Connect with us

Views

അഴിമതിയാരോപണം; ദക്ഷിണകൊറിയന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പാര്‍ക് ഗ്യൂന്‍-ഹെ പുറത്ത്

Published

on

 

സോള്‍: അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാര്‍ക്ക് ഗ്യൂന്‍-ഹെയെ ദക്ഷിണകൊറിയന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഭരണഘടനാ കോടതി പുറത്താക്കി. ബാല്യകാല സുഹൃത്തിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് പാര്‍ക്ക് ആരോപണങ്ങളില്‍ കുടുങ്ങിയത്. ഇതിനുപുറമെ സാമ്പത്തിക അഴിമതി നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.
പാര്‍കിനെ ഇംപീച്ച് ചെയ്യാന്‍ ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് നേരത്തേ തീരുമാനിച്ചിരുന്നു. എട്ട് ജഡ്ജിമാര്‍ അടങ്ങിയ ദക്ഷിണകൊറിയന്‍ ഭരണഘടന കോടതിയാണ് ഇംപീച്ച്‌മെന്റ് പാസാക്കിയത്. പാര്‍ലമെന്റിന്റെ തീരുമാനം ഐകകണ്‌ഠ്യേന ഭരണഘടനാ കോടതി ശരിവെക്കുകയായിരുന്നു.
നേരത്തേതന്നെ പാര്‍ക് ഗ്യൂന്‍ ഹൈയുടെ ഇംപീച്ച്‌മെന്റ് കോടതി പാസാക്കിയിരുന്നു. സ്ഥാനമൊഴിയാന്‍ വിസമ്മതിച്ച പാര്‍ക് ഭരണഘടന കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ തല്‍സ്ഥാനത്ത് തുടരുമെന്ന് അറിയിക്കുകയായിരുന്നു.
ബാല്യകാല സുഹൃത്തായ ചോയി സൂന്‍ സിലിന് പാര്‍ക് ഗ്യൂന്‍ ഹൈ സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‍കുകയും ഔദ്യോഗിക രഹസ്യ രേഖകള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആരോപണമുയര്‍ന്നത്. അവസരം മുതലെടുത്ത് ചോയി സൂന്‍ സര്‍ക്കാരിന്റെ വിദേശ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി അനധികൃത സ്വത്തുസമ്പാദനം നടത്തുകയും, സുഹൃത്തുക്കളെ കൂട്ടുപിടിച്ച് ഫൗണ്ടേഷനുകള്‍ക്ക് ധനസമാഹരണം നടത്തുകയും ചെയ്തു. ഇതിനെല്ലാം പാര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്‌തെന്നാണ് ആരോപണം. സാംസങ്, ഹ്യൂണ്ടായി, കൊറിയന്‍ എയര്‍ എന്നീ കമ്പനികളില്‍നിന്നാണ് പണം തട്ടിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആരോപണം ശരിവെക്കുകയായിരുന്നു.
ചോയി സൂനിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്തു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലില്‍ പാര്‍ക്കിന്റെ രാജി ആവശ്യപ്പെട്ട് വന്‍പ്രതിഷേധമാണ് നടന്നത്.ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡണ്ടാണ് പാര്‍ക് ഗ്യൂന്‍ ഹൈ. ഇവരെ പുറത്താക്കിയതോടെ പുതിയ പ്രസിഡണ്ടിനായുള്ള തെരഞ്ഞെടുപ്പ് 60 ദിവസത്തിനുള്ളില്‍ നടക്കും. തെരഞ്ഞെടുപ്പ് ദക്ഷിണകൊറിയയില്‍ രാഷ്ട്രീയമാറ്റത്തിന് വഴിവെക്കുമെന്നാണ് നിലവിലുള്ള വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending