Connect with us

india

India; The Modi Question ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം, വേറിട്ട സമര രീതിയാക്കി യൂത്ത് ലീഗ്

സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി.

Published

on

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ആണ് പ്രദർശനം സംഘടിപ്പിച്ചത്. റേഡിയോ, ആകാശവാണി എന്നിവയെക്കാളും വിശ്വാസയോഗ്യമായ ഒന്നാണ് ബി.ബി.സിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലതവണയായി പറഞ്ഞിരുന്നത്. നരേന്ദ്ര മോദിയും ബിജെപി എം. പി മാരും നേതാക്കളും ബിബിസി റിപ്പോർട്ടിനെ ആധാരമാക്കി പാർലിമെന്റ്ന് അകത്തും പുറത്തും പ്രസംഗിച്ചവരാണ്. അതേ ബിബിസി ഇന്ത്യൻ ആഭ്യന്തര വകുപ്പുകളുടെ രേഖകൾ പോലും സമർപ്പിച്ച് കൊണ്ട് മോദിയുടെ ഗുജറാത്ത്‌ വംശഹത്യയിലെ പങ്കിനെ കുറിച്ച് പറഞ്ഞപ്പോൾ ആണ് അതിനെ തള്ളിപ്പറയുന്നതും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും .

മോദിയെന്ന കലാപാസൂത്രകന്റെ അധികാര സാന്നിധ്യവും മറ്റും കൃത്യമായി അടയാളപ്പെടുത്തുന്ന ഡോക്യൂമെന്ററി ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാനാണ് കേന്ദ്ര സർക്കാർ ഇടപെട്ട് നീക്കം ചെയ്തത്. അതുകൊണ്ട് തന്നെ, പൊതുജനങ്ങൾ ഈ ഡോക്യുമെന്ററി കാണേണ്ടുന്നതിന്റ ആവശ്യകത മുൻനിറുത്തിയും അതിനു സൗകര്യം ചെയ്തു നൽകുന്നത് ഒരു ജനാധിപത്യ വിശ്വാസിയുടെ ഉത്തരവാദിത്തമായതിനാലുമാണ് യൂത്ത് ലീഗ് ഇത്തരം പ്രദർശനം സംഘടിപ്പിച്ചത്. അങ്ങാടികളിലും കവലകളിലും നടന്ന പ്രദർശനം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയായി മാറി. മണ്ഡലം തലത്തിൽ നടത്താനാണ് ആഹ്വാനം ചെയ്തതെങ്കിലും പഞ്ചായത്ത്‌, ശാഖ തലത്തിൽ വരെ പ്രദർശനം നടക്കുകയുണ്ടായി.

കോഴിക്കോട് ജില്ലയിൽ പൂനൂര്, വടകര, ഫറോക്ക്, പേരാമ്പ്ര എന്നീ കേന്ദ്രങ്ങളിലും വിവിധ സ്ഥലങ്ങളിലും പ്രദർശനം നടന്നു. ഇടുക്കി ജില്ലയിൽ തൊടുപുഴ, മലപ്പുറത്ത് വണ്ടൂര്‍ ബസ്സ്റ്റാന്റ് പരിസരത്തും മമ്പാട്, താനാളൂര്‍, മക്കരപ്പറമ്പ്, പാങ്ങ്-ചേണ്ടി, മീനാർകുഴി, പെരിന്തല്‍മണ്ണ, അരീക്കോട്, ചുങ്കത്തറ, മഞ്ചേരി പുതിയ ബസ്സ്റ്റാന്റ് പരിസരം, എടരിക്കോട്, മേല്‍മുറി -ആലത്തൂര്‍പടി, മോങ്ങം, ചട്ടിപ്പറമ്പ്, അത്താണിക്കല്‍, കോട്ടക്കല്‍, വളാഞ്ചേരി, കടുങ്ങാത്തുകുണ്ട്, ചേളാരി, അച്ചനമ്പലം കണ്ണമംഗലം, വട്ടംകുളം സെന്റര്‍, കോടങ്ങാട് ടൗണ്‍, പുളിക്കൽ, വയനാട് ജില്ലയിലെ കല്പറ്റ, സുൽത്താൻ ബത്തേരി, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ ടൗൺ, അഴീക്കോട്‌ ( കമ്പിൽ ടൗൺ ), കല്ല്യാശേരി ( പഴയങ്ങാടി ), ഇരിക്കൂർ, ശ്രീകണ്ടാപുരം, ചെങ്ങളായി, മട്ടന്നൂർ, ധർമ്മടം (പുഴപ്പിലങ്ങാട്), പയ്യന്നൂർ (പാലത്തറ), കൂത്ത്പറമ്പ (പാറാട് ) പേരാവൂർ (ഉളിയിൽ ടൗൺ) തുടങ്ങി സംസ്ഥാനവ്യാപകമായി നൂറ്റിയമ്പത്തോളം കേന്ദ്രങ്ങളിൽ പ്രദർശനം നടന്നു. മിക്കയിടത്തും നടന്ന പ്രദർശനത്തിൽ നൂറ് കണക്കിന് പേര് പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുള്ള സുവര്‍ണാവസരം ഇത്; ഹിമന്ത ബിശ്വ ശര്‍മ്മ

42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

Published

on

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യേണ്ട സുവര്‍ണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

‘അടിയന്തരാവസ്ഥയുടെ അമ്പത് വര്‍ഷങ്ങള്‍ ഈ വര്‍ഷത്തില്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ഭരണഘടനകളില്‍ നിന്നും സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത് ഗീതയില്‍ നിന്നുമാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. രാജ്യത്തെ ആര്‍.എസ്.എസ്, മറ്റ് ബുദ്ധിജീവി നേതാക്കളുള്‍പ്പെടെ ഭരണഘടനയിലെ ഈ വാക്കുകള്‍ നീക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇതാണ് അതിനുപറ്റിയ സുവര്‍ണാവസരം’- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ദി എമര്‍ജന്‍സി ഡയറീസ് ഇയേഴ്‌സ് ദാറ്റ് ഫോര്‍ജ്ഡ് എ ലീഡര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുവെയാണ് ബിശ്വ ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്.

Continue Reading

india

ഒഡീഷയിലെ പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം

. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റു.

Published

on

ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഇന്ന പുലര്‍ച്ചെ നാലരയോടെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

രഥയാത്രയില്‍ പങ്കെടുക്കാനെത്തിയ ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിക്കിലും തിരക്കിലുംപെട്ട മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

രഥയാത്ര കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയില്‍ മരണകാരണം കൃത്യമായി വ്യക്തമാകുമെന്നും പുരി കലക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വെയിന്‍ പറഞ്ഞു.

Continue Reading

india

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഒന്‍പത് പേരെ കാണാതായി

നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം.

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഉത്തരകാശിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. പൊലീസും എസ്‌സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

Continue Reading

Trending