Connect with us

india

India; The Modi Question ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം, വേറിട്ട സമര രീതിയാക്കി യൂത്ത് ലീഗ്

സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി.

Published

on

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ആണ് പ്രദർശനം സംഘടിപ്പിച്ചത്. റേഡിയോ, ആകാശവാണി എന്നിവയെക്കാളും വിശ്വാസയോഗ്യമായ ഒന്നാണ് ബി.ബി.സിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലതവണയായി പറഞ്ഞിരുന്നത്. നരേന്ദ്ര മോദിയും ബിജെപി എം. പി മാരും നേതാക്കളും ബിബിസി റിപ്പോർട്ടിനെ ആധാരമാക്കി പാർലിമെന്റ്ന് അകത്തും പുറത്തും പ്രസംഗിച്ചവരാണ്. അതേ ബിബിസി ഇന്ത്യൻ ആഭ്യന്തര വകുപ്പുകളുടെ രേഖകൾ പോലും സമർപ്പിച്ച് കൊണ്ട് മോദിയുടെ ഗുജറാത്ത്‌ വംശഹത്യയിലെ പങ്കിനെ കുറിച്ച് പറഞ്ഞപ്പോൾ ആണ് അതിനെ തള്ളിപ്പറയുന്നതും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും .

മോദിയെന്ന കലാപാസൂത്രകന്റെ അധികാര സാന്നിധ്യവും മറ്റും കൃത്യമായി അടയാളപ്പെടുത്തുന്ന ഡോക്യൂമെന്ററി ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാനാണ് കേന്ദ്ര സർക്കാർ ഇടപെട്ട് നീക്കം ചെയ്തത്. അതുകൊണ്ട് തന്നെ, പൊതുജനങ്ങൾ ഈ ഡോക്യുമെന്ററി കാണേണ്ടുന്നതിന്റ ആവശ്യകത മുൻനിറുത്തിയും അതിനു സൗകര്യം ചെയ്തു നൽകുന്നത് ഒരു ജനാധിപത്യ വിശ്വാസിയുടെ ഉത്തരവാദിത്തമായതിനാലുമാണ് യൂത്ത് ലീഗ് ഇത്തരം പ്രദർശനം സംഘടിപ്പിച്ചത്. അങ്ങാടികളിലും കവലകളിലും നടന്ന പ്രദർശനം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയായി മാറി. മണ്ഡലം തലത്തിൽ നടത്താനാണ് ആഹ്വാനം ചെയ്തതെങ്കിലും പഞ്ചായത്ത്‌, ശാഖ തലത്തിൽ വരെ പ്രദർശനം നടക്കുകയുണ്ടായി.

കോഴിക്കോട് ജില്ലയിൽ പൂനൂര്, വടകര, ഫറോക്ക്, പേരാമ്പ്ര എന്നീ കേന്ദ്രങ്ങളിലും വിവിധ സ്ഥലങ്ങളിലും പ്രദർശനം നടന്നു. ഇടുക്കി ജില്ലയിൽ തൊടുപുഴ, മലപ്പുറത്ത് വണ്ടൂര്‍ ബസ്സ്റ്റാന്റ് പരിസരത്തും മമ്പാട്, താനാളൂര്‍, മക്കരപ്പറമ്പ്, പാങ്ങ്-ചേണ്ടി, മീനാർകുഴി, പെരിന്തല്‍മണ്ണ, അരീക്കോട്, ചുങ്കത്തറ, മഞ്ചേരി പുതിയ ബസ്സ്റ്റാന്റ് പരിസരം, എടരിക്കോട്, മേല്‍മുറി -ആലത്തൂര്‍പടി, മോങ്ങം, ചട്ടിപ്പറമ്പ്, അത്താണിക്കല്‍, കോട്ടക്കല്‍, വളാഞ്ചേരി, കടുങ്ങാത്തുകുണ്ട്, ചേളാരി, അച്ചനമ്പലം കണ്ണമംഗലം, വട്ടംകുളം സെന്റര്‍, കോടങ്ങാട് ടൗണ്‍, പുളിക്കൽ, വയനാട് ജില്ലയിലെ കല്പറ്റ, സുൽത്താൻ ബത്തേരി, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ ടൗൺ, അഴീക്കോട്‌ ( കമ്പിൽ ടൗൺ ), കല്ല്യാശേരി ( പഴയങ്ങാടി ), ഇരിക്കൂർ, ശ്രീകണ്ടാപുരം, ചെങ്ങളായി, മട്ടന്നൂർ, ധർമ്മടം (പുഴപ്പിലങ്ങാട്), പയ്യന്നൂർ (പാലത്തറ), കൂത്ത്പറമ്പ (പാറാട് ) പേരാവൂർ (ഉളിയിൽ ടൗൺ) തുടങ്ങി സംസ്ഥാനവ്യാപകമായി നൂറ്റിയമ്പത്തോളം കേന്ദ്രങ്ങളിൽ പ്രദർശനം നടന്നു. മിക്കയിടത്തും നടന്ന പ്രദർശനത്തിൽ നൂറ് കണക്കിന് പേര് പങ്കെടുത്തു.

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending