Connect with us

india

എല്ലാംതികഞ്ഞു; വിഭാഗീയത പോയപ്പോള്‍ വന്നത് ക്വട്ടേഷന്‍- ബന്ധുനിയമനം-ലഹരി-പീഡന- അഴിമതി കമ്യൂണിസം

ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല.

Published

on

കെ.പി ജലീല്‍

ലഹരിക്കടത്ത്, ക്വട്ടേഷന്‍ , അഴിമതി, ലൈംഗികീപീഡനം.. അങ്ങനെയങ്ങനെ… തൊഴിലാളിവര്‍ഗം, ആഗോളമുതലാളിത്തവിരോധം, പരിസ്ഥിതിവാദം,ജാതിവിരോധം.. ഒക്കെ വെടിഞ്ഞാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ വെറുമൊരു മാഫിയാ സംഘമായി മാറിയിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായും അങ്ങനെ പറഞ്ഞുകൂടാ. മാഫിയയെന്നാല്‍ ഒളിത്താവളത്തിലും ഭൂമിക്കടി (അണ്ടര്‍ഗ്രൗണ്ട് )യിലും ഒക്കെയായാണ് പ്രവര്‍ത്തിക്കുക. എന്നാലിതാ ഇതൊക്കെ ചെയ്യുന്നത് സി.പി.എം എന്ന ഭരണകക്ഷിയായതിനാല്‍ എല്ലാ പരസ്യമായി തന്നെ. മുമ്പെല്ലാം പാര്‍ട്ടിയിലെ വിഭാഗീയതയും തര്‍ക്കവും ഗ്രൂപ്പിസവുമെല്ലാം ആദര്‍ശത്തിന്റെ പേരിലായിരുന്നു. പൊതുശത്രുവായ മുതലാളിത്തത്തെ നേരിടുന്നതെങ്ങനെ എന്നതായിരുന്നു വിഷയമെങ്കില്‍ ഇന്ന് എങ്ങനെ ലഹരികടത്താം, ലൈംഗിക പീഡനം ഒതുക്കിത്തീര്‍ക്കാം, ക്വട്ടേഷന്‍ ടീമിനെ എങ്ങനെ തീറ്റിപ്പോറ്റാം, അഴിമതി ഒളിപ്പിക്കാം എന്നൊക്കെയാണ ്പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടിചര്‍ച്ചകള്‍. പുന്നപ്രവയലാറിന്റെ ആലപ്പുഴയിലും കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും കണ്ണൂരിലും അതുതന്നെയാണിപ്പോഴത്തെ ചര്‍ച്ച. വിഭാഗീയതയുടെ മുത്തപ്പന്‍ വി.എസ് അച്യുതാനന്ദനാണ ്പാര്‍ട്ടിയുടെ മുഖ്യശത്രു എന്ന നിലയില്‍നിന്ന് പിണറായിയും കൂട്ടരും ഇപ്പോള്‍ എത്തിയിരിക്കുന്നത് പാര്‍ട്ടിയിലെ ശത്രുക്കള്‍ ആരെന്നറിയാത്ത അവസ്ഥയിലാണ്.

കണ്ണൊന്ന ്ചിമ്മിയാല്‍ മുഖ്യമന്ത്രിക്കസേര വരെ അടിച്ചുമാറ്റുന്ന വിരുതന്മാരാണ് പാര്‍ട്ടിയിലുള്ളത്. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ ജയരാജന്‍മാരുടെ പോരെത്തിനില്‍ക്കുന്നത് ഗുണ്ടകളും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിലാണ്. പി.ജയരാജന്‍ ഇ.പി ജയരാജനെ വെട്ടാന്‍ റീസോര്‍ട്ടും കള്ളപ്പണവും ഇറക്കിയപ്പോള്‍ ഇ.പിയും കൂട്ടരും പി.യെ വെട്ടാനുപയോഗിച്ചിരിക്കുന്നത് കൊലയാളികളെ. കോണ്‍ഗ്രസ് പ്രവര്ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒന്നാമന്‍ ആകാശ് തില്ലങ്കേരിയാണ് പാര്‍ട്ടിയിലെ ചിലര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. മന്ത്രി എം.ബി രാജേഷിന്റെ പി.എമാരിലൊരാളുടെ ഭാര്യ ഇട്ട ആകാശ് വിരുദ്ധ പോസ്റ്റാണ് തുടര്‍ച്ചയായി പ്രതികരിക്കാന്‍ തില്ലങ്കേരി ടീമിനെ നിര്‍ബന്ധിതമാക്കിയത്. ശുഹൈബിനെ കൊന്നത് പാര്‍ട്ടി നിര്‍ദേശിച്ചതനുസരിച്ചാണെന്ന് പറയുന്ന ആകാശും കൂട്ടരും കൊല്ലണമെന്ന് തോന്നിയാല്‍ പിന്നെ ഉമ്മ വെക്കുകയാണോ ചെയ്യുക എന്നാണ് പരസ്യമായി ചോദിച്ചിരിക്കുന്നത്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയിലാണിപ്പോള്‍ പി.ജയരാജനും തില്ലങ്കേരി സഖാക്കളും. പി.ജെ.ആര്‍മിയുടെ സമൂഹമാധ്യമക്കൂട്ടായ്മയുടെ അഡ്മിനാണ ആകാശ് തില്ലകങ്കേരി. ശുഹൈബിനെ കൊന്നത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന ്പറയുമ്പോള്‍ മുമ്പ് ടി.പി ചന്ദ്രശേഖരനെ കൊന്നത് കൊടി സുനിയാണെന്നതിന്റെ സൂചനയാണ്. അന്നൊക്കെ അത് നിഷേധിച്ച സി.പി.എം നേതൃത്വത്തിന് ഇനി അതും തുറന്നുപറയാം.

ലഹരിക്കടത്തിന് പാര്‍ട്ടി മന്ത്രിയുടെ അടുത്തയാളുടെ ലോറിയാണ് ആലപ്പുഴയില്‍ പിടിയിലായത്. അവിടെതന്നെ പാര്‍ട്ടിക്കാരിയെ പീഡിപ്പിച്ചതിന് സഖാക്കളില്‍ ചിലരും ഉള്ളിലായി. പലരെയും പുറത്താക്കി രക്ഷപ്പെടുകയാണ ്‌സി.പി.എം.എന്നാല്‍ മുഖ്യനും മന്ത്രിമാരും കുടുങ്ങിയത് അഴിമതിയിലും. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മുഖ്യനെ കുരുക്കിലാക്കി ഇപ്പോള്‍ ഉള്ളിലായിരിക്കുന്നത്. തോന്നിയതുപോലെ പാര്‍ട്ടിക്കാരെയുംബ്ന്ധുക്കളെയും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ തസ്തികകളില്‍ കയറ്റിയതാണ് മറ്റൊന്ന്. ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല. എല്ലാം മറപ്പിക്കാന്‍ നികുതികള്‍ അടിച്ചേല്‍പിച്ച് പെന്‍ഷനും ഭക്ഷ്യകിറ്റുംകൊടുത്ത് രക്ഷപ്പെടാന്‍പോലും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ സി.പി.എം എന്ന ജനാധിപത്യവിപ്ലവപാര്‍ട്ടി.. ഇത്തരമൊരു ഗതികേട് ഇന്ത്യയിലെന്നല്ല,ലോകത്തെ ഏതൊരു പാര്‍ട്ടിക്കും വന്നിട്ടുണ്ടാകില്ലെന്ന് തീര്‍ച്ച..! തമ്മില്‍ ഭേദം പഴയ വിഭാഗീയതതന്നെയാണെന്ന് പറയുകയാണ് ശുദ്ധഗതിക്കാരായ സഖാക്കളിപ്പോള്‍. എല്ലാത്തിനും മുന്നില്‍ യാതൊന്നും ചെയ്യാനാകാതെ വീര്‍പ്പുമുട്ടി ഒരു ദേശീയനേതൃത്വവും!

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending