Connect with us

local

ഖത്തറില്‍ പന്തുരുളും; ഇവിടെ മനസും

നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്‌ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്.

Published

on

മലപ്പുറം: മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ഇത്തവണ ലോകകപ്പ് ഫുട്‌ബോളിന്. മലയാളി പ്രവാസികള്‍ ഏറെയുള്ള ഖത്തറിലാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ എന്നതിനാല്‍ ഗള്‍ഫിലുള്ള മക്കളുടെ ഫോണ്‍ വിളികളില്‍ വരെ ലോകകപ്പ് വിശേഷണങ്ങളാണ്. കുട്ടികളും മുതിര്‍ന്നവരും ഉമ്മമാരുമെല്ലാം കാത്തിരിക്കുന്ന ലോകകപ്പാണ് വരുന്നത്. മലപ്പുറത്തു നിന്നുതന്നെ നൂറുകണക്കിനാളുകള്‍ ഇത്തവണത്തെ ലോകകപ്പ് നേരിട്ടും കാണും. ഇതെല്ലാം കൂടെയായതോടെ ഇത്തവണത്തെ ലോകകപ്പ് ഇത്തിരി കളറാണ്.

നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്‌ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്. ഫ്‌ളക്‌സ്, കൊടി, തോരണങ്ങള്‍, പടക്കം, സ്‌ക്രീന്‍ തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്. ഫ്‌ളക്‌സുകളില്‍ നിന്നും മാറി കട്ടൗട്ടുകളാണ് ഇത്തവണ ട്രെന്റ്. റോഡ് മുഴുവന്‍ മൂടുന്ന കൊടി തോരണങ്ങളും ഇത്തവണ കൂടുതല്‍ കാണാനാകും. നഗര ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ മുഴുവന്‍ ഫുട്‌ബോള്‍ ഫാന്‍സുകാര്‍ കയ്യേറിയിരിക്കുകയാണ്. ഫാന്‍ ഫൈറ്റ് ശക്തിപ്പെട്ടതോടെ നാടും നഗരവും ലോകകപ്പ് ടീമുകളുടെ താരങ്ങളും കൊടികളുമായി തിളങ്ങി നില്‍ക്കുകയാണ്.

കട്ടൗട്ടാണ് താരം

കൊടിയും തോരണങ്ങളും കിട്ടാനില്ല. ഫ്‌ളക്‌സ് കടകളിലാണെങ്കില്‍ തിരക്കോട് തിരക്ക്. മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ആവശ്യക്കാരേറുന്ന പടക്കവിപണിയും സെറ്റ്. ആദ്യം കുറച്ച് മന്തഗതിയിലായിരുന്നു ലോകകപ്പ് ഫുട്‌ബോള്‍ വിപണി വ്യാപാരികളുടെ പ്രതീക്ഷികള്‍ പോലും തെറ്റിച്ച് മുന്നേറുകയാണ്. കോവിഡ് തകര്‍ച്ചക്ക് ശേഷം കരകയറാനുള്ള പിടിവള്ളി കൂടിയായിട്ടാണ് വ്യാപാരികള്‍ ലോകകപ്പിനെ കാണുന്നത്. ഫ്‌ളക്‌സുകളും കട്ടൗട്ടുകളുമായി ഇത്തവണ വ്യാപാരം വര്‍ധിച്ചിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് സമയബന്ധിതമായി പ്രിന്റ് ചെയ്തുകൊടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയും വ്യാപാരികള്‍ പങ്കുവെച്ചു.

അത്രയുമാണ് ഓരോ ദിവസവും ഓര്‍ഡര്‍ വരുന്നത്. ഫ്‌ളക്‌സുകള്‍ ഉണ്ടെങ്കിലും മുമ്പത്തെ അപേക്ഷിച്ച് കട്ടൗട്ടുകളുടെ ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നും കോഴിക്കോട്ട് വൈറലായ കട്ടൗട്ട് യുദ്ധം ഇതിന് കാരണമായിട്ടുണ്ടാകാമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ജഴ്‌സിയും കൊടികളും തോരണങ്ങളും വലിയ തോതിലാണ് വിറ്റുപോകുന്നത്. മത്സരം ആരംഭിക്കുന്നതോടെ പടക്ക വിപണിയും സജ്ജീവമാകുമെന്ന് തന്നെയാണ് വ്യാപാരികളുടെയും പ്രതീക്ഷ. പലരും ഇതിനോടകം തന്നെ പടക്കങ്ങളും വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. വലിയ തോതില്‍ പടക്കങ്ങളും അനുബന്ധ സാധനങ്ങളും വലിയ തോതില്‍ വാങ്ങി വെച്ചിട്ടുണ്ട് ഓരോ പടക്ക കച്ചവടക്കാരനും. ഗ്രാമങ്ങളില്‍ പോലും ലക്ഷങ്ങളാണ് ഫുട്‌ബോള്‍ ആരാധകര്‍ സ്വന്തം ടീമിനായി ചിലവഴിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായതും ഫാന്‍ ഫൈറ്റിന് ആക്കം കൂട്ടിയിട്ടുണ്ട്.

സ്‌ക്രീനിനായി
നെട്ടോട്ടം

എല്ലാവര്‍ക്കും കൂടെ ഒരുമിച്ചിരുന്ന കളി കാണാനുള്ള സൗകര്യത്തിനായി വലിയ ബിഗ് സ്‌ക്രീന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും. എന്നാല്‍ സ്‌ക്രീനുകളുടെ ലഭ്യത കുറവ് ഇത്തരക്കാരെ നിരാശരാക്കിയിട്ടുണ്ട്. പ്രൊജക്ടര്‍ ഉപയോഗിച്ചാല്‍ വീഡിയോക്ക് വേണ്ടത്ര വ്യക്തതയുണ്ടാവില്ല എന്നത് കൊണ്ടുതന്നെ എല്‍.ഇ.ഡി ഡിസ്‌പ്ലേകള്‍ക്കാണ് ആവശ്യക്കാരേറെ. പാനലുകള്‍ കോര്‍ത്തിണക്കിയാണ് ഇത് ഒരുക്കുന്നത്. ചതുരശ്രയടിക്ക് 130 മുതല്‍ 180 വരെയാണ് വാടകയായി നല്‍കേണ്ടത്. ആവശ്യക്കാര്‍ ഏറിയതോടെ വാടക വര്‍ധിപ്പിച്ചതായും പരാതിയുണ്ട്. എന്നാല്‍ ഇതുതന്നെ കിട്ടാനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണ പല തീയ്യേറ്ററുകളിലും കളി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണയും അത് പ്രതീക്ഷിക്കാം.

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending