Connect with us

kerala

സാംസ്‌കാരികമന്ത്രിക്ക് പറ്റിയ ചെയര്‍മാന്‍; സിനിമാമേള രീതി മാറ്റുക പരിഹാരം

ഐ.എഫ്.എഫ്.കെ 2022 ല്‍ ഇത്തവണ 1000 രൂപ നല്‍കി പാസെടുത്തിട്ടും സിനിമ കാണാന്‍ കഴിയാതെ വന്നവരാണ് സംഘാടനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനെ കൂവിയത്.

Published

on

കെ.പി ജലീല്‍

കോണ്‍ഗ്രസ് മെലിഞ്ഞ് മെലിഞ്ഞ് അമിതാഭ് ബച്ചനില്‍ നിന്ന് ഇന്ദ്രന്‍സിനെ പോലെയായെന്ന് നിയമസഭയില്‍ പറഞ്ഞ സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍ വാസവന് യോജിച്ച ‘ചക്കിക്കൊത്ത ചങ്കരന്‍ ‘ തന്നെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനത്തില്‍ തന്നെ കൂവിയ വരെ നായ്ക്കളോടാണ് രഞ്ജിത് ഉപമിച്ചിരിക്കുന്നത്. ‘ഞാന്‍ താമസിക്കുന്നത് കോഴിക്കോടാണ്. എനിക്ക് വയനാട്ടില്‍ വീടുണ്ട്. ഞാനവിടെ ചെല്ലുമ്പോള്‍ ഉടമസ്ഥനാണെന്നറിയാതെ വീട്ടിലെ നായ്ക്കള്‍ കുരക്കും ‘ .എന്നാണ് രഞ്ജിത് കൂവിയവരെ വിശേഷിപ്പിച്ചത്. താന്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചയാളാണെന്നും കൂവി പരാജയപ്പെടേണ്ടെന്നും രഞ്ജിത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് യുവാക്കളെ നായ്ക്കളോട് സംവിധായകന്‍ ഉപമിച്ചത്.

ഐ.എഫ്.എഫ്.കെ 2022 ല്‍ ഇത്തവണ 1000 രൂപ നല്‍കി പാസെടുത്തിട്ടും സിനിമ കാണാന്‍ കഴിയാതെ വന്നവരാണ് സംഘാടനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനെ കൂവിയത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്ത രീതിയില്‍ പരാതി പ്രവാഹമായിരുന്നു ഇത്തവണ. നന്‍ പകല്‍ നേരത്ത് മയക്കം ‘ എന്ന മമ്മൂട്ടി ചിത്രത്തിന് റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് പോലും സീറ്റ് ലഭിക്കാതിരുന്നതാണ് തര്‍ക്കം രൂക്ഷമാക്കിയത്. 13500 പേര്‍ക്ക് പാസ് നല്‍കിയതും ഇഷ്ടപ്പെട്ടവരെ റിസര്‍വേഷനില്ലാതെ തന്നെ കടത്തിവിട്ടതുമാണ് കാരണം. 6500 പേര്‍ക്ക് മാത്രം സീറ്റ് ഉള്ളപ്പോള്‍ അതിന്റെ ഇരട്ടി പേര്‍ക്ക് പാസ് നല്‍കിയതാണ് കാരണം .ലോകസിനിമയെ ഗൗരവമായി കണ്ട് എത്തുന്നവര്‍ക്ക് തടസ്സമാകുകയാണ് പാര്‍ട്ടി വിധേയത്വര്‍ .

കോവിഡ് കാലത്ത് തിരക്ക് നിയന്ത്രിക്കാനായി മൂന്ന് ജില്ലകളിലായി മേള നടത്തിയിരുന്നു. അത് നടപ്പാക്കുകയാണ് തിരക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗം. അതേ സമയം തിരുവനന്തപുരത്ത് തന്നെ മേള നടത്തണമെന്ന വാശി ചില ലോബികള്‍ക്കുണ്ടെന്നും അവരാണ് ചലച്ചിത്ര അക്കാദമിയെ വഴി തെറ്റിക്കുന്നതെന്നുമാണ് പരാതി. അതില്‍ എണ്ണയൊഴിക്കുകയാണ് ചെയര്‍മാന്‍ തന്നെ ‘നായ ‘ പരാമര്‍ശത്തിലൂടെ ചെയ്തിരിക്കുന്നത്. ഇത്തരക്കാരെ പാര്‍ട്ടി പരിഗണനകള്‍ മറന്ന് സാംസ്‌കാരിക സ്ഥാപനങ്ങളുടെ പടിക്ക് പുറത്താക്കണമെന്നാണ് ആവശ്യം.

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending