Connect with us

kerala

വൃദ്ധയുടെ വീട് ജപ്തി ചെയ്ത സംഭവം: കേരള ബാങ്ക് നടപടി മനുഷ്യാവകാശ ലംഘനമെന്ന് മുസ്‌ലിംലീഗ്

കുടിശ്ശികയായി കിടക്കുന്ന തുക ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ ഈ മാസം 15 വരെ കേരള ബാങ്ക് അധികൃതര്‍ നല്‍കിയ നോട്ടീസ് നിലനില്‍ക്കവെയാണ് ഇന്നു കോടതി ഉത്തരവിന്റെ പേരില്‍ ജപ്തി നടപടി സ്വീകരിച്ചത്.

Published

on

കണ്ണൂര്‍: കണ്ണൂരില്‍ വൃദ്ധയുടെയും പെണ്‍മക്കളുടെയും വീട് ജപ്തി ചെയ്ത കേരള ബാങ്ക് അധികൃതരുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി. ബാങ്ക് അധികൃതര്‍ക്കെതിരെ കേസെടുക്കേണ്ട കുറ്റകൃത്യമാണ് ജപ്തിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.

2012 ല്‍ വീട് നിര്‍മ്മാണത്തിന് വേണ്ടി വായ്പയായി എടുത്ത 10 ലക്ഷം രൂപയില്‍ 2016 വരെ അഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും വീണ്ടും 19 ലക്ഷം രൂപ കുടിശ്ശികയായി കിടക്കുന്ന സാഹചര്യത്തിലാണ് മനുഷ്യത്വപരമായിട്ടുള്ള യാതൊരു സമീപനവും സ്വീകരിക്കാതെ ബാങ്ക് അധികൃതര്‍ വൈകുന്നേരം അഞ്ചുമണിക്ക് വൃദ്ധയായ സ്ത്രീയെയും അവരുടെ പ്രായം ചെന്ന ഭര്‍തൃമാതാവിനെയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്.

കുടിശ്ശികയായി കിടക്കുന്ന തുക ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ ഈ മാസം 15 വരെ കേരള ബാങ്ക് അധികൃതര്‍ നല്‍കിയ നോട്ടീസ് നിലനില്‍ക്കവെയാണ് ഇന്നു കോടതി ഉത്തരവിന്റെ പേരില്‍ ജപ്തി നടപടി സ്വീകരിച്ചത്. എന്നാല്‍ ഒറ്റ തവണ തീര്‍പ്പാക്കുന്നതിന് വേണ്ടി നോട്ടീസ് നല്‍കിയ വിവരവും 2016 വരെ അഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടച്ച വിവരവും കോടതി മുമ്പാകെ മറച്ചുവെച്ചു കൊണ്ടാണ് തികച്ചും മനുഷ്യത്വരഹിതമായ വിധത്തില്‍ ഈ കുടുംബത്തെ ബാങ്ക് അധികൃതര്‍ വഴിയാധാരമാക്കിയത്.

കുറച്ച് സാവകാശത്തിന് വേണ്ടി കെഞ്ചി അപേക്ഷിച്ചിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ ഗൃഹനാഥയായ സുഹറ ജോലി ആവശ്യാര്‍ത്ഥം പുറത്തുപോയ സാഹചര്യത്തിലാണ് വൃദ്ധയായ ഭര്‍തൃ മാതാവിനെ പുറത്താക്കി ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും പോലും പുറത്തെടുക്കാന്‍ അനുവദിക്കാതെ വളരെ ക്രൂരമായി സ്ത്രീകള്‍ മാത്രമുള്ള ഒരു കുടുംബത്തോട് ബാങ്ക് അധികൃതര്‍ കാണിച്ചിട്ടുള്ള ഈ ക്രൂരത പൈശാചികമാണെന്നും അടിയന്തരമായും റവന്യൂ അധികൃതരും മറ്റു ഉത്തരവാദിത്വപ്പെട്ട വരും ഈ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending