Connect with us

local

ഖത്തറില്‍ പന്തുരുളും; ഇവിടെ മനസും

നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്‌ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്.

Published

on

മലപ്പുറം: മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ഇത്തവണ ലോകകപ്പ് ഫുട്‌ബോളിന്. മലയാളി പ്രവാസികള്‍ ഏറെയുള്ള ഖത്തറിലാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ എന്നതിനാല്‍ ഗള്‍ഫിലുള്ള മക്കളുടെ ഫോണ്‍ വിളികളില്‍ വരെ ലോകകപ്പ് വിശേഷണങ്ങളാണ്. കുട്ടികളും മുതിര്‍ന്നവരും ഉമ്മമാരുമെല്ലാം കാത്തിരിക്കുന്ന ലോകകപ്പാണ് വരുന്നത്. മലപ്പുറത്തു നിന്നുതന്നെ നൂറുകണക്കിനാളുകള്‍ ഇത്തവണത്തെ ലോകകപ്പ് നേരിട്ടും കാണും. ഇതെല്ലാം കൂടെയായതോടെ ഇത്തവണത്തെ ലോകകപ്പ് ഇത്തിരി കളറാണ്.

നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്‌ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്. ഫ്‌ളക്‌സ്, കൊടി, തോരണങ്ങള്‍, പടക്കം, സ്‌ക്രീന്‍ തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്. ഫ്‌ളക്‌സുകളില്‍ നിന്നും മാറി കട്ടൗട്ടുകളാണ് ഇത്തവണ ട്രെന്റ്. റോഡ് മുഴുവന്‍ മൂടുന്ന കൊടി തോരണങ്ങളും ഇത്തവണ കൂടുതല്‍ കാണാനാകും. നഗര ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ മുഴുവന്‍ ഫുട്‌ബോള്‍ ഫാന്‍സുകാര്‍ കയ്യേറിയിരിക്കുകയാണ്. ഫാന്‍ ഫൈറ്റ് ശക്തിപ്പെട്ടതോടെ നാടും നഗരവും ലോകകപ്പ് ടീമുകളുടെ താരങ്ങളും കൊടികളുമായി തിളങ്ങി നില്‍ക്കുകയാണ്.

കട്ടൗട്ടാണ് താരം

കൊടിയും തോരണങ്ങളും കിട്ടാനില്ല. ഫ്‌ളക്‌സ് കടകളിലാണെങ്കില്‍ തിരക്കോട് തിരക്ക്. മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ആവശ്യക്കാരേറുന്ന പടക്കവിപണിയും സെറ്റ്. ആദ്യം കുറച്ച് മന്തഗതിയിലായിരുന്നു ലോകകപ്പ് ഫുട്‌ബോള്‍ വിപണി വ്യാപാരികളുടെ പ്രതീക്ഷികള്‍ പോലും തെറ്റിച്ച് മുന്നേറുകയാണ്. കോവിഡ് തകര്‍ച്ചക്ക് ശേഷം കരകയറാനുള്ള പിടിവള്ളി കൂടിയായിട്ടാണ് വ്യാപാരികള്‍ ലോകകപ്പിനെ കാണുന്നത്. ഫ്‌ളക്‌സുകളും കട്ടൗട്ടുകളുമായി ഇത്തവണ വ്യാപാരം വര്‍ധിച്ചിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് സമയബന്ധിതമായി പ്രിന്റ് ചെയ്തുകൊടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയും വ്യാപാരികള്‍ പങ്കുവെച്ചു.

അത്രയുമാണ് ഓരോ ദിവസവും ഓര്‍ഡര്‍ വരുന്നത്. ഫ്‌ളക്‌സുകള്‍ ഉണ്ടെങ്കിലും മുമ്പത്തെ അപേക്ഷിച്ച് കട്ടൗട്ടുകളുടെ ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നും കോഴിക്കോട്ട് വൈറലായ കട്ടൗട്ട് യുദ്ധം ഇതിന് കാരണമായിട്ടുണ്ടാകാമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ജഴ്‌സിയും കൊടികളും തോരണങ്ങളും വലിയ തോതിലാണ് വിറ്റുപോകുന്നത്. മത്സരം ആരംഭിക്കുന്നതോടെ പടക്ക വിപണിയും സജ്ജീവമാകുമെന്ന് തന്നെയാണ് വ്യാപാരികളുടെയും പ്രതീക്ഷ. പലരും ഇതിനോടകം തന്നെ പടക്കങ്ങളും വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. വലിയ തോതില്‍ പടക്കങ്ങളും അനുബന്ധ സാധനങ്ങളും വലിയ തോതില്‍ വാങ്ങി വെച്ചിട്ടുണ്ട് ഓരോ പടക്ക കച്ചവടക്കാരനും. ഗ്രാമങ്ങളില്‍ പോലും ലക്ഷങ്ങളാണ് ഫുട്‌ബോള്‍ ആരാധകര്‍ സ്വന്തം ടീമിനായി ചിലവഴിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായതും ഫാന്‍ ഫൈറ്റിന് ആക്കം കൂട്ടിയിട്ടുണ്ട്.

സ്‌ക്രീനിനായി
നെട്ടോട്ടം

എല്ലാവര്‍ക്കും കൂടെ ഒരുമിച്ചിരുന്ന കളി കാണാനുള്ള സൗകര്യത്തിനായി വലിയ ബിഗ് സ്‌ക്രീന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും. എന്നാല്‍ സ്‌ക്രീനുകളുടെ ലഭ്യത കുറവ് ഇത്തരക്കാരെ നിരാശരാക്കിയിട്ടുണ്ട്. പ്രൊജക്ടര്‍ ഉപയോഗിച്ചാല്‍ വീഡിയോക്ക് വേണ്ടത്ര വ്യക്തതയുണ്ടാവില്ല എന്നത് കൊണ്ടുതന്നെ എല്‍.ഇ.ഡി ഡിസ്‌പ്ലേകള്‍ക്കാണ് ആവശ്യക്കാരേറെ. പാനലുകള്‍ കോര്‍ത്തിണക്കിയാണ് ഇത് ഒരുക്കുന്നത്. ചതുരശ്രയടിക്ക് 130 മുതല്‍ 180 വരെയാണ് വാടകയായി നല്‍കേണ്ടത്. ആവശ്യക്കാര്‍ ഏറിയതോടെ വാടക വര്‍ധിപ്പിച്ചതായും പരാതിയുണ്ട്. എന്നാല്‍ ഇതുതന്നെ കിട്ടാനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണ പല തീയ്യേറ്ററുകളിലും കളി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണയും അത് പ്രതീക്ഷിക്കാം.

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ മരിച്ച നിലയിൽ

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്.

Published

on

ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു.

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

Trending