന്റെ വിജയമാണ് ലക്ഷ്യമാക്കുന്നത്. യശ്‌സവി ജയ്‌സ്‌വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ രാജസ്ഥാന്‍ ബാറ്റിംഗ് ശക്തമാവുന്നു. പിന്നെ റിയാന്‍ പരാഗ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ പോലുള്ള കിടിലനടിക്കാര്‍. വാലറ്റത്തില്‍ അടിക്ക് മടിക്കാത്ത ട്രെന്‍ഡ് ബോള്‍ട്ടും ഒബോദ് മക്കോയിയും. ബൗളിംഗാണ് ടീമിന് ആദ്യ ക്വാളിഫയറില്‍ പ്രശ്‌നമായത്. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസീത് കൃഷ്ണ എന്നിവരാണ് ന്യൂ ബോള്‍ ബൗളര്‍മാര്‍. പക്ഷേ ഗുജറാത്തുകാരുടെ കടന്നാക്രമണ ശൈലിയെ നിയന്ത്രിക്കാന്‍ ഇവര്‍ക്കാവണം. യൂസവേന്ദ്ര ചാഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നീ സ്പിന്‍ ദ്വായമാണ് മധ്യ ഓവറുകളിലെ റണ്‍ നിയന്ത്രണക്കാര്‍. അഞ്ചാമനായ ബൗളര്‍ മക്കോയിയാണ്. ബെംഗളൂരുവിനെതിരെ നന്നായി പന്തെറിഞ്ഞ ആത്മവിശ്വാസം മക്കോയിക്കുണ്ട്.

ആത്മവിശ്വാസമാണ് ഗുജറാത്ത്. നായകന്‍ ഹാര്‍ദിക് തന്നെ ടീമിനെ മുന്നില്‍ നിനന് നയിക്കുന്നു. വിശാലമായ ബാറ്റിംഗ് നിര. വാലറ്റത്തില്‍ റാഷിദ് ഖാന്‍ പോലും വീശിയടിക്കും. എത്ര വലിയ സ്‌ക്കോര്‍ നേടാനും ഏത് സ്‌ക്കോര്‍ പിന്തുടരാനും മിടുക്കര്‍. വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്നിംഗ്‌സിന് തുടക്കമിടുന്നവര്‍. ഓസ്‌ട്രേലിയ.ക്കാരന്‍ മാത്യു വെയിഡെ, ഹാര്‍ദിക്, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാദിയ തുടങ്ങിയ വലിയ ബാറ്റിംഗ് ലൈനപ്പ്. ബൗളിംഗില്‍ മുഹമ്മദ് ഷമിയുടെ അനുഭവക്കരുത്ത്. ലോക്കി ഫെര്‍ഗൂസണ്‍, യാഷ് ദയാല്‍, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ് തുടങ്ങിയവര്‍. ഇവരില്‍ രാജസ്ഥാന് പേടി റാഷിദിനെയാണ്. ക്വാളിഫയറില്‍ നാലോവറില്‍ കേവലം 15 റണ്‍സ് മാത്രമാണ് അദ്ദേഹം നല്‍കിയത്. 24 പന്തുകളില്‍ ഒരു ബൗണ്ടറിയോ സിക്‌സറോ വഴങ്ങിയില്ല.ടോസ് നിര്‍ണായകമാണ്. രാത്രി പോരാട്ടത്തില്‍ ചേസിംഗ് എളുപ്പമല്ല. ടോസ് ലഭിക്കുന്നവര്‍ ആദ്യം ബാറ്റ് ചെയ്യും. മല്‍സരം രാത്രി എട്ട് മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending