Connect with us

india

മധ്യവര്‍ഗത്തെ ഊന്നികൊണ്ടുള്ള ബജറ്റെന്ന് സാമ്പത്തികവിദഗ്ധന്‍

20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന് തുടര്‍ച്ചയായുള്ള പരാമര്‍ശങ്ങളൊന്നും ഇത്തവണത്തെ ബജറ്റില്‍ ഇല്ലാ എന്നുള്ളത് ഖേദകരമാണ്. എന്നാല്‍, പ്രധാനമന്ത്രി ഗരീബ് യോജന നിര്‍ത്തിവയ്ക്കുന്നു എന്നത് ബജറ്റില്‍ തിരുത്തി എന്നുള്ളത് ആശ്വാസകരമാണ്.

Published

on

ഡോ.ഡി. ധനുരാജ് (കൊച്ചിയിലെ സെന്റര്‍ ഫോര്‍
പബ്ലിക് പോളിസി റിസര്‍ച്ചിന്റെ
ചെയര്‍മാന്‍) 

മധ്യവര്‍ഗത്തെ ഊന്നികൊണ്ടുള്ള ഒരു ബജറ്റാണ് ഇത്തവണ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ളത്. മധ്യവര്‍ഗത്തിന് ഇളവ് ചെയ്ത് കൊടുത്ത ടാക്‌സ് റിബേറ്റുകള്‍ ഇന്നത്തെ സാമ്പത്തിക രംഗത്ത് എത്ര പേര്‍ക്ക് ഗുണകരമാകുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത് അടിസ്ഥാന മേഖലയിലെ വികസനമാണ്. അതിനാല്‍ തന്നെ അടിസ്ഥാന മേഖലയില്‍ ഊന്നിക്കൊണ്ടുള്ള ബജറ്റ് ഒട്ടുംതന്നെ അത്ഭുതപ്പെടുത്തുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മോദി സര്‍ക്കാരിന്റെ പ്രവണത ഇതാണ്. പ്രത്യേകിച്ചും റെയില്‍വേ, റോഡുകള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളെയും സ്പര്‍ശിക്കാന്‍ ബജറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും റവന്യൂ പിരിവ്, നികുതി പിരിവ് എന്നിവയുടെ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായ നേട്ടങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജിഡിപിയുടെ 3.3 ശതമാനമാണ് അടിസ്ഥാന മേഖല വികസനത്തിന് വേണ്ടി ഇത്തവണ മാറ്റിവച്ചിരിക്കുന്നത്.
ഏഴ് അടിസ്ഥാന ആശയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്: എല്ലാവരെയും ഉള്‍കൊണ്ടുള്ള വികസനം, റീച്ചിങ് ലാസ്റ്റ് മൈല്‍, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാധ്യതകള്‍ അഴിച്ചുവിടുക, ഹരിത വളര്‍ച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നിവയാണത്. ഇവയില്‍ ഒരോന്നും എടുത്ത് പരിശോധിക്കുമ്പോള്‍ എല്ലാ മേഖലയിലേക്കും ഒരു എത്തിനോട്ടം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ മധ്യവര്‍ഗത്തിന് താല്‍പര്യമുള്ള അദായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുക വഴി വരാനിരിക്കുന്ന രതിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരോടുള്ള ഒരു സൂചനയും ധനകാര്യമന്ത്രി ബജറ്റില്‍ നല്‍കുന്നുണ്ട്. 20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന് തുടര്‍ച്ചയായുള്ള പരാമര്‍ശങ്ങളൊന്നും ഇത്തവണത്തെ ബജറ്റില്‍ ഇല്ലാ എന്നുള്ളത് ഖേദകരമാണ്. എന്നാല്‍, പ്രധാനമന്ത്രി ഗരീബ് യോജന നിര്‍ത്തിവയ്ക്കുന്നു എന്നത് ബജറ്റില്‍ തിരുത്തി എന്നുള്ളത് ആശ്വാസകരമാണ്.
ബജറ്റ് പ്രസംഗത്തില്‍ ഡിജിറ്റലിനെക്കുറിച്ച് കാര്യമായ പരാമര്‍ശമില്ലെങ്കിലും ഡിജിറ്റലിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ ടെക്‌നോളജി ഉപയോഗിച്ച് ആരോഗ്യ, കാര്‍ഷിക സെക്ടറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നാണ് ബജറ്റില്‍ പറഞ്ഞുവയ്ക്കുന്നത്. കസ്റ്റംസ് തിരുവ കുറയ്ക്കുന്നത് വഴി ആഭ്യന്തര ഉല്‍പാദനത്തിന് ഊന്നല്‍ നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിന് അറുതി വരുത്തുവാന്‍ പ്രത്യേക പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അപ്പോഴും മാന്‍ ഹോന്‍ ക്ലീനിങിനെ മെഷീന്‍ ക്ലീനിങ് ആക്കുമെന്നുള്ളത് ബജറ്റിലെ വലിയ ഒരു പ്രഖ്യാപനമാണ്. കാര്‍ഷിക രംഗത്ത് കര്‍ഷകരും സര്‍ക്കാരും വ്യവസായികളും ഒന്നിച്ചുള്ള കാര്‍ഷിക വിപണി വിപുലീകരണവും മറ്റ് അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടി 2200 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. മത്സ്യ മേഖലക്ക് വേണ്ടി 6000 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. അപ്പോഴും ഗ്രാമീണ തൊഴില്‍ മേഖലയിലെ മഹാത്മാ ഗാന്ധി ഗ്രാമീണ് തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 73,000 കോടി വകയിരുത്തിയപ്പോഴും യഥാര്‍ഥത്തില്‍ 89,400 കോടി രൂപ വരെ ചെലവാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച 50 പുതിയ എയര്‍പോര്‍ട്ടുകളും ഹെലിപ്പാഡുകളും പ്രാദേശിക കണക്ടറ്റിവിയെ മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്. പുതിയ കാലഘട്ടത്തിന് അനുസൃതമായി ദേശീയ ഹെഡ്രജന്‍ മിഷന് വേണ്ടി 19700 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. റെയില്‍വേയ്ക്ക് വേണ്ടി 240000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഗ്രീന്‍ എനര്‍ജി ട്രാന്‍സിഷന്റെ ഭാഗമായി ഒട്ടനവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കടന്നുവന്നിട്ടുണ്ട്. 35000 കോടി രൂപയാണ് ഈ എനര്‍ജി ട്രാന്‍സിഷന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. കൂടാതെ ചതുപ്പ് നിലങ്ങളുടെ സംരക്ഷണത്തിനും അവയെ മെച്ചപ്പെട്ട നിലയില്‍ സംരക്ഷിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending