Connect with us

kerala

സംഘപരിവാരുകാരുടെ തനിനിറം മാറില്ല, മാറില്ല; സഖാക്കളുടെയും ..!

ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന് പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കള്‍ക്കും പരിവാറുകാര്‍ക്കും
കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്.

Published

on

വീണ്ടുവിചാരം- മീഡിയന്‍

മുജാഹിദ് സംസ്ഥാനസമ്മേളനവേദിയിലേക്ക് സംഘപരിവാറുകാരെ  ക്ഷണിച്ചതില്‍ അരിശം തീരാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ല സഖാക്കള്‍ക്ക്. കൈരളി സഖാവ ്‌ടേണ്‍ഡ് രാജ്യസഭാ എം.പിക്കും സാക്ഷാല്‍ പി.ബി. പിണറായിക്കും കഴിഞ്ഞ രണ്ടുമൂന്നുദിവസമായി ഈ ശ്വാസം മുട്ടല്‍ തുടങ്ങിയിട്ട്. മുജാഹിദുകാര്‍ അവരുടെ സമ്മേളനം നടത്തുന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് ചര്‍ച്ച ചെയ്ത് സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നു. അതില്‍ ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരെയെല്ലാം പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെയാകണം, ഗോവ ഗവര്‍ണറും കേന്ദ്രസഹമന്ത്രിയും കേരളമുഖ്യനും ബ്രിട്ടാസ് എം.പിയും എം.പിമാരും എം.എല്‍.എമാരും ഒക്കെ കോഴിക്കോട്ടെ സ്വപ്‌നനഗരിയിലേക്കെത്തുന്നു. അല്ലാതെ ആരും വലിഞ്ഞുകേറുകയോ ഇറങ്ങുകയോ ചെയ്തതല്ല. എന്നാല്‍ ഞങ്ങളുടെ സമ്മേളനത്തിന് ഞങ്ങള്‍ക്കിഷ്ടമുള്ളവരെ വിളിക്കും, നിങ്ങള്‍ ഞങ്ങള്‍ പറയുന്നവരെ വിളിച്ചാമതി എന്ന മട്ടിലാണ് ബ്രിട്ടാസ് സഖാവും പിണറായി സഖാവുമൊക്കെ പറഞ്ഞുകളഞ്ഞത്.

സംഘപരിവാരത്തിന്റെ മുസ്‌ലിം വിരോധം ഇന്നും ഇന്നലെയുമുളളതല്ലെന്നും അതിന് നൂറ്റാണ്ടിന്റെയപ്പുറം പഴക്കമുണ്ടെന്നുമെല്ലാം അറിയുന്നവര്‍തന്നെയാണ് അവരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. അതിന് മറ്റുള്ളവര്‍ മറുപടി പറയുക. അങ്ങനെ സംവാദവേദിയാക്കുക. നെല്ലും പതിരും തിരിച്ചറിയാന്‍ ജനതക്ക് അവസരം നല്‍കുക. ഇതേ കേരള നദ് വത്തുല്‍ മുജാഹിദീന്റെ നേതാക്കള്‍ ചെയ്തുള്ളൂ. അതില്‍ പക്ഷേ ഇടങ്കോലിടാനും നാലുപേരെയെങ്കിലും അതിന്റെ നേതൃത്വത്തിനെതിരെ തിരിക്കാനും പറ്റുമോ എന്നായിരുന്നു സി.പി.എം സഖാക്കളുടെ ഉള്ളിലിരിപ്പ്. സംഘപരിവാറുകാര്‍ എന്തൊക്കെ പറഞ്ഞാലും തനിനിറം മാറ്റില്ലെന്ന ്പറഞ്ഞ കക്ഷിതന്നെയാണ ്മുമ്പ് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരെയും യോഗത്തില്‍ പങ്കെടുപ്പിച്ചതിനെ ശ്ലാഖിച്ചത്. 2021 നവംബറില്‍ സാക്ഷാല്‍ സംഘപരിവാര്‍ നേതാവ് കെ.ജി മാരാറുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് മുജാഹിദിനെ ഉപദേശിച്ച ബ്രിട്ടാസ് പ്രസംഗിച്ചതും മാരാറെയുള്‍പ്പെടെ വാഴ്ത്തിപ്പാടിയതും.

അല്ലെങ്കിലും കേരളരാഷ്ട്രീയത്തില്‍ മെയ് വഴക്കത്തിന് സഖാക്കളെ കണ്ടുപഠിക്കണം .അതും ജോണ്‍ബ്രിട്ടാസിനെപോലുള്ള സഖാക്കളെ. മുമ്പ് വിവാദവ്യവസായി ഫാരിസ് അബൂബക്കറിനെ കൈരളിചാനലില്‍ ഇരുത്തി സുഖിപ്പിച്ചുവിട്ട കക്ഷിയാണ് ഇപ്പോഴത്തെ എം.പി. ഇതുപോലെ പലതും ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമാണ് രാജ്യസഭാസീറ്റ് തന്നെ. അല്ലെങ്കിലിപ്പോഴും പാവം ചെറിയാന്‍ ഫിലിപ്പ് ആ പാര്‍ട്ടിയുടെ അരികില്‍ ഉണ്ടാവുമായിരുന്നു.
സംഘപരിവാറുകാര്‍ മാറില്ലെന്ന ്പറയുന്ന ബ്രിട്ടാസും പിണറായിചങ്കനും ന്യൂനപക്ഷങ്ങളെ ഉപദേശിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നും, ദാ മുജാഹിദ് വേദിയില്‍ വന്ന് ഞങ്ങളങ്ങ് മാറാന്‍പോകുമെന്ന ്പ്രഖ്യാപിക്കുകയാണെന്ന്.. ! ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന്‍ പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കളും പരിവാറുകാരും കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്. ഒരാള്‍ ഗുജറാത്തിലെ പട്ടിക്കുട്ടികളോടാണ് മുസ്‌ലിംകളെ ഉപമിച്ചതെങ്കില്‍, നിരവധി മുസ്‌ലിം-മതവിരുദ്ധ ഉത്തരവുകളാണ് പിണറായിസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിന്നെ ജനാധിപത്യം, മതേതരത്വം ഒക്കെ കുന്തോം കുടച്ചക്രോം പോലാണെന്നും !

സഖാവേ, പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞത് പോലെ പശ്ചിമബംഗാളില്‍ നിങ്ങള്‍ തോറ്റമ്പിയത് അവിടെ മുസ്‌ലിംകളെയും മറ്റും ക്ഷേമപ്പെടുത്തിയതുകൊണ്ടൊന്നുമല്ല. അതെങ്ങനെയെന്ന് അലി മുഹമ്മദും അമീനും കുടുംബസമേതം കേരളത്തിലെ ഹോട്ടല്‍തുടയ്ക്കാന്‍ വരില്ലായിരുന്നു. അതെ, വല്ലാതങ്ങ് ചെലക്കണ്ട, മുജാഹിദല്ല, സാക്ഷാല്‍ സമസ്തവേദിയിലായാലും നാല് വോട്ടിനപ്പുറം നിങ്ങക്കെന്ത് ന്യൂനപക്ഷപ്രേമം സഖാക്കളേ, പരിവാറുകാരേ.. !?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

kerala

‘ഇ പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാൻ’; ടി ജി നന്ദകുമാർ

ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

Published

on

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടെന്ന് ടി ജി നന്ദകുമാര്‍. ഇ.പി ജയരാജന്‍ ജാവഡേക്കറെ കണ്ടത് പിണറായി വിജയന്റെ അറിവോടെ. ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാണെന്ന് ടി ജി നന്ദകുമാര്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാമെന്ന് വാഗ്ദാനം. തന്നോട് അമിത് ഷായാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.

പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തന്നെ നന്നായി അറിയാം. ബിജെപി കേരള നേതൃത്വത്തെ ജയരാജന്‍ വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിന്‍ ഒത്തുതീര്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ ഇ.പി ജയരാജന് ആവേശമായി. പിണറായി വിജയന്റെ അറിവോടെയായിരുന്നു നീക്കം. ഡിഐസി രൂപീകരണം എല്‍ഡിഎഫിന് തുണയായി.

പാപി പരാമര്‍ശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ഇ പി ജയരാജന്‍ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending