Connect with us

More

കോഹ്‌ലിയെ പുറത്താക്കിയത് അംപയറുടെ വിചിത്ര തീരുമാനം; കലിപൂണ്ട് ആരാധകര്‍

Published

on

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയെ ‘ഔട്ട്’ വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍ അംപയര്‍ തല്‍ക്ഷണം വിരല്‍ പൊക്കുകയായിരുന്നു. കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടെങ്കിലും ‘പാഡിനു മുമ്പ് പന്ത് ബാറ്റില്‍ കൊണ്ടെന്ന കാര്യം തെളിയിക്കാനായില്ല’ എന്ന കാരണം പറഞ്ഞ് ടി.വി അംപയര്‍ റിച്ചാര്‍ഡ് കെറ്റല്‍ബ്രോ നിഗല്‍ ലോങിന്റെ തീരുമാനം ശരിവെച്ചു. നിരാശനായാണ് കോഹ്ലി കളം വിട്ടത്.

പരമ്പരയില്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ലാത്ത കോഹ്‌ലി സൂക്ഷിച്ചും പ്രതീക്ഷയോടെയുമാണ് ബാറ്റിങ് തുടങ്ങിയത്. മറുവശത്ത് പുജാര ആത്മവിശ്വാസത്തോടെ കളിക്കുന്നതിനാല്‍ പിന്തുണ നല്‍കുകയെന്ന ദൗത്യം ക്യാപ്ടന്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു. അതിനിടയിലാണ് ഹേസല്‍വുഡ് എറിഞ്ഞ 35-ാം ഓവറിലെ രണ്ടാം പന്ത് കോഹ്‌ലിയുടെ പാഡിലും ബാറ്റിലുമായി കൊണ്ടത്. എല്‍.ബി വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്ത ബൗളര്‍ക്കു പോലും ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍ സകലരെയും ഞെട്ടിച്ചു കൊണ്ട് അംപയറുടെ വിരലുയര്‍ന്നു.

drs02

അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് കോഹ്‌ലി അപ്പോള്‍ തന്നെ റിവ്യൂ ആവശ്യപ്പെട്ടു. റീപ്ലേകളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേസമയമാണ് തട്ടുന്നതെന്ന് വ്യക്തമായിരുന്നു. പാഡിനു മുമ്പ് ബാറ്റിലാണ് തട്ടിയതെന്നു പോലും തോന്നിക്കുന്ന തരത്തിലായിരുന്നു റീപ്ലേ. എന്നാല്‍, ആദ്യം ബാറ്റില്‍ തട്ടിയെന്നതിന് തെളിവില്ലെന്ന ന്യായമുയര്‍ത്തി ടി.വി അംപയര്‍ ഗ്രൗണ്ട് അംപയറുടെ തീരുമാനം ശരിവെച്ചു. സാധാരണ ഗതിയില്‍ ചെയ്യാറുള്ള പോലെ സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന് നല്‍കാന്‍ പോലും അംപയര്‍ തയാറായില്ല.

ഇതേ പന്തിലെ അപ്പീലിന് അംപയര്‍ വിക്കറ്റ് നിഷേധിക്കുകയും ഓസ്‌ട്രേലിയ റിവ്യൂ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ആനുകൂല്യം ഇന്ത്യക്കാകുമായിരുന്നു എന്നതാണ് ഏറെ വിചിത്രം. ബാറ്റിനു മുമ്പ് പാഡില്‍ കൊണ്ടില്ല എന്നത് തെൡയിക്കാന്‍ അംപയര്‍ക്ക് കഴിയില്ല എന്നതു തന്നെ കാരണം. മാത്രവുമല്ല, സാങ്കേതിക വിദ്യയുടെ അപര്യാപ്തത മൂലമുള്ള സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന്മാര്‍ക്ക് നല്‍കാറുള്ളത്.

ഏതായാലും ഇന്ത്യന്‍ ആരാധകര്‍ അംപയറുടെ തീരുമാനത്തില്‍ ഒട്ടും തൃപ്തികരല്ലെന്നാ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

kerala

‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

Published

on

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading

india

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Published

on

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Trending