Connect with us

kerala

സി.പി.എമ്മിന്റെ കുമ്പസാരം-എഡിറ്റോറിയല്‍

അഴിമതിയുടെ ചെളി പുരണ്ട്, ചോര ഉറ്റിവീഴുന്ന കൈകളുമായി ജനകീയ കോടതിയിലെ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഗത്യന്തരമില്ലാതെ നടത്തിയ കുമ്പസാരമാണ് സി.പി.എം പുറത്തുവിട്ട തെറ്റുതിരുത്തല്‍ രേഖ.

Published

on

അഴിമതിയുടെ ചെളി പുരണ്ട്, ചോര ഉറ്റിവീഴുന്ന കൈകളുമായി ജനകീയ കോടതിയിലെ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഗത്യന്തരമില്ലാതെ നടത്തിയ കുമ്പസാരമാണ് സി.പി.എം പുറത്തുവിട്ട തെറ്റുതിരുത്തല്‍ രേഖ. ഇക്കാലമത്രയും കേരള രാഷ്ട്രീയം സി.പി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി അക്ഷരംപ്രതി സമ്മതിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ ഉന്നത, മധ്യനിര നേതാക്കള്‍ പണം സമ്പാദിക്കാന്‍ വഴിവിട്ട് നീങ്ങുകയാണെന്നും സംഘടനാപ്രവര്‍ത്തനത്തിലൂടെ വന്‍സമ്പത്ത് വാരിക്കൂട്ടുകയാണെന്നും തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നു. സി.പി.എമ്മിനെതിരെ ജനം കേട്ടതെല്ലാം വള്ളി പുള്ളി വിടാതെ പാര്‍ട്ടി രേഖ ശരിവെക്കുന്നുണ്ട്. ഇതൊക്കെ തന്നെയല്ലേ എതിരാളികള്‍ നമുക്കെതിരെ ആരോപിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പാര്‍ട്ടി സഖാക്കള്‍ നേതൃത്വത്തോട് തിരിച്ചു ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഭരണത്തിന്റെ മറവില്‍ നടത്തുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന വെട്ടിപ്പുകളുടെയും തട്ടിപ്പുകളുടെയും രത്‌നച്ചുരുക്കമാണ് തെറ്റുതിരുത്തല്‍ രേഖ. സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സ്വന്തക്കാരെയും ബന്ധക്കാരെയും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റുന്ന പിന്‍വാതില്‍ നിയമനങ്ങള്‍, ക്രിമിനല്‍-ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള പാര്‍ട്ടി കൂട്ടുകെട്ട് തുടങ്ങി എല്ലാ നാറ്റക്കേസുകളും പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നുണ്ട്. ഭരണത്തുടര്‍ച്ച കൂടി ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിച്ചിരിക്കുകയാണ്. ആര്‍ക്കും ആരെയും ഉപദേശിക്കാനോ തെറ്റുതിരുത്തി നേര്‍വഴിക്ക് കൊണ്ടുവരാനോ സാധിക്കുന്നില്ല. നേതാക്കളും അനുയായികളമടക്കം എല്ലാവരും കുളിമുറിയില്‍ നഗ്നരാണ്.

കേരളത്തില്‍ സി.പി.എമ്മിന്റെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ ആരോപണം നേരിടുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന് തെളിയിക്കുന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ് ചാറ്റ് പുറത്തുവന്നതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. ഉന്നത നേതാക്കളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങിക്കൊടുത്തതിന്റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ പാര്‍ട്ടി പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ വരെ അഴിമതിയും സാമ്പത്തിക വെട്ടിപ്പും പടര്‍ന്നുപിടിച്ചതായി തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നുണ്ട്. അര്‍ഹതപ്പെട്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുക്കുകയാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പാര്‍ട്ടിക്കാര്‍ക്ക് പണത്തോട് അത്യാര്‍ത്തിയാണ്. നേതാക്കളും പ്രവര്‍ത്തകരും റിയല്‍ എസ്റ്റേറ്റുകാരുമായി ഏറിയും കുറഞ്ഞും കൈകോര്‍ത്ത് മുന്നോട്ടുപോകുന്നു. സി.പി.എമ്മിനെതിരെ ഉയരുന്ന ഇങ്ങനെയുള്ള ആരോപണങ്ങളെല്ലാം ശരിയാണെന്നാണ് തെറ്റുതിരുത്തല്‍ രേഖ ഏറ്റുപറയുന്നത്. ആദ്യമൊക്കെ നിഷേധക്കുറിപ്പുകള്‍ ഇറക്കി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കുമ്പസാരത്തിന് തയാറായിരിക്കുന്നത്.
ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടിക്കുള്ള ബന്ധം വാസ്തവാണെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞിരിക്കുകയാണ്. നേതാക്കള്‍ വാരിക്കൂട്ടുന്ന പണത്തിന് പുറമെ, ക്രിമിനലുകള്‍ക്ക് കഴിഞ്ഞുകൂടാനുള്ള സാമ്പത്തിക സ്രോതസ്സ് കൂടി പാര്‍ട്ടിക്ക് കണ്ടെത്തേണ്ടതുണ്ട്. അതിനായി ഏത് വെറുക്കപ്പെട്ട പണച്ചാക്കിനെയും കൂട്ടുപിടിക്കാന്‍ സി.പി.എം തയാറാണ്. രാഷ്ട്രീയം പച്ചമരുന്നോ അങ്ങാടിമരുന്നോ എന്ന് അറിയാത്തവരെ പിടിച്ച് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിപ്പിച്ചത് പണം തട്ടാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ അടവായിരുന്നു. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പള കുടിശ്ശികയെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ നല്‍കിയതും അവരുടെ ആഡംബര റിസോര്‍ട്ട് താമസവുമെല്ലാം നാട്ടില്‍ പാട്ടാവുകയും സി.പി.എം ജനമധ്യത്തില്‍ നാണം കെടുകയും ചെയ്തിട്ടും പാര്‍ട്ടി നേതൃത്വം അതിനെ ന്യായീകരിക്കുകയാണ്. സംസ്ഥാനത്തെ ഓരോ മൂലയിലും ബാറുകള്‍ തുറന്നുകൊടുത്ത് മദ്യം ഒഴുക്കിയ പാര്‍ട്ടി തന്നെയാണ് പ്രവര്‍ത്തകരില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളുടെ എണ്ണം കൂടിവരുന്നതായി പരിതപിക്കുന്നത്. ചിന്തയും പ്രവര്‍ത്തനവും മാറ്റാതെ കടലാസില്‍ മാത്രം തെറ്റുതിരുത്തിയതുകൊണ്ട് പാര്‍ട്ടി രക്ഷപ്പെടില്ല. ഇ.പി ജയരാജന്റെ റിസോര്‍ട്ട് വിവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സി.പി.എമ്മിന്റെ മുഖംകെടുത്തിയിട്ടുണ്ട്.

ജനകീയമെന്ന് അവകാശപ്പെടുന്ന സി.പി.എം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ജനങ്ങളെയാണ്. അവരെ അങ്ങനെ നേരിടണമെന്ന് അറിയാതെ പാര്‍ട്ടി ഉഴലുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വഴി ദുര്‍ഘടം പിടിച്ചതാണെന്ന് പാര്‍ട്ടിക്കറിയാം. ഇന്ന് തുടങ്ങുന്ന യാത്രയുടെ പരിണിത ഫലം ഒട്ടും ആശാവമായിരിക്കില്ലെന്ന് ഇവര്‍ ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഈ തരത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നത്. ആളുകളുടെ ഇടയിലേക്ക് ഇറങ്ങാന്‍ പേടിയുണ്ട്. അവരുടെ ചോദ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് സി.പി.എം നേരിടുന്ന വലിയ പ്രശ്‌നം. അടിമുടി വിവാദങ്ങളില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ പഴയ വരട്ടു വിപ്ലവ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടത്തിലേക്ക് കടന്നു ചെല്ലാനാവില്ല. സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടുന്ന മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഗതി വിഗതികള്‍ അപ്പപ്പോള്‍ അറിയുന്നവരുടെ മുന്നില്‍ തോന്നിയതെല്ലാം വിളമ്പുന്നത് തിരിച്ചടിയാകുമെന്ന് പാര്‍ട്ടിക്ക് അറിയാം. സമൂഹ മാധ്യമങ്ങളില്‍ കയറി അഭിപ്രായങ്ങള്‍ പാസാക്കുന്നതില്‍നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി വിഫലശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുറ്റം ഏറ്റുപറഞ്ഞാണെങ്കിലും അവരെ അടക്കിയിരുത്താന്‍ പറ്റുമോ എന്നാണ് സി.പി.എം നേതൃത്വം ഇപ്പോള്‍ പരീക്ഷിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending