Connect with us

News

റഷ്യ ഷെല്‍ വര്‍ഷം തുടരുന്നു

സപോരിജിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ആണവ ബ്ലാക്ക്‌മെയ്‌ലിങ്ങിലൂടെ പരാജയപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.

Published

on

കീവ്: കിഴക്കന്‍ യുക്രെയ്‌നില്‍ നാല് പ്രമുഖ മേഖലകളെ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം റഷ്യന്‍ സേന ആക്രമണവും ശക്തമാക്കി. കഴിഞ്ഞ ദിവസം സപോരിജിയയിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്ന് വയസുള്ള കുട്ടിയടക്കം 12 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

സപോരിജിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ആണവ ബ്ലാക്ക്‌മെയ്‌ലിങ്ങിലൂടെ പരാജയപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. യുദ്ധത്തില്‍ റഷ്യക്കാര്‍ ആണവായുധം പ്രയോഗിക്കുന്നില്ല. പക്ഷെ, ആണവ നിലയത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ജനങ്ങളെ ഇരുട്ടിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രെയ്ന്‍ അധിനിവേശം തുടങ്ങി അധികം വൈകാതെ തന്നെ റഷ്യന്‍ സേന സപോരിജിയ നിലയം പിടിച്ചെടുത്തിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ സുരക്ഷ വിലയിരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി യുക്രെയ്‌നില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യയില്‍നിന്ന് ജര്‍മനിയിലേക്കും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും പ്രകൃതി വാതകമെത്തിക്കുന്ന നോര്‍ദ് സ്ട്രീം 1, 2 പൈപ്പ് ലൈനുകളിലെ ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തില്‍ റഷ്യയെ പങ്കെടുപ്പിക്കുന്നില്ല. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന അന്വേഷണത്തിലേക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

അന്വേഷണത്തില്‍ റഷ്യയെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നയതന്ത്ര ചാനലുകളിലൂടെ അവര്‍ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോര്‍ച്ചക്ക് പിന്നില്‍ വലിയ അട്ടിമറിയുണ്ടെന്നാണ് സ്വീഡിഷ് പൊലീസിന്റെ റിപ്പോര്‍ട്ട്. പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനമാണ് ചോര്‍ച്ചക്ക് കാരണമെന്ന് സംശയിക്കുന്നു. അന്വേഷണത്തിനിടെ കണ്ടെടുത്ത ചില സാമഗ്രികള്‍ പരിശോധിച്ചുവരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുടുംബ തര്‍ക്കം; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.

Published

on

കോട്ടയത്ത് കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. പ്രതിക്ക് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിനു ശേഷം ഇയാള്‍ തന്നെ അയല്‍വാസികളോട് അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

Continue Reading

india

വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; പൂനെയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബിജെപിയുടെ സിറ്റി യൂണിറ്റിലെ പ്രാദേശിക നേതാവ് പ്രമോദ് കോന്ദ്രെക്കെതിരെ പോലീസ് കേസെടുത്തു.

Published

on

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബിജെപിയുടെ സിറ്റി യൂണിറ്റിലെ പ്രാദേശിക നേതാവ് പ്രമോദ് കോന്ദ്രെക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം പോലീസിന് നല്‍കിയ മൊഴിയില്‍ കോന്ദ്രെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി പൂനെ നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ബി.ജെ.പിയുടെ സിറ്റി യൂണിറ്റ് സംഘടിപ്പിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപമാണ് സംഭവം. ബി.ജെ.പിയുടെ ചില ഭാരവാഹികളും പൗരന്മാരും ഉള്‍പ്പെടെ ചിലര്‍ വേദിക്ക് സമീപമുള്ള ചായക്കടയില്‍ ചായകുടിക്കുകയായിരുന്നു. കോന്ദ്രെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൂനെ സിറ്റി പോലീസില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസിന്റെ അന്വേഷണം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റാങ്കിലുള്ള ഒരു വനിതാ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍, സെക്ഷന്‍ 74 (സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 75 (ലൈംഗിക പീഡനം) എന്നിവ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സന്‍ഹിതയിലെ വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. പരാതിക്കാരനായ ഉദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രി ഗഡ്കരിയുടെ പരിപാടിക്കായി നടത്തിയ പോലീസ് വിന്യാസത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, അധികാര ദുര്‍വിനിയോഗം നടത്തി സ്ത്രീകളോട് മോശമായി പെരുമാറുന്ന ബിജെപിക്കെതിരെ എന്‍സിപി (എസ്പി), കോണ്‍ഗ്രസ്, ശിവസേന (യുബിടി) എന്നിവര്‍ പ്രതിഷേധിച്ചു.

Continue Reading

india

മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കി.

സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.

അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.

Continue Reading

Trending