kerala
സാംസ്കാരികമന്ത്രിക്ക് പറ്റിയ ചെയര്മാന്; സിനിമാമേള രീതി മാറ്റുക പരിഹാരം
ഐ.എഫ്.എഫ്.കെ 2022 ല്‍ ഇത്തവണ 1000 രൂപ നല്കി പാസെടുത്തിട്ടും സിനിമ കാണാന്‍ കഴിയാതെ വന്നവരാണ് സംഘാടനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനെ കൂവിയത്.
കെ.പി ജലീല്‍
കോണ്‍ഗ്രസ് മെലിഞ്ഞ് മെലിഞ്ഞ് അമിതാഭ് ബച്ചനില്‍ നിന്ന് ഇന്ദ്രന്‍സിനെ പോലെയായെന്ന് നിയമസഭയില്‍ പറഞ്ഞ സാംസ്കാരിക വകുപ്പു മന്ത്രി വി.എന്‍ വാസവന് യോജിച്ച ‘ചക്കിക്കൊത്ത ചങ്കരന് ‘ തന്നെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനത്തില്‍ തന്നെ കൂവിയ വരെ നായ്ക്കളോടാണ് രഞ്ജിത് ഉപമിച്ചിരിക്കുന്നത്. ‘ഞാന്‍ താമസിക്കുന്നത് കോഴിക്കോടാണ്. എനിക്ക് വയനാട്ടില്‍ വീടുണ്ട്. ഞാനവിടെ ചെല്ലുമ്പോള്‍ ഉടമസ്ഥനാണെന്നറിയാതെ വീട്ടിലെ നായ്ക്കള്‍ കുരക്കും ‘ .എന്നാണ് രഞ്ജിത് കൂവിയവരെ വിശേഷിപ്പിച്ചത്. താന്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചയാളാണെന്നും കൂവി പരാജയപ്പെടേണ്ടെന്നും രഞ്ജിത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് യുവാക്കളെ നായ്ക്കളോട് സംവിധായകന് ഉപമിച്ചത്.
ഐ.എഫ്.എഫ്.കെ 2022 ല്‍ ഇത്തവണ 1000 രൂപ നല്കി പാസെടുത്തിട്ടും സിനിമ കാണാന്‍ കഴിയാതെ വന്നവരാണ് സംഘാടനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനെ കൂവിയത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്ത രീതിയില്‍ പരാതി പ്രവാഹമായിരുന്നു ഇത്തവണ. നന് പകല്‍ നേരത്ത് മയക്കം ‘ എന്ന മമ്മൂട്ടി ചിത്രത്തിന് റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് പോലും സീറ്റ് ലഭിക്കാതിരുന്നതാണ് തര്‍ക്കം രൂക്ഷമാക്കിയത്. 13500 പേര്‍ക്ക് പാസ് നല്കിയതും ഇഷ്ടപ്പെട്ടവരെ റിസര്‍വേഷനില്ലാതെ തന്നെ കടത്തിവിട്ടതുമാണ് കാരണം. 6500 പേര്‍ക്ക് മാത്രം സീറ്റ് ഉള്ളപ്പോള്‍ അതിന്റെ ഇരട്ടി പേര്‍ക്ക് പാസ് നല്‍കിയതാണ് കാരണം .ലോകസിനിമയെ ഗൗരവമായി കണ്ട് എത്തുന്നവര്‍ക്ക് തടസ്സമാകുകയാണ് പാര്‍ട്ടി വിധേയത്വര്‍ .
കോവിഡ് കാലത്ത് തിരക്ക് നിയന്ത്രിക്കാനായി മൂന്ന് ജില്ലകളിലായി മേള നടത്തിയിരുന്നു. അത് നടപ്പാക്കുകയാണ് തിരക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗം. അതേ സമയം തിരുവനന്തപുരത്ത് തന്നെ മേള നടത്തണമെന്ന വാശി ചില ലോബികള്‍ക്കുണ്ടെന്നും അവരാണ് ചലച്ചിത്ര അക്കാദമിയെ വഴി തെറ്റിക്കുന്നതെന്നുമാണ് പരാതി. അതില്‍ എണ്ണയൊഴിക്കുകയാണ് ചെയര്മാന് തന്നെ ‘നായ ‘ പരാമര്‍ശത്തിലൂടെ ചെയ്തിരിക്കുന്നത്. ഇത്തരക്കാരെ പാര്‍ട്ടി പരിഗണനകള്‍ മറന്ന് സാംസ്കാരിക സ്ഥാപനങ്ങളുടെ പടിക്ക് പുറത്താക്കണമെന്നാണ് ആവശ്യം.
kerala
വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്
കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.
കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.
തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.
kerala
ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്
പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന് നല്കിയ പരാതിയിലാണ് നടപടിയെടുത്തത്.
ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന് നല്കിയ പരാതിയിലാണ് നടപടിയെടുത്തത്.
കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്ഡന്, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.
പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala23 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala24 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala19 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

