Connect with us

More

ലാവ്‌ലിന്‍: വാദിയെ പ്രതിയാക്കി പിണറായിയുടെ അഭിഭാഷകന്‍

Published

on

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ വാദിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ പിണറായി വിജയന്റെ അഭിഭാഷകന്റെ വാദം. ലാവ്‌ലിന്‍ കേസ് സി.ബി.ഐ പിണറായി വിജയനെതിരെ കെട്ടിച്ചമച്ചതാണെന്നും, പിണറായി വിജയനെതിരെ സി.ബി.ഐ കണ്ടെത്തിയ വസ്തുതകളും പരാമര്‍ശങ്ങളും ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന്റെ അഭിഭാഷകനായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ജസ്റ്റിസ് പി. ഉബൈദ് മുമ്പാകെ വാദിച്ചു.

കേസ് സി.ബി.ഐ സൃഷ്ടിച്ച നാടകം മാത്രമാണെന്നും അടിസ്ഥാന രഹിതമാണെന്നും സാല്‍വെ വാദിച്ചു. സി.ബി.ഐയുടെ കുറ്റപത്രം നിലനില്‍ക്കാത്തതാണെന്ന് രേഖകള്‍ ഹാജരാക്കി സാല്‍വെ വാദിച്ചു. ലാവ്‌ലിന് കരാര്‍ നല്‍കിയത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണെന്നും ഗൂഢാലോചനയുണ്ടെന്നുമുള്ള സി.ബി.ഐ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയുള്ള ഇത്തരം പദ്ധതികള്‍ കനേഡിയന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഏജന്‍സിയായിരുന്നു ലാവ്‌ലിന്‍ എന്നും സാല്‍വെ ചൂണ്ടിക്കാട്ടി.
കസ്തൂരി രംഗ അയ്യര്‍, രാധാകൃഷ്ണപിള്ള, ഡോ. രാജഗോപാല്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പദ്ധതിയുടെ നവീകരണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാകും മുമ്പായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകളുടെ ആധികാരികത സംബന്ധിച്ച് സി.ബി.ഐക്ക് തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ കരാറിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദത്തിന് കഴമ്പില്ലായെന്ന് സാല്‍വെ വാദിച്ചു.
ആഗോള കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അവലംബിച്ചാണ് ലാവ്‌ലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇത്തരം കരാറുകളുടെ സാങ്കേതികത്വവും, സാമ്പത്തികവുമായ വശങ്ങള്‍ പരിശോധിക്കാനുള്ള പരിജ്ഞാനം സി.ബി.ഐക്കില്ല. രാജ്യാന്തര കരാറുകളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് സാമൂഹ്യസേവനത്തിനുള്ള പദ്ധതികളുണ്ട്. ഇവ ധാരണയുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണെന്നും നിയമസാധുതയുള്ള കരാര്‍ വ്യവസ്ഥയായി വ്യാഖ്യാനിക്കാനാവില്ല.പിണറായിയുടെ കാനഡ സന്ദര്‍ശനം സാമൂഹ്യ സേവന പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ്. തന്റെ മണ്ഡലത്തിലെ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് സാമ്പത്തി ക സഹായം ലഭിക്കുമോയെന്ന് ശ്രമിക്കുന്നതിന് എന്താണ് തെറ്റെന്ന് സാല്‍വെ കോടതി മുമ്പാകെ ചോദിച്ചു.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതി നവീകരണ കാര്യത്തില്‍ ഇ. ബാലാനന്ദന്‍, സുബൈദ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചിട്ടില്ല. ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ താല്‍ക്കാലിക നിര്‍ദ്ദേശങ്ങളും മാര്‍ഗങ്ങളും മാത്രമായിരുന്നു. സുബൈദ കമ്മിറ്റികളില്‍ പദ്ധതികളുടെ നവീകരണമാണ് പ്രതിപാദിച്ചിരുന്നത്. ഏത് നിര്‍ദ്ദേശമാണ് കണക്കിലെടുക്കേണ്ടതെന്ന് വൈദ്യുതി ബോര്‍ഡും ചെയര്‍മാനുമാണ് തീരുമാനിക്കേണ്ടത്. അത് അവരുടെ വിവേചനാധികാരമാണെന്ന് സാല്‍വെ വാദിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും വിദേശ സാമ്പത്തിക സഹായത്തോടെ വൈദ്യുതി നവീകരണ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 2001ല്‍ മാത്രമാണ് കരാര്‍ കാലഹരണപ്പെട്ടത്. 98ല്‍ തന്നെ പിണറായി മന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. കുറ്റപത്രത്തിലെവിടെയും ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ടിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ലാവ്‌ലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അങ്ങനെയെങ്കില്‍ തീരുമാനം എടുത്ത കേന്ദ്ര ഏജന്‍സിയെയും സി.ബി.ഐ പ്രതി ചേര്‍ക്കേണ്ടിയിരുന്നുവെന്നും സാല്‍വെ വാദിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെയാണ് കരാര്‍ നടപ്പാക്കിയത്. ലോക ബാങ്കിന്റെയും കനേഡിയന്‍ സര്‍ക്കാരിന്റെയും അംഗീകാരം ലാവ്‌ലിനുണ്ട്. ഇക്കാര്യത്തില്‍ സി.ബി.ഐക്കും വ്യത്യസ്തമായ അഭിപ്രായമില്ല. കരാറുകള്‍ തയ്യാറാക്കുമ്പോള്‍ ഇനി സി.ബി.ഐയുടെ അംഗീകാരവും വേണ്ടി വരുമോയെന്നും പിണറായിയുടെ അഭിഭാഷകന്‍ പരിഹസിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഗ്രാന്റ് നേടിയെടുക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചത്. ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ പരിശോധിച്ചാല്‍ കനേഡിയന്‍ ഹൈക്കമ്മീഷണറും ആശയ വിനിമയത്തില്‍ പങ്കാളിയായിട്ടുണ്ട്. അതിനാല്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെയും പ്രതി ചേര്‍ക്കേണ്ടതില്ലെയെന്ന് സാല്‍വെ ചോദിച്ചു.
എല്‍.ഡി.എഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്‍, ചീഫ് സെക്രട്ടറി സി.പി.നായര്‍ എന്നിവരെ പ്രതിയാക്കാതെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിയെയും ബോര്‍ഡ് ചെയര്‍മാനെയും മാത്രമാണ് പ്രതികളാക്കിയത്. 90കളില്‍ രാജ്യത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ച് നയം മാറ്റം നടത്തിയത് പരാമര്‍ശിച്ചാണ് സാല്‍വെ വാദം തുടങ്ങിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അക്കാലഘട്ടത്തില്‍ വൈദ്യുതി ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികളുടെ നവീകരണ പദ്ധതികള്‍ ആരംഭിച്ചത് – സാല്‍വെ പ്രാരംഭ വാദത്തില്‍ വ്യക്തമാക്കി.
വസ്തുതകള്‍ വളച്ചൊടിച്ചാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കരാര്‍ നടപ്പിലാക്കിയതിലൂടെ ആര്‍ക്കെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടായതായി സി.ബി.ഐക്ക് പരാതിയില്ലെന്നും സാല്‍വെ ചൂണ്ടിക്കാട്ടി. രാവിലെ 11.30നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹാരിഷ് സാല്‍വെ പിണറായി വിജയനുവേണ്ടി വാദം തുടങ്ങിയത്. കേസ് കൂടുതല്‍ വാദത്തിനായി ഈ മാസം 27 ലേക്ക് മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

Published

on

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.

3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

Continue Reading

india

ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താൻ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങൾ ഇസ്രാഈലിന് മൂക്കുകയറിടാൻ ഇനിയും വൈകിയാൽ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈൽ ഇറാനിൽ കടന്നുകയറി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രാഈലിൽ സൈനിക ആക്രമണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജൻസിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നൽകുമ്പോൾ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികൾ. എന്നാൽ, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികൾക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുൻകൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

Trending