Connect with us

Video Stories

അയോഗ്യരെ യോഗ്യരാക്കി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ നിയമനം

Published

on

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍(ഡി.എം.സി) നിയമനത്തില്‍ വ്യാപക തിരിമറി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിയമിച്ച ഇന്റര്‍വ്യൂ ബോര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അയോഗ്യരെ യോഗ്യരാക്കിയാണ് പുതിയ നിയമനം. സ്വന്തക്കാരെ തിരുകിക്കയറ്റിയില്ലെന്ന കാരണത്താല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് ഐ.എ.എസ് ചെയര്‍മാനായ ഇന്റര്‍വ്യൂ ബോര്‍ഡ് തയ്യാറാക്കിയ ലിസ്റ്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് ചെയര്‍മാനെ ഒഴിവാക്കി, ഇടതുപക്ഷ സര്‍വ്വീസ് സംഘടനയിലെ വ്യക്തിയുള്‍പ്പെടുന്ന പുതിയ ബോര്‍ഡുണ്ടാക്കിയാണ് സര്‍ക്കാര്‍ ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് അതേപടി അംഗീകരിച്ച് ഉത്തരവിറക്കിയത്. നേരത്തേ എ.ഡി.എം.സി(അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍) തസ്തികയിലേക്ക് പോലും യോഗര്യല്ലെന്ന് കണ്ടെത്തിയവര്‍ പോലും ഇങ്ങനെ രണ്ടാം ലിസ്റ്റില്‍ കോഡിനേറ്റര്‍മാരായി നിയമിതരായിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും അതത് ജില്ലാ സി.പി.എം കമ്മിറ്റികളുടെ നേരിട്ടുള്ള നോമിനികളുമാണ്.
വിദ്യാഭ്യാസ യോഗ്യത, ഫീല്‍ഡ് സ്റ്റഡി റിപ്പോര്‍ട്ട്, എഴുത്തുപരീക്ഷയിലെ പ്രകടനം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 10നാണ് ടി.കെ ജോസ് ചെയര്‍മാനായ ഇന്റര്‍വ്യൂ ബോര്‍ഡ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരെ നിയമിച്ചുകൊണ്ടുള്ള ലിസ്റ്റ് പുറത്തിറക്കിയത്. ഇതില്‍ എട്ടു ജില്ലകളിലേക്ക് ഡി.എം.സിമാരായി യോഗ്യതയുള്ളവരുടെ പേരുകള്‍ നല്‍കിയപ്പോള്‍ ബാക്കി ആറു ജില്ലകളില്‍ യോഗ്യരായി ആരുമില്ല എന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇത് പ്രകാരം ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലേക്ക് റീനോട്ടിഫൈ ചെയ്ത് യോഗ്യരായവരെ കണ്ടെത്തണമെന്നും ചെയര്‍മാനും ഇന്റര്‍വ്യൂ ബോര്‍ഡ് മെമ്പറും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോറും ഒപ്പിട്ട ലിസ്റ്റില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി നല്‍കിയ ലിസ്റ്റിലുള്ള പലരും വെട്ടിപ്പോയതോടെ ഈ ബോര്‍ഡ് തന്നെ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അഭിമുഖത്തിന് ശേഷം കുടുംബശ്രീ മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ഉന്നത ഇടപെടലുകളെ ത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്തു. അതിന് ശേഷം പുതിയ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് വകുപ്പ് പുനരാരംഭിച്ചിട്ടുമില്ല. സെപ്തംബര്‍ 20ന് നടന്ന അഭിമുഖത്തില്‍ എ.ഡി.എം.സി തസ്തികയിലേക്ക് നിയമിക്കാന്‍ മാത്രം യോഗ്യതയുള്ളയാളെന്ന് വിധിയെഴുതിയ പിണറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണ് രണ്ടാം അഭിമുഖത്തിന് ശേഷം കണ്ണൂര്‍ ഡി.എം.സിയുടെ ചുമതല നല്‍കിയത്. ടി.കെ ജോസ് ചെയര്‍മാനായ ബോര്‍ഡ് ഡി.എം.സി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചയാളെ അവഗണിച്ചായിരുന്നു ഈ നിയമനം. വയനാട്ടില്‍ ആദ്യ അഭിമുഖത്തില്‍ എ.ഡി.എം.സി തസ്തികയിലേക്കുള്ള യോഗ്യത പോലും ലഭിക്കാത്തയാളെ രണ്ടാമത്തെ അഭിമുഖത്തിന് ശേഷം മിഷന്‍ കോഡിനേറ്റായി നിയമിക്കുകയും ചെയ്തു. പാലക്കാട്, ഇടുക്കി ജില്ലകളിലും ഡി.എം.സി യോഗ്യതയില്ലെന്ന്, ഇടതുപക്ഷം നിയമിച്ച ബോര്‍ഡ് വിധിയെഴുതിയവര്‍ തന്നെയാണ് നിലവില്‍ ജില്ല മിഷന്‍ കോഡിനേറ്ററുടെ ചുമതല വഹിക്കുന്നത്. പാലക്കാട് ജില്ലയില്‍ നേരത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഡി. എം. സിയായിരുന്നയാളെ ഇത്തവണയും അഭിമുഖത്തിനയച്ചിരുന്നുവെങ്കിലും ബോര്‍ഡ് നിരാകരിക്കുകയായിരുന്നു. എന്നാല്‍ എ. ഡി. എം. സി തസ്തികയിലുള്ള ഈ ഉദ്യോഗസ്ഥന് തന്നെ ഡി. എം. സിയുടെയും ചുമതല നല്‍കാനായിരുന്നു വകുപ്പിന്റെ തീരുമാനം. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും ഡി. എം. സി നിയമനത്തില്‍ രാഷ്ട്രീയം മാത്രമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മാനദണ്ഡമാക്കിയത്.
സര്‍ക്കാര്‍ സര്‍വ്വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അപേക്ഷകരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റ് കാരണമൊന്നുമില്ലാതെ തള്ളിക്കളഞ്ഞ് ചെയര്‍മാനെ ഒഴിവാക്കി പുതിയ അഭിമുഖം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നത് വ്യക്തമാണ്. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പ് നിയമിച്ച ബോര്‍ഡിനെപോലും തദ്ദേശസ്വയംഭരണവകുപ്പിന് ഒഴിവാക്കേണ്ടി വന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ കീഴില്‍ തന്നെയുള്ള ന്യൂനപക്ഷ വകുപ്പിലെ നിയമനത്തിലും വ്യാപക രാഷ്ട്രീയ ഇടപെടലുണ്ടായതും വാര്‍ത്തയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending