Connect with us

kerala

സി.പി.എമ്മിന്റെ കുമ്പസാരം-എഡിറ്റോറിയല്‍

അഴിമതിയുടെ ചെളി പുരണ്ട്, ചോര ഉറ്റിവീഴുന്ന കൈകളുമായി ജനകീയ കോടതിയിലെ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഗത്യന്തരമില്ലാതെ നടത്തിയ കുമ്പസാരമാണ് സി.പി.എം പുറത്തുവിട്ട തെറ്റുതിരുത്തല്‍ രേഖ.

Published

on

അഴിമതിയുടെ ചെളി പുരണ്ട്, ചോര ഉറ്റിവീഴുന്ന കൈകളുമായി ജനകീയ കോടതിയിലെ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഗത്യന്തരമില്ലാതെ നടത്തിയ കുമ്പസാരമാണ് സി.പി.എം പുറത്തുവിട്ട തെറ്റുതിരുത്തല്‍ രേഖ. ഇക്കാലമത്രയും കേരള രാഷ്ട്രീയം സി.പി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി അക്ഷരംപ്രതി സമ്മതിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ ഉന്നത, മധ്യനിര നേതാക്കള്‍ പണം സമ്പാദിക്കാന്‍ വഴിവിട്ട് നീങ്ങുകയാണെന്നും സംഘടനാപ്രവര്‍ത്തനത്തിലൂടെ വന്‍സമ്പത്ത് വാരിക്കൂട്ടുകയാണെന്നും തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നു. സി.പി.എമ്മിനെതിരെ ജനം കേട്ടതെല്ലാം വള്ളി പുള്ളി വിടാതെ പാര്‍ട്ടി രേഖ ശരിവെക്കുന്നുണ്ട്. ഇതൊക്കെ തന്നെയല്ലേ എതിരാളികള്‍ നമുക്കെതിരെ ആരോപിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പാര്‍ട്ടി സഖാക്കള്‍ നേതൃത്വത്തോട് തിരിച്ചു ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഭരണത്തിന്റെ മറവില്‍ നടത്തുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന വെട്ടിപ്പുകളുടെയും തട്ടിപ്പുകളുടെയും രത്‌നച്ചുരുക്കമാണ് തെറ്റുതിരുത്തല്‍ രേഖ. സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സ്വന്തക്കാരെയും ബന്ധക്കാരെയും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റുന്ന പിന്‍വാതില്‍ നിയമനങ്ങള്‍, ക്രിമിനല്‍-ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള പാര്‍ട്ടി കൂട്ടുകെട്ട് തുടങ്ങി എല്ലാ നാറ്റക്കേസുകളും പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നുണ്ട്. ഭരണത്തുടര്‍ച്ച കൂടി ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിച്ചിരിക്കുകയാണ്. ആര്‍ക്കും ആരെയും ഉപദേശിക്കാനോ തെറ്റുതിരുത്തി നേര്‍വഴിക്ക് കൊണ്ടുവരാനോ സാധിക്കുന്നില്ല. നേതാക്കളും അനുയായികളമടക്കം എല്ലാവരും കുളിമുറിയില്‍ നഗ്നരാണ്.

കേരളത്തില്‍ സി.പി.എമ്മിന്റെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ ആരോപണം നേരിടുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന് തെളിയിക്കുന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ് ചാറ്റ് പുറത്തുവന്നതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. ഉന്നത നേതാക്കളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങിക്കൊടുത്തതിന്റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ പാര്‍ട്ടി പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ വരെ അഴിമതിയും സാമ്പത്തിക വെട്ടിപ്പും പടര്‍ന്നുപിടിച്ചതായി തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നുണ്ട്. അര്‍ഹതപ്പെട്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുക്കുകയാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പാര്‍ട്ടിക്കാര്‍ക്ക് പണത്തോട് അത്യാര്‍ത്തിയാണ്. നേതാക്കളും പ്രവര്‍ത്തകരും റിയല്‍ എസ്റ്റേറ്റുകാരുമായി ഏറിയും കുറഞ്ഞും കൈകോര്‍ത്ത് മുന്നോട്ടുപോകുന്നു. സി.പി.എമ്മിനെതിരെ ഉയരുന്ന ഇങ്ങനെയുള്ള ആരോപണങ്ങളെല്ലാം ശരിയാണെന്നാണ് തെറ്റുതിരുത്തല്‍ രേഖ ഏറ്റുപറയുന്നത്. ആദ്യമൊക്കെ നിഷേധക്കുറിപ്പുകള്‍ ഇറക്കി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കുമ്പസാരത്തിന് തയാറായിരിക്കുന്നത്.
ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടിക്കുള്ള ബന്ധം വാസ്തവാണെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞിരിക്കുകയാണ്. നേതാക്കള്‍ വാരിക്കൂട്ടുന്ന പണത്തിന് പുറമെ, ക്രിമിനലുകള്‍ക്ക് കഴിഞ്ഞുകൂടാനുള്ള സാമ്പത്തിക സ്രോതസ്സ് കൂടി പാര്‍ട്ടിക്ക് കണ്ടെത്തേണ്ടതുണ്ട്. അതിനായി ഏത് വെറുക്കപ്പെട്ട പണച്ചാക്കിനെയും കൂട്ടുപിടിക്കാന്‍ സി.പി.എം തയാറാണ്. രാഷ്ട്രീയം പച്ചമരുന്നോ അങ്ങാടിമരുന്നോ എന്ന് അറിയാത്തവരെ പിടിച്ച് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിപ്പിച്ചത് പണം തട്ടാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ അടവായിരുന്നു. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പള കുടിശ്ശികയെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ നല്‍കിയതും അവരുടെ ആഡംബര റിസോര്‍ട്ട് താമസവുമെല്ലാം നാട്ടില്‍ പാട്ടാവുകയും സി.പി.എം ജനമധ്യത്തില്‍ നാണം കെടുകയും ചെയ്തിട്ടും പാര്‍ട്ടി നേതൃത്വം അതിനെ ന്യായീകരിക്കുകയാണ്. സംസ്ഥാനത്തെ ഓരോ മൂലയിലും ബാറുകള്‍ തുറന്നുകൊടുത്ത് മദ്യം ഒഴുക്കിയ പാര്‍ട്ടി തന്നെയാണ് പ്രവര്‍ത്തകരില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളുടെ എണ്ണം കൂടിവരുന്നതായി പരിതപിക്കുന്നത്. ചിന്തയും പ്രവര്‍ത്തനവും മാറ്റാതെ കടലാസില്‍ മാത്രം തെറ്റുതിരുത്തിയതുകൊണ്ട് പാര്‍ട്ടി രക്ഷപ്പെടില്ല. ഇ.പി ജയരാജന്റെ റിസോര്‍ട്ട് വിവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സി.പി.എമ്മിന്റെ മുഖംകെടുത്തിയിട്ടുണ്ട്.

ജനകീയമെന്ന് അവകാശപ്പെടുന്ന സി.പി.എം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ജനങ്ങളെയാണ്. അവരെ അങ്ങനെ നേരിടണമെന്ന് അറിയാതെ പാര്‍ട്ടി ഉഴലുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വഴി ദുര്‍ഘടം പിടിച്ചതാണെന്ന് പാര്‍ട്ടിക്കറിയാം. ഇന്ന് തുടങ്ങുന്ന യാത്രയുടെ പരിണിത ഫലം ഒട്ടും ആശാവമായിരിക്കില്ലെന്ന് ഇവര്‍ ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഈ തരത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നത്. ആളുകളുടെ ഇടയിലേക്ക് ഇറങ്ങാന്‍ പേടിയുണ്ട്. അവരുടെ ചോദ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് സി.പി.എം നേരിടുന്ന വലിയ പ്രശ്‌നം. അടിമുടി വിവാദങ്ങളില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ പഴയ വരട്ടു വിപ്ലവ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടത്തിലേക്ക് കടന്നു ചെല്ലാനാവില്ല. സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടുന്ന മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ഗതി വിഗതികള്‍ അപ്പപ്പോള്‍ അറിയുന്നവരുടെ മുന്നില്‍ തോന്നിയതെല്ലാം വിളമ്പുന്നത് തിരിച്ചടിയാകുമെന്ന് പാര്‍ട്ടിക്ക് അറിയാം. സമൂഹ മാധ്യമങ്ങളില്‍ കയറി അഭിപ്രായങ്ങള്‍ പാസാക്കുന്നതില്‍നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി വിഫലശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുറ്റം ഏറ്റുപറഞ്ഞാണെങ്കിലും അവരെ അടക്കിയിരുത്താന്‍ പറ്റുമോ എന്നാണ് സി.പി.എം നേതൃത്വം ഇപ്പോള്‍ പരീക്ഷിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല; കെ.സി.വേണുഗോപാൽ

വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ. മൂന്ന് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര സിപിഐഎം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ബോർഡിലെ സംഘടനകളുമായി ചർച്ച നടത്തി. നാളെ ഉന്നതതല യോഗവും ചേരും.

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്തെ ആവശ്യകത വർധിച്ചു. തിങ്കളാഴ്ച 5639 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5728 മെഗാവാട്ടായി വർധിച്ചു. പീക്ക് സമയത്തെ ആവശ്യകതയിൽ കുറവുണ്ടാകാത്തത് ബോർഡിനെ ആശങ്കയിലാക്കുന്നു.

വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തി. ഓൺലൈനായിട്ടായിരുന്നു യോഗം. സംഘടനകളുടെ നിർദ്ദേശങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള സ്ഥിതി വിലയിരുത്താൻ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണം ഏതു തരത്തിൽ തുകരണമെന്നതിൽ യോഗം തീരുമാനമെടുക്കും.

Continue Reading

india

ഹജ്ജ്: സംസ്ഥാനത്തുനിന്ന് 251 പേര്‍ക്കുകൂടി അവസരം

ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ അടവാക്കി രേഖകള്‍ ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് പോകാന്‍ 251 പേര്‍ക്കുകൂടി അവസരം. ഇതോടെ സംസ്ഥാനത്തുനിന്ന് ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 18,019 ആയി. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന സീറ്റുകളാണ് സംസ്ഥാനത്തിന് അനുവദിച്ചത്. നറുക്കെടുപ്പിലൂടെ തയാറാക്കിയ കാത്തിരിപ്പുപട്ടികയിലെ ക്രമനമ്പര്‍ 2025 മുതല്‍ 2275 വരെയുള്ള അപേക്ഷകര്‍ക്കാണ് ഇതോടെ അവസരമൊരുങ്ങിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ പുറപ്പെടല്‍ കേന്ദ്രമടിസ്ഥാനത്തിലുള്ള തുക മേയ് 14നകം അടക്കണം.

കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം പുറപ്പെടല്‍ കേന്ദ്രമായുള്ളവര്‍ 3,73,000 രൂപയും കൊച്ചിയില്‍നിന്ന് പുറപ്പെടുന്നവര്‍ 3,37,100 രൂപയും കണ്ണൂരില്‍നിന്ന് പോകുന്നവര്‍ 3,38,000 രൂപയുമാണ് അടക്കേണ്ടത്. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ അടവാക്കി രേഖകള്‍ ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

അപേക്ഷഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 15,180 രൂപകൂടി അധികം അടക്കണം. പണമടച്ച പേ-ഇന്‍ സ്ലിപ്, അസ്സൽ പാസ്പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (വെള്ള ബാക്ക്ഗ്രൗണ്ടിലുള്ള ഫോട്ടോ പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ സെല്ലോടേപ് ഉപയോഗിച്ച് പതിക്കേണ്ടതാണ്), നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകനും നോമിനിയും ഒപ്പിട്ട ഹജ്ജ് അപേക്ഷഫോറം, അനുബന്ധ രേഖകള്‍ എന്നിവ മേയ് 14നുള്ളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കണം.

നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് കാത്തിരിപ്പുപട്ടികയിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതാണെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ ഹജ്ജ് കമ്മിറ്റിയുടെ ജില്ല ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടണം. ഫോണ്‍: 0483-2710717.

Continue Reading

Trending