Connect with us

kerala

സ്വന്തക്കാര്‍ക്കായി വീണ്ടും നിയമനങ്ങള്‍; മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിയമിക്കുന്നത് 16 പേരെ

ഒമ്പത് ദിവസം മുമ്പാണ് നിയമനം സംബന്ധിച്ച് ഉത്തരവിറങ്ങിയതെങ്കിലും മുഴുവന്‍ തസ്തികകളിലേക്കും നേരത്തേ തന്നെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം.

Published

on

കെ.എസ് മുസ്തഫ
കല്‍പ്പറ്റ

മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും മറിടകന്ന് സര്‍ക്കാര്‍ നിയമനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നത് ആവര്‍ത്തിച്ച് ഇടതുസര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പിലാണ് ഇത്തവണ ലക്ഷങ്ങള്‍ മാസശമ്പളം നല്‍കി സ്വന്തക്കാര്‍ക്കായി പുതിയ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത്.

കൃത്യമായ യോഗ്യത പോലും നിശ്ചയിക്കാതെ 6 പ്രൊജക്ട് കോഓഡിനേറ്റര്‍മാരെയും 10 ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍സിനെയുമാണ് നിയമിക്കുന്നത്. പുതുതായി കുറേ തസ്തികകള്‍ സൃഷ്ടിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാരിലടക്കം പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്കിടയില്‍ വേണ്ടത്ര ഏകോപനം ഉറപ്പാക്കാനാണ് പുതിയ നിയമനങ്ങളെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ ഉത്തരവില്‍ പറയുന്നു. വകുപ്പില്‍ സംസ്ഥാനതലത്തിലെ ഏകോപനത്തിന് നിയമിക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷത്തി മുപ്പതിനായിരവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഏകോപനത്തിനുള്ള നിയമനത്തിന് ഒരു ലക്ഷം രൂപയുമാണ് മാസശമ്പളം. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് മുഴുവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നല്‍കിക്കഴിഞ്ഞു.

ഒമ്പത് ദിവസം മുമ്പാണ് നിയമനം സംബന്ധിച്ച് ഉത്തരവിറങ്ങിയതെങ്കിലും മുഴുവന്‍ തസ്തികകളിലേക്കും നേരത്തേ തന്നെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം. നിലവിലെ സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ നിന്ന് തന്നെ അനുയോജ്യരായവരെ കണ്ടെത്താമെന്നിരിക്കേയാണ് ഖജനാവിന് വലിയ ബാധ്യത വരുന്ന നിയമനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ മുതിരുന്നത്. സ്വന്തക്കാരെ സ്വന്തം വകുപ്പില്‍ തിരുകിക്കയറ്റിയതിനെത്തുടര്‍ന്ന് സ്വര്‍ണ്ണക്കടത്തുള്‍പ്പെടെ കോടികളുടെ തട്ടിപ്പാണ് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നടന്നത്. ഇതിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം കത്തിയാളുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പില്‍ തന്നെ വീണ്ടും മാനദണ്ഡങ്ങള്‍ മറികടന്ന് ഇഷ്ടക്കാരെ നിയമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല

109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

Published

on

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.

ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

Continue Reading

kerala

കനത്ത മഴ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

എന്നാല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.

Published

on

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. കൊല്ലപാതാകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

കാടിനകത്ത് നിന്ന് സീതയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു(48) പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.

Continue Reading

Trending