Connect with us

kerala

ദേ പിന്നേം യൂ ടേണ്‍; പ്രീ പ്രൈമറി ജീവനക്കാരെ കരാറുകാരാക്കാനുള്ള നീക്കവും ഉപേക്ഷിച്ച് സര്‍ക്കാര്‍

തിരിച്ചടിയായത് ഹൈക്കോടതി
ഇടപെടലും
പ്രതിഷേധവും
പരാജയപ്പെട്ടത് 4827 ജീവനക്കാരെ വഞ്ചിക്കാനുള്ള നീക്കം

Published

on

അനീഷ് ചാലിയാര്‍
പാലക്കാട്

ജനദ്രോഹ തീരുമാനങ്ങളെടുക്കുകയും പ്രതിഷേധം കനക്കുമ്പോള്‍ പിന്തിരിഞ്ഞോടുകയും പതിവാക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. വര്‍ഷങ്ങളായി ഗവ.സ്‌കൂളുകളിലെ പ്രീ പ്രൈമറികളില്‍ ജോലി ചെയ്തുവരുന്ന അധ്യാപകരെയും ആയമാരെയും ഒരു വര്‍ഷ കരാര്‍ ജീവനക്കാരാക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍ പിന്‍വലിഞ്ഞതാണ് ഇതിലെ അവസാനത്തെ ഉദാഹരണം. താത്കാലിക ജീവനക്കാരുടെ ജോലിയില്‍ നിന്നുള്ള വിടുതല്‍ കാലയളവ് (ടെര്‍മിനേഷന്‍ തീയതി) സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 14.11.2022 നാണ് ധനകാര്യ വകുപ്പ് എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്ത് നല്‍കിയിരുന്നു. ഈ സര്‍ക്കുലറിന്റെ മറപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഓണറേറിയം നല്‍കുന്ന പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും 2023 മാര്‍ച്ച് 31 അവസാന തീയതി നിശ്ചയിച്ച് കരാര്‍ നിയമനമായി നടത്താന്‍ തീരുമാനിച്ചത്. ഡിസംബര്‍ ഒമ്പതിനകം ജീവനക്കാരുടെ സമ്മതപത്രവും പ്രധാനാധ്യാപകന്റെ കരാര്‍ നിയമന ഉത്തരവും സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് കഴിഞ്ഞ ഏഴിന് എ.ഇ.ഒമാര്‍ കത്തും നല്‍കിയിരുന്നു.

ഈ തീരുമാനം നടപ്പാക്കാതെ ഓണറേറിയം നല്‍കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ജീവനക്കാരുടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഓണറേറിയം തടഞ്ഞുവെക്കുകയും ചെയ്തു. ഇതിനെതിരെ 4827 ജീവനക്കാരും ഒന്നിച്ച് പ്രതിഷേധവുമായി രംഗത്തെത്തുകയും അഞ്ച് അധ്യാപികമാര്‍ ചേര്‍ന്ന് സര്‍ക്കാറിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിക്കുകയും ഉടനടി വേതനം നല്‍കണമെന്നും കരാര്‍ നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇടക്കാല ഉത്തരവ് നല്‍കി. കേസില്‍ ഹൈക്കോടതി തുടര്‍വാദം കേള്‍ക്കാനിരിക്കയാണ്. ഈ സാഹചര്യത്തില്‍ കോടതില്‍ നിന്ന് രൂക്ഷ വിമര്‍ശനമുണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ തിരിഞ്ഞോടിയിരിക്കുന്നത്.

14.11.2022 ലെ ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ താല്‍കാലികമായി മരവിപ്പിച്ചെന്ന് കാണിച്ച് എല്ലാ വകുപ്പ് മേധാവികള്‍ക്കും ഡി.ഡി.ഒ മാര്‍ക്ക് 16 ന് ധനകാര്യ വകുപ്പ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. പത്ത് വര്‍ഷത്തിലധികം സര്‍വീസുള്ള 1877 ടീച്ചര്‍മാരും 1135 ആയമാരും പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള 982 ടീച്ചര്‍മാരും 833 ആയമാരും ഉള്‍പ്പടെയുള്ള 4827 ജീവനക്കാരെ കരാറുകാരാക്കി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനുമുള്ള നീക്കമാണ് പ്രതിഷേധവും കോടതി ഇടപെടലും ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

1988 ല്‍ പ്രീ പ്രൈമറി ആരംഭിച്ച കാലം മുതല്‍ ജോലി ചെയ്യുന്ന അറുപത് വയസ്സിന് മുകളിലുള്ള നിരവധി പേര്‍ സ്ഥിരപ്പെടുമെന്നും പെന്‍ഷന്‍ അടക്കമുള്ള ആനൂകൂല്യങ്ങള്‍ ഭാവിയില്‍ ലഭിക്കുമെന്നും പ്രതീക്ഷിച്ച് ഇപ്പോഴും സ്‌കൂളുകളില്‍ ജോലി ചെയ്യുന്നുണ്ട്. 35 വര്‍ഷത്തോളം സര്‍വീസുള്ള ഇവര്‍ക്ക് 2012 ലാണ് സര്‍ക്കാര്‍ ഓണറേറിയം നല്‍കി തുടങ്ങിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 2012 പ്രീ പ്രൈമറി ജീവനക്കാരെ പിരിച്ചുവിടരുതെന്ന് സ്‌കൂള്‍ പി.ടി.എകള്‍ക്കും പ്രധാനാധ്യപകര്‍ക്കും ഡി.പി.ഐ നിര്‍ദേശം നല്‍കിയിരുന്നു. അര്‍ഹമായ സേവന വേതന വ്യവസ്ഥകള്‍ അനുവദിച്ച് നല്‍കാന്‍ ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശവും നല്‍കിയതാണ്. എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് ഇഷ്ടകാര്‍ക്ക് വര്‍ഷാവര്‍ഷം നിയമനം നല്‍കാന്‍ ലക്ഷ്യമിട്ട് 4827 കുടുംബങ്ങളെ വഞ്ചിക്കാന്‍ ഇടതു സര്‍ക്കാര്‍ നീക്കം നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

 സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

Published

on

തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.

ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം

Continue Reading

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

Trending