india
മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം: 75 യുവതികള്‍ക്ക് മംഗല്യം
മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് റോയപുരം റംസാന് മാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ദേശീയ,സംസ്ഥാന മുസ്ലിംലീഗ് നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യമുണ്ടാവും.

ചെന്നൈ: ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ 75ാം വാര്‍ഷിക(പ്ലാറ്റിനം ജൂബിലി)ആഘോഷത്തിന്റെ ഭാഗമായി കെ.എം. സി.സി തമിഴ്നാട് സംസ്ഥാന കമ്മിറ്റി 75 പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി മറ്റൊരു ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്നു. മാര്‍ച്ച് 9,10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി പരിപാടിയിലെ മുഖ്യ ഇനമായി പ്രസ്തുത പരിപാടി ഉള്‍പ്പെടുത്തി. മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് റോയപുരം റംസാന് മാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ദേശീയ,സംസ്ഥാന മുസ്ലിംലീഗ് നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യമുണ്ടാവും. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിംലീഗ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജാതിമത ഭേദമന്യേ വധൂവരന്മാരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.അമ്പതോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധമായി മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം കാദര്‍ മൊയ്തീന്, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍,ട്രഷറര്‍ എം.എസ്.എ ഷാജഹാന്, സെക്രട്ടറി ഇബ്രാഹിം മക്കി മറ്റ് സംസ്ഥാന ഭാരവാഹികള്‍ എന്നിവരുമായി കെ.എം.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി.
കെ.എം.സി.സി നേതാക്കളായ കെ കുഞ്ഞിമോന് ഹാജി,പി.കെ പോക്കര്, കെ.പി മുഹമ്മദ്,അബൂബക്കര്‍,ശംസുദ്ധീന്‍,എം.എ റഷീദ്,ബക്കര്‍ കരിയാട്,മുസ്തഫ ഊട്ടി,പി.കെ സമീര്‍ വെട്ടം,എം ശിബ്ലി നുഅമാന്‍,പി മുഹമ്മദ് ഷാഫി, കെ.കെ റഷീദ്,എന്‍ ഹര്‍ഷാദ്,സുധീര്‍ പി അസീസ്,എം റഷീദ്,പി.കെ അബ്ദുല്‍ നാസര്‍,ഉനൈസ് തിരുപ്പൂര്‍,യാസര്‍ അറഫാത്,എന്‍ മുഹമ്മദ് അലി,അബ്ദുല്‍ റസാഖ് തിരുപ്പൂര്‍,എം.എ റഷീദ്,പി.ടി.എ സലീം,അബ്ദുല്‍ സമദ്, കെ.പി ഇബ്രാഹിം, മുജീബ് മാണിക്കോത്ത്, അഷ്റഫ് കെ മുന്നിയൂര്‍, യൂനുസ് അലി,ഷാഫി,ജലീല്‍ ഇ.ടി, അബ്ദുറഹിമാന് കണ്ണ്യരത്ത്, പി സമദ്, ഇ യൂനുസ്, എം വി സലാഹുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.
india
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം.

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം. ഷര്‍മിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്സിലെ പോസ്റ്റുകള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഷര്‍മിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും ഖാന് വാദിച്ചിരന്നു. ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളര്‍ത്തുന്നവയാണ്’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
22 കാരിയായ ഷര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. ‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
india
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്.

തമിഴ്നാട് വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി. കൊല്ലപ്പെട്ട റോഷ്നിയുടെ വീടിനു സമീപം തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
india
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മകന് വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.
മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന് ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ