kerala
ഉന്നത വിദ്യാഭ്യാസ മേഖല പ്രതിന്ധയിലായത് ഗവര്‍ണര്‍-സര്‍ക്കാര്‍ കൂട്ടുകച്ചവടം പൊളിഞ്ഞതിനാല്‍:എം.എസ്.എഫ്
കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ഒരു ഭരണഘടനാ പ്രതിസന്ധിയല്ല, മറിച്ച് കൂട്ടുകച്ചവടത്തിലെ തമ്മിലടി മാത്രമാണെന്ന് എം.എസ്.എഫ്.പരസ്പരം കട്ട്മുടിക്കാന്‍ ധാരണ ചെയ്തവര്‍ ഒടുവില്‍ തമ്മിലടിച്ചു കലഹിക്കുന്നതാണ് കേരളത്തിലെ സര്‍ക്കാരും, ഗവര്‍ണറും തമ്മിലുള്ള കലഹമെന്ന് എം.എസ്.എഫ് പത്രക്കുറിപ്പില്‍ പറയുന്നു.
സര്‍വ്വകലാശാലകളുടെ സ്വയംഭരണവകാശത്തെ അട്ടിമറിക്കുകയും, സര്‍വ്വകലാശാലകള്‍ പുലര്‍ത്തേണ്ട നിഷ്പക്ഷതയെ കയ്യിലെടുക്കുകയും ചെയ്തു കൊണ്ട് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളില്‍ അഭിമുഖം നടത്തിയാണ് സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്. ഇത് അംഗീകരിച്ച ഗവര്‍ണറാണ് ഇന്ന് വെളിപാടിന്റെ വചനങ്ങള്‍ ഉരുവിട്ട് വിശുദ്ധാത്മാവ് ചമയുന്നത്.ഇതേകാലയളവില്‍ തന്നെയാണ് ഗവര്‍ണറുടെ രാജ്ഭവനില്‍ സ്ഥിര നിയമനം നല്‍കേണ്ടവരുടെ ലിസ്റ്റ് സര്‍ക്കാരിന് അയക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തത്.
യഥാര്‍ത്ഥത്തില്‍ ഈ കാലയളവില്‍ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ നടത്തിയ കൂട്ടുകച്ചവടങ്ങളുടെ ലിസ്റ്റ് പുറത്ത് വരേണ്ടതുണ്ട്. കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.
kerala
സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ജീവനക്കാരനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു
കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്.

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന് കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടിയുണ്ടായത്.
kerala
കാസര്‍ഗോഡ് ദേശീയ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു
മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങള്‍ പോകുന്ന പാതയാണ് മണ്ണിടിച്ചിലുണ്ടായത്.

കാസര്‍ഗോഡ് ദേശീയ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. ബേവിഞ്ചിയില്‍ എന്‍എച്ച് 66 ലാണ് മണ്ണിടിഞ്ഞത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങള്‍ പോകുന്ന പാതയാണ് മണ്ണിടിച്ചിലുണ്ടായത്. ജില്ലാ ഭരണകൂടം പ്രശ്ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിഞ്ഞത്.
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിര്‍മാണം നടത്തുന്നത്.
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അശാസ്ത്രീയമായാണ് പാത നിര്‍മിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലമായതോടെ ഈ പ്രദേശത്തെ മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കലക്ടറുടെ ആവശ്യം പരിഗണനയ്ക്കെടുക്കാതെ കമ്പനി വീണ്ടും മണ്ണെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. പ്രദേശത്ത് മണ്ണെടുത്തത് കുത്തനെയുള്ള ഉയരത്തിലാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ മുകളിലുള്ള വീടുകളെല്ലാം ഏത് നിമിഷം വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്.
kerala
പ്രിയംവദ കൊലക്കേസ്; രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കടം നല്കിയ പണം തിരിച്ചുചോദിച്ചതിനാണ് പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തിയത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളറട പോലീസ്. പനച്ചമൂട് സ്വദേശി വിനോദ്, സഹോദരന് സന്തോഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കടം നല്കിയ പണം തിരിച്ചുചോദിച്ചതിനാണ് പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തിയത്. വിനോദിന്റെ വീടിന് പിന്നിലെ കുഴിയില്‍ നിന്നാണ് പ്രിയംവദയുടെ മൃതദേഹം പുറത്തെടുത്തത്. പരിശോധനയ്ക്കിടെ യുവതിയുടെ കഴുത്തിലെ മൂന്ന് പവന്റെ മാല കാണാനില്ലെന്ന വിവരം ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.
കാണാതായ ദിവസം യുവതി വിനോദിന്റെ വീട്ടിലെത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അവിടെ വെച്ച് തര്‍ക്കം ഉണ്ടാനുകയും പിന്നീട് അത് മര്‍ദനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഒടുവില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നും വിനോദ് പോലീസിന് മൊഴി നല്കി. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് വിനോദിന്റെ സഹോദരന് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
വിനോദിന്റെ ഭാര്യമാതാവ് പുരോഹിതനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. പുരോഹിതന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളറട പോലീസ് സ്ഥലത്ത് എത്തിയത്. വീട്ടിലുണ്ടായിരുന്ന വിനോദിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. പോലീസ് എത്തുമ്പോള്‍ ഇരുവരും വീടു കഴുകി വൃത്തിയാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സംശയം ബലപ്പെടുത്തുകയായിരുന്നു.
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
വിമാനാപകടം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
News3 days ago
ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
More2 days ago
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്