india
ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിട്ടും അറിയപ്പെടാതെ പോയ മഹാലനാബിസ്
ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തത്തിന്റെ ഉടമയാണെങ്കിലും അധികമാരും അറിയപ്പെടാതെ പോയ പ്രതിഭയായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ ഡോ. ദിലീപ് മഹാലനാബിസ്.
ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തത്തിന്റെ ഉടമയാണെങ്കിലും അധികമാരും അറിയപ്പെടാതെ പോയ പ്രതിഭയായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ ഡോ. ദിലീപ് മഹാലനാബിസ്. വലിയ നേട്ടങ്ങളോ പുരസ്കാരങ്ങളോ അദ്ദേഹത്തെ തേടിയെത്തിയില്ല. ഇങ്ങനെയൊരു ഭിഷഗ്വരന് ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെന്ന് പോലും അധികമാര്‍ക്കും അറിയുമായിരുന്നില്ല. എങ്കിലും മരണത്തിന്റെ കാണക്കയത്തില്‍ നിന്ന് പതിനായിരങ്ങളെ ജീവിതത്തിന്റെ തുരുത്തിലേക്ക് കൈപിടിച്ചു നടത്താന്‍ കഴിഞ്ഞ മഹാലനാബിസ് എന്ന മനുഷ്യനോട് ലോകം എന്നും കടപ്പെട്ടിരിക്കും.
കോളറയെന്ന മഹാമാരി ലോകമാകെ ഭീതിയായി ചൂഴ്ന്നു നില്ക്കുന്ന കാലം. ദിനേന പുറത്തുവരുന്ന മരണക്കണക്കുകള്‍. അമിതമായ വയറിളക്കം കാരണമുള്ള നിര്‍ജ്ജലീകരണമാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജലാംശം കൂടുതലായി ശരീരത്തിലേക്ക് എത്തിക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും ശാസ്ത്ര ലോകത്തിന് അറിയാമായിരുന്നു. എന്നാല്‍ ഇതിനുള്ള എളുപ്പമാര്‍ഗം എന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മഹാലനാബിസ് ലോകത്തിനു നല്‍കിയത്. വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സ. ഇതാണ് ഒ.ആര്.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷ്യന്‍. 20-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് കണ്ടുപിടുത്തത്തെ യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്. പഞ്ചസാരയും (ഗ്ലൂക്കോസ്) ഉപ്പും (സോഡിയം) വെള്ളത്തില്‍ ചേര്‍ത്ത് നല്കിയാല് ശരീരത്തില്‍ നിന്നു നഷ്ടപ്പെടുന്ന സോഡിയവും ജലവും കുടലിലെ സ്ഥരങ്ങളിലൂടെ വേഗത്തില്‍ ആഗിരണം ചെയ്യെപ്പെടുമെന്ന് പല ഗവേഷകരും നിരീക്ഷിച്ചിരുന്നു. ഇതിന് ശാ്സ്ത്രീയാടിത്തറ നല്‍കിയാണ് മഹാലനാബിസ് ഒ.ആര്.എസ് വികസിപ്പിച്ചത്. വെള്ളത്തില്‍ നിശ്ചിത അളവ് പഞ്ചസാരയും(ഗ്ലൂക്കോസ്) ഉപ്പും(സോഡിയം) കലര്‍ത്തി ലായനി രൂപത്തിലാക്കി രോഗിക്ക് കുടിക്കാന്‍ നല്‍കുന്നതിലൂടെ നിര്‍ജ്ജലീകരണത്തെതുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാമെന്നായിരുന്നു കണ്ടുപിടുത്തം.
1971ലെ ഇന്ത്യാ – പാക് യുദ്ധ കാലത്ത് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബംഗാവ് അഭയാര്‍ത്ഥി ക്യാമ്പില്‍ കോളറ രോഗികളില്‍ ലനാബിസ് ഇത് പരീക്ഷിച്ചു. തന്റെ ജീവിതവും സമ്പാദ്യവും സമര്‍പ്പിച്ച് ഇതിനായി പ്രത്യേക ആശുപത്രി തന്നെ അദ്ദേഹം അഭയാര്‍ത്ഥി ക്യാമ്പില്‍ തുടങ്ങി. വലിയ വിജയമായതോടെ ലോകമെങ്ങും ഇത് ഏറ്റെടുത്തു. ലക്ഷക്കണക്കിന് വയറിളക്ക രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ ഇത് വഴിയൊരുക്കി.
അതുവരെ കോളര രോഗികളിലെ മരണ നിരക്ക് 60 ശതമാനം വരെയായിരുന്നെങ്കില്‍ ഒ.ആര്.എസിന്റെ വരവോടെ ഇത് ഘട്ടം ഘട്ടമായി ഒരു ശതമാനത്തിലേക്ക് ചുരുങ്ങി. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാവുന്ന, വിഷൂചിക, കോളറ, ഹെപ്പറ്റൈറ്റിസ് എ ഇ, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഇന്ന് ഒ.ആര്.എസ് കണക്കാക്കപ്പെടുന്നു.
ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്ന് പട്ടികയില്‍ ഒ.ആര്.എസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1966 ല്‍ ഗവേഷണം നടത്തുന്ന വേളയിലാണ് മഹലനാബിസ് ഈ തെറാപ്പി വികസിപ്പിച്ചത്. ഡോക്ടര്‍മാരായ ഡേവിഡ് ആര് നലിന്, റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്ക് ഒപ്പമായിരുന്നു ലനാബിസിന്റെ ഗവേഷണം. കല്‍ക്കത്ത സ്വദേശിയായ മറ്റൊരു ഇന്ത്യന്‍ ശാസ്ത്രജ്ഞന് ഡോ.ശംഭു നാഥ് ഡേയുടെ സംഭാവനകളും ഈ രംഗത്ത് മാറ്റിനിര്‍ത്താനാവാത്തതായിരുന്നു. ഡോ. ഡേയുടെ ആത്മസമര്‍പ്പണത്തിന്റെ ഫലമായിരുന്നു കോളറ രോഗാണു സൃഷ്ടിക്കുന്ന ടോക്സിന്റെ (കോളറ എന്ററോടോക്സിന്‍) കണ്ടുപിടുത്തം.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
-
india6 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF19 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News7 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

