Connect with us

india

ഭീമ കൊറേഗാവ് കേസിലെ പ്രസ്താവന: സി.പി.മ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി

2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

കെ.പി ജലീല്‍

ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലിരിക്കെ മരിച്ച ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ കാരണം അദ്ദേഹത്തിനെതിരായ പീഡനമാണെന്ന് വ്യക്തമായിരിക്കെ ,അതുമായി ബന്ധപ്പെട്ട് സി.പി.എം പുറപ്പെടുവിച്ച പ്രസ്താവന പാര്‍ട്ടിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതായി. സ്റ്റാന്‍ സ്വാമിക്കെതിരായി പൊലീസ് നിരത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കന്‍ സംഘടന വ്യക്തമാക്കിയതോടെയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ രംഗത്തെത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പൗരാവകാശപ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നാണ് പി.ബിയുടെ പ്രസ്താവന..കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരെയും സമാനമായി ജയിലിലടക്കാനും കൊലപ്പെടുത്താനും മടിക്കില്ലെന്ന് പാ്ര്‍ട്ടി കുറ്റപ്പെടുത്തുമ്പോള്‍ ജനം ഓര്‍ക്കുന്നത് കേരളത്തിലെ യു.എ.പി.എ കേസുകളാണ്. സി.പി.എം നേതൃത്തിലുള്ള സര്‍ക്കാര്‍ ഇക്കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെടുത്ത കേസുകളില്‍ പലതും യു.എ.പി.എയുമായി ബന്ധപ്പെട്ടതായിരുന്നു. കോഴിക്കോട്ടെ അലന്‍ ഷുഹൈബ് ,താഹ ഫസല്‍ എന്നിവരെ കേന്ദ്രഏജന്‍സിക്ക് പിടിച്ചുകൊടുത്തത് ഇടതുസര്‍ക്കാരാണ്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിനായിരുന്നു ഭീകരവാദബന്ധം ആരോപിച്ചുള്ള പൊലീസിന്റെ അറസറ്റും പിന്നീടുള്ള എന്‍.ഐ.എയുടെ കൈമാറ്റവും.
ഇതേതുടര്‍ന്ന് സി.പി.എമ്മിനകത്ത് പോലും പ്രതിഷേധം ഉയര്‍ന്നെങ്കിലും പിണറായി സര്‍ക്കാര്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താഹയെ ജാമ്യത്തില്‍ വിട്ടെങ്കിലും ശുഹൈബ് ഇപ്പോഴും ജയിലില്‍തന്നെയാണ്. കോടതിയുടെ കാരുണ്യത്തില്‍മാത്രമാണ് ജാമ്യം ലഭിച്ചത്. 2019 നവംബറിലായിരുന്നു ഇവരുടെ അറസ്റ്റ്. ഇരുവരും 21ഉം 24 ഉം വയസ്സുള്ള എസ്.എഫ്.ഐക്കാരായിട്ടും പിണറായിയുടെ പൊലീസ് ഇളവ് കൊടുത്തില്ല, മുസ്‌ലിംകളാണെങ്കില്‍ തീവ്രവാദികളാണെന്ന വാദമാണ ്‌സി.പി.എം പോലും ഉയര്‍ത്തിയത്. പാര്‍ട്ടി പ്രാദേശികനേതൃത്വം എതിര്‍ത്തിട്ടും ജില്ലാ സെക്രട്ടറി പി.മോഹനന്‍ അറസ്റ്റിനെ ന്യായീകരിച്ചു. 2020 സെപ്തംബറില്‍ ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും എന്‍,.ഐ.എ എതിര്‍ക്കുകയായിരുന്നു. സുപ്രീംകോടതി ജാമ്യത്തെ പിന്നീട് അനുകൂലിച്ചു.

യു.എ.പി.എ കേസുകളില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പൗരത്വപ്രക്ഷോഭത്തില്‍പോലും കേസുമായി മുന്നോട്ടുപോകുകയായിരുന്നു പിണറായിയുടെ സി.പി.എം സര്‍ക്കാര്‍. സ്റ്റാന്‍സ്വാമിയുടെ കമ്പ്യൂട്ടറില്‍ വ്യാജരേഖകള്‍ പൊലീസ് ചേര്‍ത്തി എന്നാണിപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെങ്കില്‍ ലഘുലേഖക്കപ്പുറം യാതൊരു തെളിവും പന്തീരങ്കാവിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ താലോലിക്കുന്ന സമയത്ത് ഇത്തരം കേസുകള്‍ അനിവാര്യമാണെന്നാണ ്‌സി.പി.എം തന്ത്രജ്ഞരുടെ പക്ഷം. ഇതാണ് തുടര്‍ഭരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ വിലയിരുത്തല്‍. 2015ല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയടക്കം അറസ്റ്റ് ചെയ്തത് കേരളപൊലീസിന്റെ കൂടി സഹായത്തോടെയായിരുന്നു. ആദ്യപിണറായി ഭരണകാലത്ത് എട്ടുപേരെയാണ് മാവോയിസത്തിന്റെ പേരില്‍ കേരളത്തിലെ വനാന്തരങ്ങളില്‍ വെടിവെച്ചുകൊന്നത്. എന്നിട്ടാണ ്‌സ്റ്റാന്‍സ്വാമിക്കും വരവരറാവുവിനെപോലുള്ളവര്‍ക്കും വേണ്ടിയുള്ള സി.പി.എം പി.ബി.യയുടെ കണ്ണീര്‍!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending