india
കാലുകൾക്കല്ലേ പരിമിതി; കലകൾക്കെന്ത് അതിർത്തി ?
ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം
ജാസിം ചുള്ളിമാനൂർ
ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം. അടുത്തേക്ക് വരുന്ന ഓരോ കലാസ്നേഹികളെയും അവൾ പുഞ്ചിരിച്ചു കൊണ്ടാണ് വരവേൽക്കുന്നത്. നടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിലെല്ലാം അവളുടെ കരവിരുതുകൾ ചെന്നെത്തുന്നുണ്ട്. കാലുകൾക്കല്ലേ നടന്നുചെല്ലാൻ അതിർത്തിയുള്ളു. ചിത്രങ്ങൾക്ക് എവിടെയും കയറിച്ചെല്ലാമല്ലേ..
കലയും കായികവും സിനിമയും രാഷ്ട്രീയവും എല്ലാം അവളുടെ വരയിൽ സംസാരിക്കുന്നുണ്ട്. എത്ര മനോഹരമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പിണറായി വിജയനെയുമൊക്കെ വരച്ചു വെച്ചിരിക്കുന്നത്. സച്ചിനും മെസിയും കപ്പടിച്ച സന്തോഷത്തോടെയാണ് നോക്കി നിൽക്കുന്നത്.
ദിയാ ഫാത്തിമ മുക്കം ആനയംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ്.എസ് സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയാണ്. പക്ഷേ ദിയയുടെ വരകൾ ഒരിക്കലും ഏഴാം ക്ലാസ് വിദ്യാർഥിനിയുടേതാണെന്ന് പറയില്ല. അത്രയും മനോഹരം. ഏതു കലാ സ്നേഹിതയും ഒരു നിമിഷം നോക്കി നിർത്തും.

ചെറുപ്പം മുതലേ വരയുടെ ലോകത്തവൾ കയ്യൊപ്പ് പതിപ്പിക്കുന്നുണ്ട്. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത് രണ്ടു വർഷക്കാലം വീട്ടിനുള്ളിലാക്കിയ കൊറോണ സമയത്തായിരുന്നു. കലകളെ എങ്ങനെ തളച്ചിടാനാണ്? കൂടുതൽ ചിത്രങ്ങൾ കടലാസിൽ നിറഞ്ഞു തുടങ്ങി. മെസിയും മോഹൻലാലും മന്ത്രിമാരും വരയിൽ ഇടം നേടി. എത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന ചോദ്യത്തിൽ പുഞ്ചിരിയോടെ എണ്ണാൻ കഴിഞ്ഞിട്ടില്ലെന്ന മറുപടിയായിരുന്നു.
അഞ്ച് മുതൽ ലിജു ടീച്ചർ തിരിച്ചറിഞ്ഞു.
…………
ദിയ ഫാത്തിമ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലിജു ടിച്ചർ മോളുടെ കഴിവ് തിരിച്ചറിയുന്നത്. പരിസ്ഥിതി ദിനത്തിന് ചിത്രം വരച്ചു കൊണ്ടുവന്നതിൽ ഏറ്റവും മികച്ചത് ദിയയുടെ ചിത്രമായിരുന്നു. അന്നു മുതൽ നൽകി തുടങ്ങിയ പിന്തുണയും സ്നേഹവും ഇന്ന് കലോത്സവ നഗരിയിലെ പ്രദർശന വേദി വരെ എത്തിനിൽക്കുന്നു.

ദിയയെ കുറിച്ച് പിന്നെയും പറഞ്ഞു. എല്ലാവരോടും നല്ല സ്നേഹമാണ്. നല്ലത് പോലെ മൈലാഞ്ചി വരയ്ക്കും. മാപ്പിളപ്പാട്ടും പാടും. സ്കൂൾ കലോത്സവത്തിൽ കഴിയുന്ന പരിപാടികളിലെല്ലാം പങ്കെടുക്കും. വീട്ടുകാരും നൽകുന്ന പിന്തുണ വളരെ വലുതാണ്. രാവിലെ ഉമ്മയാണ് സ്കൂളിൽ കൊണ്ടു വിടുന്നത്. വൈകുന്നേരം മോളെ കൂട്ടാൻ സ്കൂൾ വിടുമ്പോഴേക്കും പുറത്ത് കാത്ത് നിൽക്കുന്നുണ്ടാകും. ഉപ്പ നാട്ടിൽ ചെറിയ കച്ചവടമാണ്. ഉപ്പയും ഉമ്മയും അനിയനും ഇത്തയും അടങ്ങുന്ന ചെറിയ കുടുംബത്തിലെ വലിയ സ്വപ്നമാണ് ദിയ.
india
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ മുന്‍ഗണനകളെയും ഉദയനിധിചോദ്യം ചെയ്തു
സംസ്കൃതത്തെ’മൃതഭാഷ’ എന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ഉപമുഖ്യമന്ത്രിഉദയനിധിസ്റ്റാലിന്‍.ചെന്നൈയില്‍ നടന്ന ഒരുപരിപാടിയിരുന്നു
കേന്ദ്രസര്‍ക്കാര്‍സംസ്കൃതത്തെപ്രോത്സാഹിപ്പിക്കുന്നതിനെയുംതമിഴ്ഭാഷയെഅവഗണിക്കുന്നതിനെയുംവിമര്‍ശിച്ച്ഉദയനിധിസ്റ്റാലിന്‍സംസാരച്ചത്.
തമിഴ് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, എന്തിനാണ് കുട്ടികളെ ഹിന്ദിയുംസംസ്കൃതവുംപഠിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയെപരാമര്‍ശിച്ചുകൊണ്ടദ്ദേഹംചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നെന്നും ഉദയനിധി സ്റ്റാലിന്‍ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ മുന്‍ഗണനകളെയും ഉദയനിധിചോദ്യം ചെയ്തു.
india
എസ്ഐആർ ജോലിഭാരം മൂലം ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി
രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി
അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു. കോഡിനാർ താലൂക്കിലെ ഛാര ഗ്രാമത്തിലെ ബിഎൽഒ ആയ അധ്യാപകൻ അരവിന്ദ് വധെർ (40) ആണ് മരിച്ചത്. ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.
എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ‘എനിക്ക് ഈ എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല. ഞാൻ മടുത്തു. കുറച്ചുദിവസമായി ഞാനേറെ ക്ഷീണിതനും അസ്വസ്ഥനുമാണ്. പ്രിയപ്പെട്ട ഭാര്യ, മകൻ ക്രിഷയ്, ക്ഷമിക്കണം’- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. ഔദ്യോഗിക രേഖകൾ അടങ്ങിയ തന്റെ ബാഗ് സ്കൂളിൽ സമർപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.
ബിഎൽഒയുടെ മരണം ഗുജറാത്തിലെ വിദ്യാഭ്യാസ യൂണിയനുകൾക്കിടയിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. എസ്ഐആർ ഓൺലൈൻ പ്രക്രിയ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. രാജ്യത്തുടനീളം എസ്ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആത്മഹത്യാ ശ്രമങ്ങൾക്കുമിടെയാണ് പുതിയ സംഭവം.
india
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.
ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india6 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala1 day agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

