Connect with us

india

ഉയര്‍ന്ന പെന്‍ഷന്‍; ജോയിന്റ് ഒപ്ഷന്‍ ഉത്തരവ് പുറത്തിറക്കി

2014 സെപ്തംബര്‍ ഒന്നിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ സര്‍വീസില്‍ തുടരുന്നവരോ ആയ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയിന്റ് ഒപ്ഷന്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇ.പി.എഫ്.ഒ.

Published

on

ന്യൂഡല്‍ഹി: 2014 സെപ്തംബര്‍ ഒന്നിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ സര്‍വീസില്‍ തുടരുന്നവരോ ആയ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയിന്റ് ഒപ്ഷന്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇ.പി.എഫ്.ഒ. സുപ്രീംകോടതി അനുവദിച്ച നാലു മാസത്തെ കാലപരിധി അവസാനിരിക്കാന്‍ 11 ദിവസം മാത്രം ശേഷിക്കെയാണ് മാര്‍ഗനിര്‍ദേശം അടങ്ങിയ സര്‍ക്കുലര്‍ പുറത്തുവിട്ടത്. ഇ.പി.എഫ്.ഒ യൂണിഫൈഡ് മെമ്പര്‍ പോര്‍ട്ടല്‍ ഇന്റര്‍ഫേസില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഒപ്ഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് നാലിനാണ് ഉയര്‍ന്ന പെന്‍ഷന് അനുവദിക്കാനുള്ള കാലാവധി അവസാനിക്കുന്നത്. ഉത്തരവിറക്കാന്‍ വൈകുന്നതില്‍ ഇ.പി.എഫ്.ഒക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നീക്കം.

ഉയര്‍ന്ന പെന്‍ഷനു വേണ്ടി യഥാര്‍ത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയിലുള്ള കൂടിയ വിഹിതം പിടിച്ചുകൊള്ളാന്‍ അനുമതി നല്‍കി തൊഴിലാളിയും തൊഴിലുടമയും നല്‍കുന്ന സമ്മതപത്രമാണ് ജോയിന്റ് ഒപ്ഷന്‍. ജോയിന്റ് ഒപ്ഷന്‍ സ്വീകരിക്കുന്നതിന് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. ഫെബ്രുവരി 20 തിയതി വച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്.

ഫീല്‍ഡ്
ഓഫീസര്‍മാര്‍ക്കുള്ള
നിര്‍ദേശങ്ങള്‍

1. 5000 അല്ലെങ്കില്‍ 6500ല്‍ കൂടുതല്‍ ശമ്പളമുള്ള തൊഴിലാളികളും തൊഴിലുടമകളുമാണ് ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്.
2. ഇ.പി.എസ് 1995ലെ പാര 11 (3), അല്ലെങ്കില്‍ പാരാ 11 (4).., ഇവയില്‍ ഏതെങ്കിലും ഒന്ന് പ്രകാരമാണ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്.
3. ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കുന്ന തൊഴിലാളികള്‍ 2014 സെപ്തംബര്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരും 2014 സെപ്തംബര്‍ ഒന്നു വരേയോ അതിനു ശേഷമോ സര്‍വീസില്‍ തുടര്‍ന്നവരോ ഇപ്പോഴും തുടരുന്നവരോ ആയിരിക്കണം.

തൊഴിലാളി
നിര്‍ദേശങ്ങള്‍

തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലുടമകളുമായി ചേര്‍ന്ന് ഉയര്‍ന്ന പെന്‍ഷനു വേണ്ടിയുള്ള ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. 2014 സെപ്തംബര്‍ 1നോ അതിനു മുമ്പോ ഇ.പി.എസ് വരിക്കാരായവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഒപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്. വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും. നിര്‍ദേശം ലഭിച്ചു കഴിഞ്ഞാല്‍ റീജിയണല്‍ പി.എഫ് കമ്മീഷണര്‍മാര്‍ ഇത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുകയും ബാനറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് വലിയ പ്രചാരം നല്‍കുകയും ചെയ്യണം. നേരത്തെ മുതല്‍ ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടക്കുകയും നിലവില്‍ ഉയര്‍ന്ന പെന്‍ഷന്‍ ഒപ്ഷന്‍ നല്‍കിയിട്ടില്ലാത്തവരും ആയ തൊഴിലാളികള്‍ ഉയര്‍ന്ന പെന്‍ഷനായി ഇ.പി.എഫ്.ഒ റീജിയണല്‍ ഓഫീസുകളില്‍ ഔപചാരികമായി ഉയര്‍ന്ന പെന്‍ഷന്‍ ഒപ്ഷന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. അതേസമയം ഉയര്‍ന്ന വിഹിതം നല്‍കിയിട്ടില്ലാത്തവര്‍ ഈ തുക പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ഈടാക്കുന്നതിനുള്ള സമ്മതം കൂടി ജോയിന്റ് ഒപ്ഷനൊപ്പം നല്‍കണം.

 

 

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending