Connect with us

india

മധ്യവര്‍ഗത്തെ ഊന്നികൊണ്ടുള്ള ബജറ്റെന്ന് സാമ്പത്തികവിദഗ്ധന്‍

20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന് തുടര്‍ച്ചയായുള്ള പരാമര്‍ശങ്ങളൊന്നും ഇത്തവണത്തെ ബജറ്റില്‍ ഇല്ലാ എന്നുള്ളത് ഖേദകരമാണ്. എന്നാല്‍, പ്രധാനമന്ത്രി ഗരീബ് യോജന നിര്‍ത്തിവയ്ക്കുന്നു എന്നത് ബജറ്റില്‍ തിരുത്തി എന്നുള്ളത് ആശ്വാസകരമാണ്.

Published

on

ഡോ.ഡി. ധനുരാജ് (കൊച്ചിയിലെ സെന്റര്‍ ഫോര്‍
പബ്ലിക് പോളിസി റിസര്‍ച്ചിന്റെ
ചെയര്‍മാന്‍) 

മധ്യവര്‍ഗത്തെ ഊന്നികൊണ്ടുള്ള ഒരു ബജറ്റാണ് ഇത്തവണ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്. മധ്യവര്‍ഗത്തിന് ഇളവ് ചെയ്ത് കൊടുത്ത ടാക്‌സ് റിബേറ്റുകള്‍ ഇന്നത്തെ സാമ്പത്തിക രംഗത്ത് എത്ര പേര്‍ക്ക് ഗുണകരമാകുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത് അടിസ്ഥാന മേഖലയിലെ വികസനമാണ്. അതിനാല്‍ തന്നെ അടിസ്ഥാന മേഖലയില്‍ ഊന്നിക്കൊണ്ടുള്ള ബജറ്റ് ഒട്ടുംതന്നെ അത്ഭുതപ്പെടുത്തുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ പ്രവണത ഇതാണ്. പ്രത്യേകിച്ചും റെയില്‍വേ, റോഡുകള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളെയും സ്പര്‍ശിക്കാന്‍ ബജറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും റവന്യൂ പിരിവ്, നികുതി പിരിവ് എന്നിവയുടെ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായ നേട്ടങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജിഡിപിയുടെ 3.3 ശതമാനമാണ് അടിസ്ഥാന മേഖല വികസനത്തിന് വേണ്ടി ഇത്തവണ മാറ്റിവച്ചിരിക്കുന്നത്.
ഏഴ് അടിസ്ഥാന ആശയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്: എല്ലാവരെയും ഉള്‍കൊണ്ടുള്ള വികസനം, റീച്ചിങ് ലാസ്റ്റ് മൈല്‍, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാധ്യതകള്‍ അഴിച്ചുവിടുക, ഹരിത വളര്‍ച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നിവയാണത്. ഇവയില്‍ ഒരോന്നും എടുത്ത് പരിശോധിക്കുമ്പോള്‍ എല്ലാ മേഖലയിലേക്കും ഒരു എത്തിനോട്ടം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ മധ്യവര്‍ഗത്തിന് താല്‍പര്യമുള്ള അദായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുക വഴി വരാനിരിക്കുന്ന രതിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരോടുള്ള ഒരു സൂചനയും ധനകാര്യമന്ത്രി ബജറ്റില്‍ നല്‍കുന്നുണ്ട്. 20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന് തുടര്‍ച്ചയായുള്ള പരാമര്‍ശങ്ങളൊന്നും ഇത്തവണത്തെ ബജറ്റില്‍ ഇല്ലാ എന്നുള്ളത് ഖേദകരമാണ്. എന്നാല്‍, പ്രധാനമന്ത്രി ഗരീബ് യോജന നിര്‍ത്തിവയ്ക്കുന്നു എന്നത് ബജറ്റില്‍ തിരുത്തി എന്നുള്ളത് ആശ്വാസകരമാണ്.
ബജറ്റ് പ്രസംഗത്തില്‍ ഡിജിറ്റലിനെക്കുറിച്ച് കാര്യമായ പരാമര്‍ശമില്ലെങ്കിലും ഡിജിറ്റലിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ ടെക്‌നോളജി ഉപയോഗിച്ച് ആരോഗ്യ, കാര്‍ഷിക സെക്ടറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നാണ് ബജറ്റില്‍ പറഞ്ഞുവയ്ക്കുന്നത്. കസ്റ്റംസ് തിരുവ കുറയ്ക്കുന്നത് വഴി ആഭ്യന്തര ഉല്‍പാദനത്തിന് ഊന്നല്‍ നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിന് അറുതി വരുത്തുവാന്‍ പ്രത്യേക പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അപ്പോഴും മാന്‍ ഹോന്‍ ക്ലീനിങിനെ മെഷീന്‍ ക്ലീനിങ് ആക്കുമെന്നുള്ളത് ബജറ്റിലെ വലിയ ഒരു പ്രഖ്യാപനമാണ്. കാര്‍ഷിക രംഗത്ത് കര്‍ഷകരും സര്‍ക്കാരും വ്യവസായികളും ഒന്നിച്ചുള്ള കാര്‍ഷിക വിപണി വിപുലീകരണവും മറ്റ് അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടി 2200 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. മത്സ്യ മേഖലക്ക് വേണ്ടി 6000 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. അപ്പോഴും ഗ്രാമീണ തൊഴില്‍ മേഖലയിലെ മഹാത്മാ ഗാന്ധി ഗ്രാമീണ് തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 73,000 കോടി വകയിരുത്തിയപ്പോഴും യഥാര്‍ഥത്തില്‍ 89,400 കോടി രൂപ വരെ ചെലവാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച 50 പുതിയ എയര്‍പോര്‍ട്ടുകളും ഹെലിപ്പാഡുകളും പ്രാദേശിക കണക്ടറ്റിവിയെ മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്. പുതിയ കാലഘട്ടത്തിന് അനുസൃതമായി ദേശീയ ഹെഡ്രജന്‍ മിഷന് വേണ്ടി 19700 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. റെയില്‍വേയ്ക്ക് വേണ്ടി 240000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഗ്രീന്‍ എനര്‍ജി ട്രാന്‍സിഷന്റെ ഭാഗമായി ഒട്ടനവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കടന്നുവന്നിട്ടുണ്ട്. 35000 കോടി രൂപയാണ് ഈ എനര്‍ജി ട്രാന്‍സിഷന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. കൂടാതെ ചതുപ്പ് നിലങ്ങളുടെ സംരക്ഷണത്തിനും അവയെ മെച്ചപ്പെട്ട നിലയില്‍ സംരക്ഷിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു. 

Published

on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്തത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.
അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Continue Reading

india

സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം -അഖിലേഷ് യാദവ്

പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

Published

on

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.​ഐയുടേയും ആവശ്യമില്ലെന്നും അത് രണ്ട് അടച്ചുപൂട്ടണമെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ നിർദേശം ഇന്ത്യ സഖ്യത്തിന് മുന്നിൽ വെക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

”സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയും ആ രീതിയിൽ കൈകാര്യം ചെയ്യണം. നമുക്കെന്തിനാണ് സി.ബി.ഐ.

എല്ലാ സംസ്ഥാനത്തും അഴിമതി വിരുദ്ധ വകുപ്പുകളുണ്ട്. അത് നന്നായി ഉപയോഗിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

നോട്ടുനിരോധനത്തിലെ പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജൻസികൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യനാലുഘട്ടങ്ങളും പൂർത്തിയായി. അടുത്ത ഘട്ടം മേയ് 20നാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ 88ൽ 62സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്‍വാദി പാർട്ടിക്ക് അഞ്ചും മായാവതിയുടെ ബി.എസ്.പിക്ക് 10 ഉം സീറ്റുകൾ ലഭിച്ചു.

Continue Reading

india

അദാനി, ഇലക്ടറല്‍ ബോണ്ട് എന്നിവയില്‍ ഉത്തരമില്ല, ആ ഭയമാണ് മോദി സംവാദത്തിന് വരാത്തതിന്റെ കാരണം: രാഹുല്‍ ഗാന്ധി

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി താനുമായി സംവാദത്തിന് തയ്യാറാവാത്തതില്‍ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തു എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ മോദിക്ക് സാധിക്കില്ല. അതാണ് സംവാദത്തിന് വരാന്‍ തയ്യാറാവാത്തതിന്റെ കാരണമെന്ന് രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി, അംബാനി എന്നിവരില്‍ നിന്ന് കോണ്‍ഗ്രസിന് ധാരാളം പണം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. പക്ഷെ അത് അന്വേഷിക്കാന്‍ അദ്ദേഹം ധൈര്യപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
‘പധാനമന്ത്രിയുമായി എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഞാന്‍ സംവാദത്തിന് തയ്യാറാണ്. പക്ഷെ അദ്ദേഹം വരില്ലെന്ന് എനിക്ക് ഉറപ്പാണ്. മോദിയോട് ഞാന്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം അദാനിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമെന്താണെന്നാണ്. ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചും ഞാന്‍ അദ്ദേഹത്തോട് ചോദിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രണ്ട് ചോദ്യങ്ങള്‍ക്കും മോദി ഉത്തരം നല്‍കിയാല്‍ മാത്രമേ സംവാദം അവസാനിപ്പിക്കുള്ളൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ
ഏഴ് ലോക്‌സഭാ സീറ്റുകളിലും ഇന്ത്യാ സഖ്യത്തിന്റെ വിജയം ഉറപ്പാക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending