Connect with us

kerala

ദേ പിന്നേം യൂ ടേണ്‍; പ്രീ പ്രൈമറി ജീവനക്കാരെ കരാറുകാരാക്കാനുള്ള നീക്കവും ഉപേക്ഷിച്ച് സര്‍ക്കാര്‍

തിരിച്ചടിയായത് ഹൈക്കോടതി
ഇടപെടലും
പ്രതിഷേധവും
പരാജയപ്പെട്ടത് 4827 ജീവനക്കാരെ വഞ്ചിക്കാനുള്ള നീക്കം

Published

on

അനീഷ് ചാലിയാര്‍
പാലക്കാട്

ജനദ്രോഹ തീരുമാനങ്ങളെടുക്കുകയും പ്രതിഷേധം കനക്കുമ്പോള്‍ പിന്തിരിഞ്ഞോടുകയും പതിവാക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. വര്‍ഷങ്ങളായി ഗവ.സ്‌കൂളുകളിലെ പ്രീ പ്രൈമറികളില്‍ ജോലി ചെയ്തുവരുന്ന അധ്യാപകരെയും ആയമാരെയും ഒരു വര്‍ഷ കരാര്‍ ജീവനക്കാരാക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍ പിന്‍വലിഞ്ഞതാണ് ഇതിലെ അവസാനത്തെ ഉദാഹരണം. താത്കാലിക ജീവനക്കാരുടെ ജോലിയില്‍ നിന്നുള്ള വിടുതല്‍ കാലയളവ് (ടെര്‍മിനേഷന്‍ തീയതി) സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 14.11.2022 നാണ് ധനകാര്യ വകുപ്പ് എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്ത് നല്‍കിയിരുന്നു. ഈ സര്‍ക്കുലറിന്റെ മറപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഓണറേറിയം നല്‍കുന്ന പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും 2023 മാര്‍ച്ച് 31 അവസാന തീയതി നിശ്ചയിച്ച് കരാര്‍ നിയമനമായി നടത്താന്‍ തീരുമാനിച്ചത്. ഡിസംബര്‍ ഒമ്പതിനകം ജീവനക്കാരുടെ സമ്മതപത്രവും പ്രധാനാധ്യാപകന്റെ കരാര്‍ നിയമന ഉത്തരവും സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് കഴിഞ്ഞ ഏഴിന് എ.ഇ.ഒമാര്‍ കത്തും നല്‍കിയിരുന്നു.

ഈ തീരുമാനം നടപ്പാക്കാതെ ഓണറേറിയം നല്‍കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ജീവനക്കാരുടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഓണറേറിയം തടഞ്ഞുവെക്കുകയും ചെയ്തു. ഇതിനെതിരെ 4827 ജീവനക്കാരും ഒന്നിച്ച് പ്രതിഷേധവുമായി രംഗത്തെത്തുകയും അഞ്ച് അധ്യാപികമാര്‍ ചേര്‍ന്ന് സര്‍ക്കാറിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിക്കുകയും ഉടനടി വേതനം നല്‍കണമെന്നും കരാര്‍ നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇടക്കാല ഉത്തരവ് നല്‍കി. കേസില്‍ ഹൈക്കോടതി തുടര്‍വാദം കേള്‍ക്കാനിരിക്കയാണ്. ഈ സാഹചര്യത്തില്‍ കോടതില്‍ നിന്ന് രൂക്ഷ വിമര്‍ശനമുണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ തിരിഞ്ഞോടിയിരിക്കുന്നത്.

14.11.2022 ലെ ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ താല്‍കാലികമായി മരവിപ്പിച്ചെന്ന് കാണിച്ച് എല്ലാ വകുപ്പ് മേധാവികള്‍ക്കും ഡി.ഡി.ഒ മാര്‍ക്ക് 16 ന് ധനകാര്യ വകുപ്പ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. പത്ത് വര്‍ഷത്തിലധികം സര്‍വീസുള്ള 1877 ടീച്ചര്‍മാരും 1135 ആയമാരും പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള 982 ടീച്ചര്‍മാരും 833 ആയമാരും ഉള്‍പ്പടെയുള്ള 4827 ജീവനക്കാരെ കരാറുകാരാക്കി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനുമുള്ള നീക്കമാണ് പ്രതിഷേധവും കോടതി ഇടപെടലും ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

1988 ല്‍ പ്രീ പ്രൈമറി ആരംഭിച്ച കാലം മുതല്‍ ജോലി ചെയ്യുന്ന അറുപത് വയസ്സിന് മുകളിലുള്ള നിരവധി പേര്‍ സ്ഥിരപ്പെടുമെന്നും പെന്‍ഷന്‍ അടക്കമുള്ള ആനൂകൂല്യങ്ങള്‍ ഭാവിയില്‍ ലഭിക്കുമെന്നും പ്രതീക്ഷിച്ച് ഇപ്പോഴും സ്‌കൂളുകളില്‍ ജോലി ചെയ്യുന്നുണ്ട്. 35 വര്‍ഷത്തോളം സര്‍വീസുള്ള ഇവര്‍ക്ക് 2012 ലാണ് സര്‍ക്കാര്‍ ഓണറേറിയം നല്‍കി തുടങ്ങിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 2012 പ്രീ പ്രൈമറി ജീവനക്കാരെ പിരിച്ചുവിടരുതെന്ന് സ്‌കൂള്‍ പി.ടി.എകള്‍ക്കും പ്രധാനാധ്യപകര്‍ക്കും ഡി.പി.ഐ നിര്‍ദേശം നല്‍കിയിരുന്നു. അര്‍ഹമായ സേവന വേതന വ്യവസ്ഥകള്‍ അനുവദിച്ച് നല്‍കാന്‍ ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശവും നല്‍കിയതാണ്. എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് ഇഷ്ടകാര്‍ക്ക് വര്‍ഷാവര്‍ഷം നിയമനം നല്‍കാന്‍ ലക്ഷ്യമിട്ട് 4827 കുടുംബങ്ങളെ വഞ്ചിക്കാന്‍ ഇടതു സര്‍ക്കാര്‍ നീക്കം നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending