Connect with us

local

സാമൂഹ്യവിരുദ്ധര്‍ കട തകര്‍ത്തിട്ട് എട്ടു മാസം; പ്രതികളെ ഇനിയും പിടികൂടിയില്ല

022 ജൂണ്‍ 25 ന് രാത്രിയില്‍ കടയുടെ പിറകിലെ റിസോളിംഗ് യൂണിറ്റാണ് അജ്ഞാതര്‍ തകര്‍ത്തത്

Published

on

സാമൂഹ്യവിരുദ്ധര്‍ കട തകര്‍ത്തിട്ടു എട്ടു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. 25 വര്‍ഷമായി മലപ്പുറം മക്കരപ്പറമ്പില്‍ ന്യൂ കിംഗ് ടയേഴ്‌സ് സ്ഥാപനം നടത്തിവരികയായിരുന്ന ചൊക്ലി സ്വദേശി പറമ്പന്റവിട സജീവിന്റെ കടയാണ് തകര്‍ത്തത്. 2022 ജൂണ്‍ 25 ന് രാത്രിയില്‍ കടയുടെ പിറകിലെ റിസോളിംഗ് യൂണിറ്റാണ് അജ്ഞാതര്‍ തകര്‍ത്തത്. ഇതേത്തുടര്‍ന്നു പത്തു ലക്ഷം രൂപയുടെ മുകളിലാണ് നഷ്ടമുണ്ടായത്. ടൂവീലര്‍ മുതല്‍ ഹെവി വെഹിക്കിള്‍ റിസോളിംഗ് യൂണിറ്റ്, ഉപകരണങ്ങള്‍, ബോയിലര്‍ യൂണിറ്റ് എന്നിവ നശിപ്പിച്ചു. തുടര്‍ന്നു സജീവ് പരാതി നല്‍കിയെങ്കിലും എട്ടു മാസം കഴിഞ്ഞിട്ടും മങ്കട പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

ഇതുസംബന്ധിച്ചു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നു സജീവന്‍. ആകെ ലഭിച്ചത് മക്കരപ്പറനമ്പിലെ വ്യാപാരികളുടെ 10,000 രൂപയും ടയര്‍ റീ ത്രഡിംഗ് അസോസിയേഷന്‍ 10,000 ടയര്‍ പഞ്ചര്‍ അസോസിയേഷന്‍ 5,000 രൂപയുടെയും സഹായം മാത്രമാണ്. പഞ്ചായത്തിന്റെ ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്നതാണ് സ്ഥാപനം. യന്ത്രോപകരണങ്ങള്‍ വായ്പയെടുത്താണ് സ്ഥാപിച്ചത്.

കോവിഡിന് ശേഷം ഒരു വിധം സ്ഥാപനം മെച്ചപ്പെട്ടു വരുമ്പോഴാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. റീ ത്രഡിംഗ് പ്രവൃത്തികള്‍ പൂര്‍ണമായും നിലച്ചതോടെ വരുമാനം മുക്കാല്‍ ഭാഗവും ഇല്ലാതായി. ഇപ്പോള്‍ പഞ്ചര്‍ വര്‍ക്ക് മാത്രം ചെയ്താണ് കട മുന്നോട്ടു പോകുന്നതെന്നു സജീവന്‍. ഭാര്യയും രണ്ടു കുട്ടികളടക്കം മക്കരപ്പറമ്പില്‍ വാടകയ്ക്കാണ് ഇയാള്‍ താമസിക്കുന്നത്. കുറെ കാലം കട ഇന്‍ഷ്വറന്‍സ് ചെയ്തിരുന്നുവെങ്കിലും കോവിഡിന് ശേഷം പുതുക്കിയിരുന്നുമില്ല. കണ്ണൂരില്‍ നിന്നു 30 വര്‍ഷം മുന്പ് തിരൂരില്‍ ടയര്‍ പണിക്ക് എത്തുകയും പിന്നീട് മക്കരപ്പറമ്പില്‍ പഞ്ചര്‍ കടയിട്ട് ഉപജീവനം നടത്തി വരികയായിരുന്നു സജീവ്.

 

kerala

സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു?; വയനാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്.

Published

on

മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. 22 വയസായിരുന്നു.

ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

kerala

പുഴകളിലെ മണൽ വാരൽ; അനുമതി നീളും

ടലുണ്ടിപ്പുഴയിൽനിന്ന് രണ്ട് കടവുകളും ചാലിയാറിൽനിന്ന് 15 കടവുകളുമാണ് പ്രാഥമികമായി അധികൃതർ കണ്ടെത്തിയത്.

Published

on

മലപ്പുറം: ജില്ലയിൽ പുഴകളിൽനിന്ന് മണൽ വാരുന്നതിനുള്ള അനുമതി നൽകൽ നീളും. അനുമതിക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതുമാണ് കാരണം. ജില്ലയിൽ ആദ്യഘട്ടം 17 കടവുകളിൽ നിന്നാണ് മണലെടുക്കാൻ സാധ്യതയുള്ളത്.

കടലുണ്ടി, ചാലിയാർ പുഴകളിലെ കടവുകളാണ് പരിഗണനയിൽ മുന്നിലുള്ളത്.കടലുണ്ടിപ്പുഴയിൽനിന്ന് രണ്ട് കടവുകളും ചാലിയാറിൽനിന്ന് 15 കടവുകളുമാണ് പ്രാഥമികമായി അധികൃതർ കണ്ടെത്തിയത്.

കടലുണ്ടിപ്പുഴയിൽ പെരിന്തൽമണ്ണ താലൂക്കിൽനിന്ന് രണ്ട് കടവുകളും ചാലിയാർ കടന്ന് പോകുന്ന ഏറനാട് താലൂക്കിലെ 11 കടവുകളും നിലമ്പൂർ താലൂക്കിലെ നാല് കടവുകളും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓരോ കടവുകളിൽ നിന്നും അഞ്ച് ഹെക്ടറിൽ താഴെ വരുന്ന സ്ഥലത്ത് നിന്നാണ് മണൽ വാരുന്നതിനുള്ള സാധ്യത പരിശോധിക്കുക.

ഇവിടങ്ങളിൽ റവന്യു വകുപ്പിന്റെ പ്രാഥമിക പരിശോധന പൂർത്തിയായിട്ടുണ്ട്.നദികളിൽനിന്ന് മണൽ വാരി വരുമാനമുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലക്ക് ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിനിന്നും മണൽ വാരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപനം നടത്തിയത്. 200 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. 2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയിലെ പുഴകളിൽനിന്ന് മണല്‍ വാരിയത്.

Continue Reading

kerala

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; രണ്ടര വയസുകാരന് ദാരുണാന്ത്യം

സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

Published

on

വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെ ചെറിയ പന്ത് തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പന്ത് തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും പന്ത് എടുക്കാനായിരുന്നില്ല.തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading

Trending