Culture
ഗോവിന്ദച്ചാമിയെ രക്ഷിച്ചത് ഡോ. ഷെര്‍ളി വാസുവെന്ന് ആരോപണം; വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കര്‍

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസുവാണെന്ന ആരോപണവുമായി ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍. ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാനുള്ള പ്രേരണ തെളിയിക്കാന്‍ ഷെര്‍ളി വാസു കഥകള്‍ മെനയുകയായിരുന്നുവെന്നും അവര്‍ കുറ്റസമ്മതത്തില്‍ പറയുന്നതിന് വിഭിന്നമായി ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്നും ഹിതേഷ് ശങ്കര്‍ ‘ഗോകുലം ശ്രീ’ മാസികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. നേരത്തെ, സൗമ്യ കൊല്ലപ്പെട്ട സ്ഥലം പരിശോധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കിയതും ഗോവിന്ദച്ചാമിയുടെ മൊഴി രേഖപ്പെടുത്തിയതും ഡോ. ഹിതേഷ് ശങ്കറായിരുന്നു.

ഡോ. ഹിതേഷ് ശങ്കര്‍
ശ്വാസകോശത്തിലേക്ക് രക്തം കടന്നതു കൊണ്ടാണ് സൗമ്യയുടെ മരണം സംഭവിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഡോ. ഹിതേഷ് ശങ്കര്‍ ചോദ്യം ചെയ്യുന്നുണ്ട്. മോഷണം ആയിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യം. അതിനുള്ള ശ്രമത്തില്‍ സൗമ്യയെ സ്പര്‍ശിച്ചപ്പോള്‍ ലൈംഗിക ഉത്തേജനമുണ്ടായി. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തീവണ്ടിയുടെ സൗമ്യ വാതിലിനടുത്ത് അടുത്തു. ചാമി തള്ളിയിടുകയും ചെയ്തു. അല്ലാതെ, ഷെര്‍ളി വാസു പറയുംപോലെ ഗോവിന്ദച്ചാമി എടുത്തുറെയികുയായിരുന്നില്ല. തല പാളത്തില്‍ ഇടിച്ചാണ് സൗമ്യ വീണത്. ട്രെയിനിന് വേഗത ഇല്ലാത്തതിനാലാണ് ഗോവിന്ദച്ചാമിക്കും ഇറങ്ങാന്‍ കഴിഞ്ഞത്. പാതി അബോധാവസ്ഥയിലായ സൗമ്യ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശബ്ദമുണ്ടാക്കി. ശബ്ദും പുറത്തുവരാതിരിക്കാന്‍ പ്രതി തലയിലും മുഖത്തും വായഭാഗത്തും കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.
മലര്‍ത്തിക്കിടത്തിയാല്‍ വായിലെ രക്തം ശ്വാസകോശത്തില്‍ പ്രവേശിച്ച് മരണം സംഭവിക്കുമോ എന്ന് അറിയാന്‍ വിദഗ്ധ ഡോക്ടര്‍ക്കേ കഴിയൂ എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. അക്കാര്യം ഗോവിന്ദച്ചാമിക്ക് അറിയില്ലാത്തതിനാല്‍ കൊലപാതകം മനപ്പൂര്‍വമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതാണ് ചാമിയുടെ ശിക്ഷ കുറക്കാന്‍ കാരണമായത്. ശ്വാസകോശത്തില്‍ രക്തം കടന്നുവെന്ന ഡോ. ഷെര്‍ളി വാസുവിന്റെ റിപ്പോര്‍ട്ട് ചാമിക്ക് അനുഗ്രഹമായി.
പീഡനത്തിനു ശേഷം അഞ്ചാറു ദിവസം ഹോസ്പിറ്റലില്‍ കഴിഞ്ഞ സൗമ്യക്ക് മികച്ച ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍മാര്‍ ആദ്യം ചെയ്യുക ശ്വാസതടസ്സമുണ്ടാക്കുന്ന ശ്വാസനാളത്തിലെ രക്തവും മറ്റും നീക്കം ചെയ്യുക എന്നതാണ്. അഞ്ചു ദിവസം കഴിഞ്ഞിട്ടും ശ്വാസനാളത്തില്‍ രക്തമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കുക വഴി ചികിത്സിച്ച ഡോക്ടര്‍മാരെക്കൂടിയാണ് ഷെര്‍ളിവാസു കുറ്റക്കാരാക്കുന്നത് – ഡോ. ഹിതേഷ് പറയുന്നു.
ട്രെയിനില്‍ നിന്ന് തള്ളിയിടുന്നതിലും കല്ലെടുത്ത് കുത്തുന്നതിലും ഗോവിന്ദച്ചാമിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഷെര്‍ളി വാസുവിന് കഴിയുമായിരുന്നു. പക്ഷേ, നേരിട്ട് പരിശോധന നടത്താതെ റിപ്പോര്‍ട്ട് തയാറാക്കിയത് പ്രതിയുടെ ശിക്ഷ കുറയാന്‍ കാരണമായി. തലക്ക് കല്ലെടുത്ത് കുത്തിയാല്‍ മരിക്കുമെന്ന് ഏത് സാധാരണക്കാരനും അറിയാം. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുന്നതിനു പകരം ശ്വാസനാളത്തിലെ രക്തത്തെ പറ്റി കെട്ടുകഥയുണ്ടാക്കി പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ് – ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala5 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം