Culture
ഉത്തര്‍പ്രദേശ് Live | ബി.ജെ.പിക്ക് വ്യക്തമായ ലീഡ്; കോണ്‍ഗ്രസ്-എസ്.പി സഖ്യം പകുതി സീറ്റുകള്‍ക്ക് പിന്നില്‍

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്‌ഡേറ്റുകള്‍ ഈ പേജിലൂടെ അറിയാം.
11.07 am
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ ലീഡ്. 403 സീറ്റുകളില്‍ 304 സീറ്റുകളില്‍ ബിജെപിക്ക് മേല്‍കൈ. എസ്പി-കോണ്‍ഗ്രസ് സഖ്യം 71 സീറ്റുകളില്‍ മുന്നേറുന്നു. ബിഎസ്പിക്ക് 20ഉം മറ്റുള്ളവര്‍ക്ക് എട്ടും സീറ്റുകളിലാണ് ഭൂരിപക്ഷം.
10.29 am
ബിജെപിക്ക് 295 സീറ്റുകളില്‍ ലീഡ്. എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് 74 സീറ്റില്‍ മുന്നേറ്റം. ബിഎസ്പിക്ക് 25 സീറ്റും മറ്റുള്ളവര്‍ക്ക് ഒമ്പത് സീറ്റും.
10.02 am
ഉത്തര്‍പ്രദേശില്‍ 270 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. എസ്പി-കോണ്‍ഗ്രസ് കൂട്ടുക്കെട്ടിന് 72 സീറ്റാണ് സ്വന്തമാക്കാനായത്. ബിഎസ്പി 25 ഇടത്ത് ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് 12 സീറ്റുകളുടെ ലീഡ്.
9.52 am
ബിജെപിക്ക് 266 സീറ്റുകളില്‍ മേല്‍കൈ. എസ്പി കോണ്‍ഗ്രസ് സഖ്യം 70 സീറ്റുകളില്‍ മുന്നേറുന്നു. ബിഎസ്പിക്ക് 27 സീറ്റുകളില്‍ ലീഡ്. മറ്റുള്ളവര്‍ക്ക് 12.
9.42 am
ബിജെപിക്ക് 250 സീറ്റുകളില്‍ മുന്നേറ്റം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 68 സീറ്റുകളിലും ബിഎസ്പിക്ക് 35 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് 11സീറ്റുകളിലും ലീഡ്
9.25 am
ബിജെപിക്ക് കേവല ഭൂരിപക്ഷം. 202 സീറ്റുകളില്‍ ബിജെപിക്ക് മുന്നേറ്റം.
9.20 am
ബിജെപിക്ക് 200 സീറ്റുകളില്‍ ലീഡ്. എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് 65 സീറ്റുകളില്‍ മുന്നേറ്റം. ബിഎസ്പിക്ക് 40 സീറ്റുകളും മറ്റുള്ളവര്‍ക്ക് 12 സീറ്റുകളിലും ലീഡ്.
9.05 am
ബി.ജെ.പിക്ക് വ്യക്തമായ ലീഡ്; കോണ്‍ഗ്രസ് – എസ്.പി സഖ്യത്തിനേക്കാള്‍ ഇരട്ടി ലീഡ്. ബി.എസ്.പിയുടെ പ്രകടനം ദയനീയം
8.54 am
178 സീറ്റുകളിലെ ആദ്യഫലസൂചനകള്‍ വന്നപ്പോള്‍ ബിജെപിക്ക് 100 സീറ്റുകളില്‍ മുന്നേറ്റം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 43 സീറ്റുകളിലും ബിഎസ്പിക്ക് 26 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് 6 സീറ്റുകളില്‍ ലീഡ്
8.45 am
100 സീറ്റുകളിലെ ആദ്യഫലസൂചനകള്‍ വന്നപ്പോള്‍ ബിജെപിക്ക് 57 സീറ്റുകളില്‍ മുന്നേറ്റം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 28 സീറ്റുകളിലും ബിഎസ്പിക്ക് 19 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് നാലും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
8.32 am
ബിജെപിക്ക് 31 സീറ്റുകളില്‍ മുന്നേറ്റം. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 20 സീറ്റുകളിലും ബിഎസ്പിക്ക് 10 സീറ്റുകളിലും ലീഡ്
8.30 am
22 സീറ്റുകളില്‍ ആദ്യഫലങ്ങള്‍ അറിവായപ്പോള്‍ 11 സീറ്റുകളില്‍ ബി.ജെ.പി മുന്‍തൂക്കം. 11 ഇടത്ത് ബി.ജെ.പി, 9- ല്‍, കോണ്‍.-എസ്.പി സഖ്യവും രണ്ടിടങ്ങളില്‍ ബി.എസ്.പിയും ലീഡ് ചെയ്യുന്നു. നഗരമേഖലകളിലെ വോട്ടുകളാണ് എണ്ണുന്നത്.
8.24 am
എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് പത്ത് സീറ്റുകളില്‍ ലീഡ്, ബിജെപിക്ക് ഏഴിടത്തും ബിഎസ്പിക്ക് ആറിടത്തും.
8.21 am
ബിജെപി ആറു സീറ്റുകളിലും എസ്പി-കോണ്‍ഗ്രസ് സഖ്യം നാലു സീറ്റുകളിലും ബിഎസ്പി നാലു സീറ്റുകളിലും ലീഡ് ചെയ്യുന്നു
.
8.19 am
്ഷംലി വെസ്റ്റ്, ഔറായ് എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ്. ഗുന്‍മൗറില്‍ എസ്.പി ലീഡ്.
8.15 am
ഉത്തര്‍പ്രദേശില്‍ ആദ്യ ഫല സൂചന വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോണ്‍ഗ്രസ്-എസ്പി സഖ്യവും ബിജെപിയും ബിഎസ്പിയും ഓരോ സീറ്റുകള്‍ സ്വന്തമാക്കി.
7.28 am
ലഖ്‌നൗ: ആശങ്കയോടെയും പ്രതീക്ഷയോടെയുമാണ് ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ ഭരണം നിലനിര്‍ത്താമെന്ന് സമാജ്‌വാദി പാര്‍ട്ടി കണക്കുകൂട്ടുമ്പോള്‍ 2014-ലെ മോദി തരംഗം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മുന്‍നിര ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന ബി.എസ്.പിയാവട്ടെ, എല്ലാവരെയും ഞെട്ടിച്ച് കരുത്തുകാട്ടാമെന്ന പ്രതീക്ഷയിലും.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാവുമെന്നാണ് പ്രവചനം. എന്നാല്‍, ഇതെത്രമാത്രം ശരിയാകുമെന്ന് വോട്ടെണ്ണി തുടങ്ങുമ്പോള്‍ മാത്രമേ അറിയാനാവൂ. അര മണിക്കൂറിനകം വോട്ടെണ്ണി തുടങ്ങും. 11 മണിയോടെ ചിത്രം വ്യക്തമാവും.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്