Connect with us

india

ഭീമ കൊറേഗാവ് കേസിലെ പ്രസ്താവന: സി.പി.മ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി

2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

കെ.പി ജലീല്‍

ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലിരിക്കെ മരിച്ച ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ കാരണം അദ്ദേഹത്തിനെതിരായ പീഡനമാണെന്ന് വ്യക്തമായിരിക്കെ ,അതുമായി ബന്ധപ്പെട്ട് സി.പി.എം പുറപ്പെടുവിച്ച പ്രസ്താവന പാര്‍ട്ടിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതായി. സ്റ്റാന്‍ സ്വാമിക്കെതിരായി പൊലീസ് നിരത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കന്‍ സംഘടന വ്യക്തമാക്കിയതോടെയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ രംഗത്തെത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പൗരാവകാശപ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നാണ് പി.ബിയുടെ പ്രസ്താവന..കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരെയും സമാനമായി ജയിലിലടക്കാനും കൊലപ്പെടുത്താനും മടിക്കില്ലെന്ന് പാ്ര്‍ട്ടി കുറ്റപ്പെടുത്തുമ്പോള്‍ ജനം ഓര്‍ക്കുന്നത് കേരളത്തിലെ യു.എ.പി.എ കേസുകളാണ്. സി.പി.എം നേതൃത്തിലുള്ള സര്‍ക്കാര്‍ ഇക്കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെടുത്ത കേസുകളില്‍ പലതും യു.എ.പി.എയുമായി ബന്ധപ്പെട്ടതായിരുന്നു. കോഴിക്കോട്ടെ അലന്‍ ഷുഹൈബ് ,താഹ ഫസല്‍ എന്നിവരെ കേന്ദ്രഏജന്‍സിക്ക് പിടിച്ചുകൊടുത്തത് ഇടതുസര്‍ക്കാരാണ്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിനായിരുന്നു ഭീകരവാദബന്ധം ആരോപിച്ചുള്ള പൊലീസിന്റെ അറസറ്റും പിന്നീടുള്ള എന്‍.ഐ.എയുടെ കൈമാറ്റവും.
ഇതേതുടര്‍ന്ന് സി.പി.എമ്മിനകത്ത് പോലും പ്രതിഷേധം ഉയര്‍ന്നെങ്കിലും പിണറായി സര്‍ക്കാര്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താഹയെ ജാമ്യത്തില്‍ വിട്ടെങ്കിലും ശുഹൈബ് ഇപ്പോഴും ജയിലില്‍തന്നെയാണ്. കോടതിയുടെ കാരുണ്യത്തില്‍മാത്രമാണ് ജാമ്യം ലഭിച്ചത്. 2019 നവംബറിലായിരുന്നു ഇവരുടെ അറസ്റ്റ്. ഇരുവരും 21ഉം 24 ഉം വയസ്സുള്ള എസ്.എഫ്.ഐക്കാരായിട്ടും പിണറായിയുടെ പൊലീസ് ഇളവ് കൊടുത്തില്ല, മുസ്‌ലിംകളാണെങ്കില്‍ തീവ്രവാദികളാണെന്ന വാദമാണ ്‌സി.പി.എം പോലും ഉയര്‍ത്തിയത്. പാര്‍ട്ടി പ്രാദേശികനേതൃത്വം എതിര്‍ത്തിട്ടും ജില്ലാ സെക്രട്ടറി പി.മോഹനന്‍ അറസ്റ്റിനെ ന്യായീകരിച്ചു. 2020 സെപ്തംബറില്‍ ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും എന്‍,.ഐ.എ എതിര്‍ക്കുകയായിരുന്നു. സുപ്രീംകോടതി ജാമ്യത്തെ പിന്നീട് അനുകൂലിച്ചു.

യു.എ.പി.എ കേസുകളില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പൗരത്വപ്രക്ഷോഭത്തില്‍പോലും കേസുമായി മുന്നോട്ടുപോകുകയായിരുന്നു പിണറായിയുടെ സി.പി.എം സര്‍ക്കാര്‍. സ്റ്റാന്‍സ്വാമിയുടെ കമ്പ്യൂട്ടറില്‍ വ്യാജരേഖകള്‍ പൊലീസ് ചേര്‍ത്തി എന്നാണിപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെങ്കില്‍ ലഘുലേഖക്കപ്പുറം യാതൊരു തെളിവും പന്തീരങ്കാവിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ താലോലിക്കുന്ന സമയത്ത് ഇത്തരം കേസുകള്‍ അനിവാര്യമാണെന്നാണ ്‌സി.പി.എം തന്ത്രജ്ഞരുടെ പക്ഷം. ഇതാണ് തുടര്‍ഭരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ വിലയിരുത്തല്‍. 2015ല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയടക്കം അറസ്റ്റ് ചെയ്തത് കേരളപൊലീസിന്റെ കൂടി സഹായത്തോടെയായിരുന്നു. ആദ്യപിണറായി ഭരണകാലത്ത് എട്ടുപേരെയാണ് മാവോയിസത്തിന്റെ പേരില്‍ കേരളത്തിലെ വനാന്തരങ്ങളില്‍ വെടിവെച്ചുകൊന്നത്. എന്നിട്ടാണ ്‌സ്റ്റാന്‍സ്വാമിക്കും വരവരറാവുവിനെപോലുള്ളവര്‍ക്കും വേണ്ടിയുള്ള സി.പി.എം പി.ബി.യയുടെ കണ്ണീര്‍!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: ഡോ. ഷംഷീര്‍ വയലില്‍ 6 കോടി രൂപയുടെ സഹായം കൈമാറി

അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക്
ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണിത്.
കാലതാമസമില്ലാതെ അതിവേഗം സഹായമെത്തിച്ച വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീറിന്റെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെട്ടു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യന്‍ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള മാനവ് ഭാദു, ബാര്‍മറില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നുള്ള രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.

‘കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഞങ്ങളുടെ പ്രതീക്ഷയുമായിരുന്നു രാകേഷ് ദിയോറയെന്ന് സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.
കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന രാകേഷിന് പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ദുരന്തം ഞങ്ങള്‍ക്ക് താങ്ങാനാകുന്നില്ല. നാല് സഹോദരിമാരാണ്. അച്ഛന്‍ രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഈ സഹായം ഞങ്ങള്‍ക്ക് വളരെ വലുതാണ്. അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.

അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും ഡോ.ഷംസീറിന്റെ സഹായം നല്‍കി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സര്‍ജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സര്‍ജിക്കല്‍ ഓങ്കോളജി റസിഡന്റ് ഡോ. നീല്‍കാന്ത് സുത്താര്‍, സഹോദരനെ നഷ്ടമായ ബിപിടി വിദ്യാര്‍ത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

പൊള്ളല്‍, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്‍കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ നിര്‍ദേശിച്ചവര്‍ക്കാണ് സഹായധനം നല്‍കിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെല്‍വിന്‍ ഗമേറ്റി, ഡോ. പ്രഥം കോല്‍ച്ച, ഫാക്കല്‍റ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെന്‍, അവരുടെ 8 മാസം പ്രായമുള്ള മകന്‍ തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

‘ഈ ദുരന്തത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. മെഡിക്കല്‍ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്,’ കുടുംബങ്ങള്‍ക്ക് കൈമാറിയ കത്തില്‍ ഡോ. ഷംഷീര്‍ ഉറപ്പ് നല്‍കി.

ഇത്തരം വേളകളില്‍ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഐക്യദാര്‍ഢ്യമെന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.

സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തില്‍ മരിച്ച ബി.ജെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 12നാണ് അപകടം നടന്നത്. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ 17ന് സഹായ സന്നദ്ധതയറിയിച്ചു. പ്രഖ്യാപിച്ച് ഒരാഴ്ച്ച തികയുമ്പോള്‍ തന്നെ
സഹായം എ്ത്തിക്കുകയും ചെയ്തു.
ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കോളേജ് അധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉടനെയാണ് സഹായം നല്‍കാനായി ഡോ. ഷംഷീറിന്റെ നിര്‍ദ്ദേശപ്രകാരം വിപിഎസ് ഹെല്‍ത്ത് സംഘം അഹമ്മദാബാദില്‍ എത്തിയത്.

ഫോട്ടോ: എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള ഡോ. ഷംഷീറിന്റെ സഹായം കൈമാറിയശേഷം നടന്ന പ്രത്യേക പ്രാര്‍ത്ഥന

Continue Reading

india

ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും

നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക.

500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നുമാണ് വിവരം.

ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ IRCTC വെബ്‌സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നുമാണ് അറിയിപ്പ്. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം.

Continue Reading

Trending