Connect with us

kerala

പ്രവര്‍ത്തക സമിതി കൈക്കൊണ്ടത് നിര്‍ണായക തീരുമാനങ്ങള്‍: മുസ്‌ലിംലീഗ്

എറണാകുളത്ത് നടന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിയുമായും ചന്ദ്രികയുമായും ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളുണ്ടായെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മലപ്പുറം: എറണാകുളത്ത് നടന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിയുമായും ചന്ദ്രികയുമായും ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളുണ്ടായെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനം വലിയ വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. കേരളത്തിന്റെ പരിച്ഛേദമായ ഉന്നത വ്യക്തികള്‍ ക്ഷണം സ്വീകരിച്ചെത്തിയ വേദിയില്‍ എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞത് സാമുദായിക സൗഹാര്‍ജത്തിനും രജ്ഞിപ്പിനും മുന്‍കൈയെടുക്കാന്‍ മുസ്്‌ലിംലീഗിന് മാത്രമേ കഴിയൂ എന്നായിരുന്നു. ഇതനുസരിച്ച് സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്ക് കൂടി വ്യാപിപ്പിക്കും. ഹദിയ കാമ്പയിനിലൂടെ സമാഹരിച്ച തുക വിനിയോഗിക്കുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമായി. ചന്ദ്രികയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ 10 കോടി രൂപ കൈമാറും. അച്ചടി മാധ്യമങ്ങള്‍ മുഴുവന്‍ നേരിടുന്ന പ്രതിസന്ധികള്‍ മാത്രമാണ് ചന്ദ്രികക്കുമുള്ളത്. ശേഷിക്കുന്ന തുക പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. മുസ്്‌ലിംലീഗ് ഹദിയ പ്രഖ്യാപിച്ചതും ഫണ്ട് സമാഹരിച്ചതും ചന്ദ്രികയെ ഉദ്ദേശിച്ച് തന്നെയായിരുന്നു. ഹദിയ പിരിക്കുന്നതിന് മുമ്പും മുസ്‌ലിംലീഗ് പ്രവര്‍ത്തിച്ചിരുന്നുവെന്നും പണമില്ലാത്തതു കൊണ്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മുടങ്ങിയിട്ടില്ലെന്നും ഇനി മുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുകളുടെ ജനവിരുദ്ധ സമീപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്കെതിരെ മുസ്‌ലിംലീഗ് പ്രക്ഷോഭം തുടരും. ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന സമയത്ത് വിദ്യുച്ഛക്തി വിലവര്‍ധനവ്, കെട്ടിട നികുതി വര്‍ധനവ്, രജിസ്‌ട്രേഷന്റെയും ഭൂമിയുടെ ന്യായവിലയുടെയും വര്‍ധനവ് എന്നിവയിലൂടെ സര്‍ക്കാര്‍ അവരില്‍ അമിത ഭാരം കെട്ടിവെക്കുകയാണ്. ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം ശക്തമാക്കും. വഖഫ് സംരക്ഷണവുമായി ബന്ധപ്പെട്ട സമര പരിപാടികളുമായി മുന്നോട്ടു പോകാനും യോഗത്തില്‍ തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്തിയ സര്‍ക്കാരിനെതിരായ പഞ്ചായത്ത്, മുനിസിപ്പല്‍ ജനപ്രതിനിധികളുടെ സമരം നടത്തും. തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാരിന്റെ ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉപകരണം മാത്രമാക്കി തീര്‍ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഭരണകൂടമെന്ന നിലക്ക് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതി തയാറാക്കാന്‍ കഴിയുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഫണ്ടുകള്‍ വെട്ടിക്കുറച്ച് പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ മുസ്‌ലിംലീഗ് ഒറ്റക്കും യു. ഡി.എഫ് മുന്നണി ഒന്നിച്ചും സമര പരിപാടികള്‍ നടക്കും.

കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചുവെന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും മുസ്‌ലിംലീഗിനെ പോലെയൊരു പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകാന്‍ ആരെങ്കിലും താല്‍പര്യം പ്രകടിപ്പിക്കുമോയെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പമാണ് മുസ്്‌ലിംലീഗ് നേതാക്കളും. യോഗത്തില്‍ ആരോഗ്യപരമായ ചര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിഹത്യകളും അപഹാസങ്ങളും മുസ്്‌ലിംലീഗിന്റെ ശൈലിയല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ആ പെണ്‍കുട്ടി വിവാഹ മോചിതയല്ല’; ‘വിവാഹത്തില്‍ താനും പങ്കെടുത്തു’; വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍

Published

on

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുവതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ യൂട്യൂബില്‍ ചെയ്ത വീഡിയോയ്ക്ക് മറുപടിയായാണ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍. കേസിന്റെ വസ്തുതകളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്താന്‍ മടിയില്ലെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നതിലെ ശരികേട് തന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ടെങ്കിലും, സത്യം പറയാന്‍ മടിക്കേണ്ടതില്ല എന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. പരാതി നല്‍കിയ യുവതിയുടെ പ്രധാന വാദങ്ങളിലൊന്നായ, വിവാഹബന്ധം നാല് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്നത് ശരിയല്ല എന്ന് സന്ദീപ് വാര്യര്‍ ഉറപ്പിച്ചു പറയുന്നു. താന്‍ ആ വിവാഹത്തില്‍ പങ്കെടുത്തയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘മാസങ്ങളോളം അവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, യുവതി ഇപ്പോഴും വിവാഹമോചിതയല്ലെന്നും ഗുരുവായൂരില്‍ വെച്ച് താലികെട്ടിയതാണെന്നും സന്ദീപ് വാര്യര്‍ എടുത്തുപറഞ്ഞു. തനിക്കറിയാവുന്ന സത്യങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കുറ്റബോധം വേട്ടയാടുമെന്നതുകൊണ്ടാണ് ഈ തുറന്നുപറച്ചിലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വ്യക്തിപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയെങ്കിലും, ആരോപണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തന്നെയാണ് തന്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.
ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് .
എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ….
Continue Reading

kerala

പിണറായി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; രാഹുല്‍ വിഷയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍: വി ഡി സതീശന്‍

Published

on

സംസ്ഥാനത്ത് ക്രിമിനലുകളെയും മോഷ്ടടാക്കളെയും സംരക്ഷിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 20 വര്‍ഷം തടവിന് ശിക്ഷിച്ച ഒരു ക്രിമിനലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നിലപാട് കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വീണ്ടും വീണ്ടും പൊതുരംഗത്ത് സജീവമാക്കുന്നത്, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികള്‍ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് എന്നും, പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് എതിരെയുള്ള ഗുരുതരമായ മറ്റ് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സി.പി.എം. ഈ വിഷയത്തെ ഒരു കെണിയായി ഉപയോഗിക്കുകയാണെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ കബളിപ്പിക്കപ്പെട്ടെന്നും, മന്ത്രിമാര്‍ക്ക് പോലും കാര്യങ്ങള്‍ വ്യക്തമാകാത്ത രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. സത്യം പുറത്തുവരണം എന്നും, മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

‘ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്’; എൽഡിഎഫ് സ്‌നാര്‍ത്ഥിക്കെതിരെ പരാതി നൽകി അങ്കണവാടി ഹെൽപ്പർ

Published

on

ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അസഭ്യം പറഞ്ഞതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ഹെൽപ്പർ നബീസ. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.

Continue Reading

Trending