Connect with us

local

സാമൂഹ്യവിരുദ്ധര്‍ കട തകര്‍ത്തിട്ട് എട്ടു മാസം; പ്രതികളെ ഇനിയും പിടികൂടിയില്ല

022 ജൂണ്‍ 25 ന് രാത്രിയില്‍ കടയുടെ പിറകിലെ റിസോളിംഗ് യൂണിറ്റാണ് അജ്ഞാതര്‍ തകര്‍ത്തത്

Published

on

സാമൂഹ്യവിരുദ്ധര്‍ കട തകര്‍ത്തിട്ടു എട്ടു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. 25 വര്‍ഷമായി മലപ്പുറം മക്കരപ്പറമ്പില്‍ ന്യൂ കിംഗ് ടയേഴ്‌സ് സ്ഥാപനം നടത്തിവരികയായിരുന്ന ചൊക്ലി സ്വദേശി പറമ്പന്റവിട സജീവിന്റെ കടയാണ് തകര്‍ത്തത്. 2022 ജൂണ്‍ 25 ന് രാത്രിയില്‍ കടയുടെ പിറകിലെ റിസോളിംഗ് യൂണിറ്റാണ് അജ്ഞാതര്‍ തകര്‍ത്തത്. ഇതേത്തുടര്‍ന്നു പത്തു ലക്ഷം രൂപയുടെ മുകളിലാണ് നഷ്ടമുണ്ടായത്. ടൂവീലര്‍ മുതല്‍ ഹെവി വെഹിക്കിള്‍ റിസോളിംഗ് യൂണിറ്റ്, ഉപകരണങ്ങള്‍, ബോയിലര്‍ യൂണിറ്റ് എന്നിവ നശിപ്പിച്ചു. തുടര്‍ന്നു സജീവ് പരാതി നല്‍കിയെങ്കിലും എട്ടു മാസം കഴിഞ്ഞിട്ടും മങ്കട പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

ഇതുസംബന്ധിച്ചു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നു സജീവന്‍. ആകെ ലഭിച്ചത് മക്കരപ്പറനമ്പിലെ വ്യാപാരികളുടെ 10,000 രൂപയും ടയര്‍ റീ ത്രഡിംഗ് അസോസിയേഷന്‍ 10,000 ടയര്‍ പഞ്ചര്‍ അസോസിയേഷന്‍ 5,000 രൂപയുടെയും സഹായം മാത്രമാണ്. പഞ്ചായത്തിന്റെ ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്നതാണ് സ്ഥാപനം. യന്ത്രോപകരണങ്ങള്‍ വായ്പയെടുത്താണ് സ്ഥാപിച്ചത്.

കോവിഡിന് ശേഷം ഒരു വിധം സ്ഥാപനം മെച്ചപ്പെട്ടു വരുമ്പോഴാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. റീ ത്രഡിംഗ് പ്രവൃത്തികള്‍ പൂര്‍ണമായും നിലച്ചതോടെ വരുമാനം മുക്കാല്‍ ഭാഗവും ഇല്ലാതായി. ഇപ്പോള്‍ പഞ്ചര്‍ വര്‍ക്ക് മാത്രം ചെയ്താണ് കട മുന്നോട്ടു പോകുന്നതെന്നു സജീവന്‍. ഭാര്യയും രണ്ടു കുട്ടികളടക്കം മക്കരപ്പറമ്പില്‍ വാടകയ്ക്കാണ് ഇയാള്‍ താമസിക്കുന്നത്. കുറെ കാലം കട ഇന്‍ഷ്വറന്‍സ് ചെയ്തിരുന്നുവെങ്കിലും കോവിഡിന് ശേഷം പുതുക്കിയിരുന്നുമില്ല. കണ്ണൂരില്‍ നിന്നു 30 വര്‍ഷം മുന്പ് തിരൂരില്‍ ടയര്‍ പണിക്ക് എത്തുകയും പിന്നീട് മക്കരപ്പറമ്പില്‍ പഞ്ചര്‍ കടയിട്ട് ഉപജീവനം നടത്തി വരികയായിരുന്നു സജീവ്.

 

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ മരിച്ച നിലയിൽ

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്.

Published

on

ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു.

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

Trending