india
ഭീമ കൊറേഗാവ് കേസിലെ പ്രസ്താവന: സി.പി.മ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു.

കെ.പി ജലീല്‍
ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലിരിക്കെ മരിച്ച ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ കാരണം അദ്ദേഹത്തിനെതിരായ പീഡനമാണെന്ന് വ്യക്തമായിരിക്കെ ,അതുമായി ബന്ധപ്പെട്ട് സി.പി.എം പുറപ്പെടുവിച്ച പ്രസ്താവന പാര്‍ട്ടിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതായി. സ്റ്റാന്‍ സ്വാമിക്കെതിരായി പൊലീസ് നിരത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കന്‍ സംഘടന വ്യക്തമാക്കിയതോടെയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ രംഗത്തെത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പൗരാവകാശപ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നാണ് പി.ബിയുടെ പ്രസ്താവന..കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരെയും സമാനമായി ജയിലിലടക്കാനും കൊലപ്പെടുത്താനും മടിക്കില്ലെന്ന് പാ്ര്‍ട്ടി കുറ്റപ്പെടുത്തുമ്പോള്‍ ജനം ഓര്‍ക്കുന്നത് കേരളത്തിലെ യു.എ.പി.എ കേസുകളാണ്. സി.പി.എം നേതൃത്തിലുള്ള സര്‍ക്കാര്‍ ഇക്കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെടുത്ത കേസുകളില്‍ പലതും യു.എ.പി.എയുമായി ബന്ധപ്പെട്ടതായിരുന്നു. കോഴിക്കോട്ടെ അലന്‍ ഷുഹൈബ് ,താഹ ഫസല്‍ എന്നിവരെ കേന്ദ്രഏജന്‍സിക്ക് പിടിച്ചുകൊടുത്തത് ഇടതുസര്‍ക്കാരാണ്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിനായിരുന്നു ഭീകരവാദബന്ധം ആരോപിച്ചുള്ള പൊലീസിന്റെ അറസറ്റും പിന്നീടുള്ള എന്‍.ഐ.എയുടെ കൈമാറ്റവും.
ഇതേതുടര്‍ന്ന് സി.പി.എമ്മിനകത്ത് പോലും പ്രതിഷേധം ഉയര്‍ന്നെങ്കിലും പിണറായി സര്‍ക്കാര്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താഹയെ ജാമ്യത്തില്‍ വിട്ടെങ്കിലും ശുഹൈബ് ഇപ്പോഴും ജയിലില്‍തന്നെയാണ്. കോടതിയുടെ കാരുണ്യത്തില്‍മാത്രമാണ് ജാമ്യം ലഭിച്ചത്. 2019 നവംബറിലായിരുന്നു ഇവരുടെ അറസ്റ്റ്. ഇരുവരും 21ഉം 24 ഉം വയസ്സുള്ള എസ്.എഫ്.ഐക്കാരായിട്ടും പിണറായിയുടെ പൊലീസ് ഇളവ് കൊടുത്തില്ല, മുസ്‌ലിംകളാണെങ്കില്‍ തീവ്രവാദികളാണെന്ന വാദമാണ ്‌സി.പി.എം പോലും ഉയര്‍ത്തിയത്. പാര്‍ട്ടി പ്രാദേശികനേതൃത്വം എതിര്‍ത്തിട്ടും ജില്ലാ സെക്രട്ടറി പി.മോഹനന്‍ അറസ്റ്റിനെ ന്യായീകരിച്ചു. 2020 സെപ്തംബറില്‍ ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും എന്‍,.ഐ.എ എതിര്‍ക്കുകയായിരുന്നു. സുപ്രീംകോടതി ജാമ്യത്തെ പിന്നീട് അനുകൂലിച്ചു.
യു.എ.പി.എ കേസുകളില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പൗരത്വപ്രക്ഷോഭത്തില്‍പോലും കേസുമായി മുന്നോട്ടുപോകുകയായിരുന്നു പിണറായിയുടെ സി.പി.എം സര്‍ക്കാര്‍. സ്റ്റാന്‍സ്വാമിയുടെ കമ്പ്യൂട്ടറില്‍ വ്യാജരേഖകള്‍ പൊലീസ് ചേര്‍ത്തി എന്നാണിപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെങ്കില്‍ ലഘുലേഖക്കപ്പുറം യാതൊരു തെളിവും പന്തീരങ്കാവിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ താലോലിക്കുന്ന സമയത്ത് ഇത്തരം കേസുകള്‍ അനിവാര്യമാണെന്നാണ ്‌സി.പി.എം തന്ത്രജ്ഞരുടെ പക്ഷം. ഇതാണ് തുടര്‍ഭരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ വിലയിരുത്തല്‍. 2015ല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയടക്കം അറസ്റ്റ് ചെയ്തത് കേരളപൊലീസിന്റെ കൂടി സഹായത്തോടെയായിരുന്നു. ആദ്യപിണറായി ഭരണകാലത്ത് എട്ടുപേരെയാണ് മാവോയിസത്തിന്റെ പേരില്‍ കേരളത്തിലെ വനാന്തരങ്ങളില്‍ വെടിവെച്ചുകൊന്നത്. എന്നിട്ടാണ ്‌സ്റ്റാന്‍സ്വാമിക്കും വരവരറാവുവിനെപോലുള്ളവര്‍ക്കും വേണ്ടിയുള്ള സി.പി.എം പി.ബി.യയുടെ കണ്ണീര്‍!
india
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
india
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?
മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
india
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു.

ബിഹാറിലെ ബേട്ടിയ ഗ്രാമത്തില്‍ ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയും കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തല്‍ക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം.
വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ജെഎംസിഎച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
kerala3 days ago
ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി