Connect with us

kerala

സാംസ്‌കാരികമന്ത്രിക്ക് പറ്റിയ ചെയര്‍മാന്‍; സിനിമാമേള രീതി മാറ്റുക പരിഹാരം

ഐ.എഫ്.എഫ്.കെ 2022 ല്‍ ഇത്തവണ 1000 രൂപ നല്‍കി പാസെടുത്തിട്ടും സിനിമ കാണാന്‍ കഴിയാതെ വന്നവരാണ് സംഘാടനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനെ കൂവിയത്.

Published

on

കെ.പി ജലീല്‍

കോണ്‍ഗ്രസ് മെലിഞ്ഞ് മെലിഞ്ഞ് അമിതാഭ് ബച്ചനില്‍ നിന്ന് ഇന്ദ്രന്‍സിനെ പോലെയായെന്ന് നിയമസഭയില്‍ പറഞ്ഞ സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍ വാസവന് യോജിച്ച ‘ചക്കിക്കൊത്ത ചങ്കരന്‍ ‘ തന്നെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനത്തില്‍ തന്നെ കൂവിയ വരെ നായ്ക്കളോടാണ് രഞ്ജിത് ഉപമിച്ചിരിക്കുന്നത്. ‘ഞാന്‍ താമസിക്കുന്നത് കോഴിക്കോടാണ്. എനിക്ക് വയനാട്ടില്‍ വീടുണ്ട്. ഞാനവിടെ ചെല്ലുമ്പോള്‍ ഉടമസ്ഥനാണെന്നറിയാതെ വീട്ടിലെ നായ്ക്കള്‍ കുരക്കും ‘ .എന്നാണ് രഞ്ജിത് കൂവിയവരെ വിശേഷിപ്പിച്ചത്. താന്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചയാളാണെന്നും കൂവി പരാജയപ്പെടേണ്ടെന്നും രഞ്ജിത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് യുവാക്കളെ നായ്ക്കളോട് സംവിധായകന്‍ ഉപമിച്ചത്.

ഐ.എഫ്.എഫ്.കെ 2022 ല്‍ ഇത്തവണ 1000 രൂപ നല്‍കി പാസെടുത്തിട്ടും സിനിമ കാണാന്‍ കഴിയാതെ വന്നവരാണ് സംഘാടനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനെ കൂവിയത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്ത രീതിയില്‍ പരാതി പ്രവാഹമായിരുന്നു ഇത്തവണ. നന്‍ പകല്‍ നേരത്ത് മയക്കം ‘ എന്ന മമ്മൂട്ടി ചിത്രത്തിന് റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് പോലും സീറ്റ് ലഭിക്കാതിരുന്നതാണ് തര്‍ക്കം രൂക്ഷമാക്കിയത്. 13500 പേര്‍ക്ക് പാസ് നല്‍കിയതും ഇഷ്ടപ്പെട്ടവരെ റിസര്‍വേഷനില്ലാതെ തന്നെ കടത്തിവിട്ടതുമാണ് കാരണം. 6500 പേര്‍ക്ക് മാത്രം സീറ്റ് ഉള്ളപ്പോള്‍ അതിന്റെ ഇരട്ടി പേര്‍ക്ക് പാസ് നല്‍കിയതാണ് കാരണം .ലോകസിനിമയെ ഗൗരവമായി കണ്ട് എത്തുന്നവര്‍ക്ക് തടസ്സമാകുകയാണ് പാര്‍ട്ടി വിധേയത്വര്‍ .

കോവിഡ് കാലത്ത് തിരക്ക് നിയന്ത്രിക്കാനായി മൂന്ന് ജില്ലകളിലായി മേള നടത്തിയിരുന്നു. അത് നടപ്പാക്കുകയാണ് തിരക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗം. അതേ സമയം തിരുവനന്തപുരത്ത് തന്നെ മേള നടത്തണമെന്ന വാശി ചില ലോബികള്‍ക്കുണ്ടെന്നും അവരാണ് ചലച്ചിത്ര അക്കാദമിയെ വഴി തെറ്റിക്കുന്നതെന്നുമാണ് പരാതി. അതില്‍ എണ്ണയൊഴിക്കുകയാണ് ചെയര്‍മാന്‍ തന്നെ ‘നായ ‘ പരാമര്‍ശത്തിലൂടെ ചെയ്തിരിക്കുന്നത്. ഇത്തരക്കാരെ പാര്‍ട്ടി പരിഗണനകള്‍ മറന്ന് സാംസ്‌കാരിക സ്ഥാപനങ്ങളുടെ പടിക്ക് പുറത്താക്കണമെന്നാണ് ആവശ്യം.

kerala

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു

തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.

Published

on

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് അപകടം നടന്നത്. തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 14 നും 15 നും എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പോക്‌സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

Published

on

കോതമംഗലത്ത് പോക്‌സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.

Continue Reading

Trending