Connect with us

india

ഉയര്‍ന്ന പെന്‍ഷന്‍; ജോയിന്റ് ഒപ്ഷന്‍ ഉത്തരവ് പുറത്തിറക്കി

2014 സെപ്തംബര്‍ ഒന്നിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ സര്‍വീസില്‍ തുടരുന്നവരോ ആയ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയിന്റ് ഒപ്ഷന്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇ.പി.എഫ്.ഒ.

Published

on

ന്യൂഡല്‍ഹി: 2014 സെപ്തംബര്‍ ഒന്നിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ സര്‍വീസില്‍ തുടരുന്നവരോ ആയ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയിന്റ് ഒപ്ഷന്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇ.പി.എഫ്.ഒ. സുപ്രീംകോടതി അനുവദിച്ച നാലു മാസത്തെ കാലപരിധി അവസാനിരിക്കാന്‍ 11 ദിവസം മാത്രം ശേഷിക്കെയാണ് മാര്‍ഗനിര്‍ദേശം അടങ്ങിയ സര്‍ക്കുലര്‍ പുറത്തുവിട്ടത്. ഇ.പി.എഫ്.ഒ യൂണിഫൈഡ് മെമ്പര്‍ പോര്‍ട്ടല്‍ ഇന്റര്‍ഫേസില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഒപ്ഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് നാലിനാണ് ഉയര്‍ന്ന പെന്‍ഷന് അനുവദിക്കാനുള്ള കാലാവധി അവസാനിക്കുന്നത്. ഉത്തരവിറക്കാന്‍ വൈകുന്നതില്‍ ഇ.പി.എഫ്.ഒക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നീക്കം.

ഉയര്‍ന്ന പെന്‍ഷനു വേണ്ടി യഥാര്‍ത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയിലുള്ള കൂടിയ വിഹിതം പിടിച്ചുകൊള്ളാന്‍ അനുമതി നല്‍കി തൊഴിലാളിയും തൊഴിലുടമയും നല്‍കുന്ന സമ്മതപത്രമാണ് ജോയിന്റ് ഒപ്ഷന്‍. ജോയിന്റ് ഒപ്ഷന്‍ സ്വീകരിക്കുന്നതിന് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. ഫെബ്രുവരി 20 തിയതി വച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്.

ഫീല്‍ഡ്
ഓഫീസര്‍മാര്‍ക്കുള്ള
നിര്‍ദേശങ്ങള്‍

1. 5000 അല്ലെങ്കില്‍ 6500ല്‍ കൂടുതല്‍ ശമ്പളമുള്ള തൊഴിലാളികളും തൊഴിലുടമകളുമാണ് ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്.
2. ഇ.പി.എസ് 1995ലെ പാര 11 (3), അല്ലെങ്കില്‍ പാരാ 11 (4).., ഇവയില്‍ ഏതെങ്കിലും ഒന്ന് പ്രകാരമാണ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്.
3. ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കുന്ന തൊഴിലാളികള്‍ 2014 സെപ്തംബര്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരും 2014 സെപ്തംബര്‍ ഒന്നു വരേയോ അതിനു ശേഷമോ സര്‍വീസില്‍ തുടര്‍ന്നവരോ ഇപ്പോഴും തുടരുന്നവരോ ആയിരിക്കണം.

തൊഴിലാളി
നിര്‍ദേശങ്ങള്‍

തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലുടമകളുമായി ചേര്‍ന്ന് ഉയര്‍ന്ന പെന്‍ഷനു വേണ്ടിയുള്ള ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. 2014 സെപ്തംബര്‍ 1നോ അതിനു മുമ്പോ ഇ.പി.എസ് വരിക്കാരായവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഒപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്. വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും. നിര്‍ദേശം ലഭിച്ചു കഴിഞ്ഞാല്‍ റീജിയണല്‍ പി.എഫ് കമ്മീഷണര്‍മാര്‍ ഇത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുകയും ബാനറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് വലിയ പ്രചാരം നല്‍കുകയും ചെയ്യണം. നേരത്തെ മുതല്‍ ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടക്കുകയും നിലവില്‍ ഉയര്‍ന്ന പെന്‍ഷന്‍ ഒപ്ഷന്‍ നല്‍കിയിട്ടില്ലാത്തവരും ആയ തൊഴിലാളികള്‍ ഉയര്‍ന്ന പെന്‍ഷനായി ഇ.പി.എഫ്.ഒ റീജിയണല്‍ ഓഫീസുകളില്‍ ഔപചാരികമായി ഉയര്‍ന്ന പെന്‍ഷന്‍ ഒപ്ഷന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. അതേസമയം ഉയര്‍ന്ന വിഹിതം നല്‍കിയിട്ടില്ലാത്തവര്‍ ഈ തുക പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ഈടാക്കുന്നതിനുള്ള സമ്മതം കൂടി ജോയിന്റ് ഒപ്ഷനൊപ്പം നല്‍കണം.

 

 

india

ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതി

വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Published

on

ഭാര്യ ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഭര്‍തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. യുവാവിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി യുവതിയുടെ ഹര്‍ജി തള്ളുകയായിരുന്നു.

2013-ലാണ് ഇവര്‍ വിവാഹിതരാകുന്നത്. എന്നാല്‍ 2014-മുതല്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹമോചനം തേടി പുണെയിലെ കുടുംബകോടതിയെ സമീപിക്കുന്നത്.

Continue Reading

india

നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി

നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്‍കി.

Published

on

ന്യൂഡല്‍ഹി: നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്‍കി. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയ്യതി തീരുമാനിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കുമ്പോള്‍ ആദ്യം ജഡ്ജി ചോദിച്ചത്. എന്നാല്‍ ശിക്ഷ നീട്ടിവെക്കുകയും ദിയാദനം ഉള്‍പ്പെടെയുള്ള ചര്‍ച്ച നടത്താന്‍ ഒരു സംഘത്തെ രൂപികരിക്കേണ്ടതുണ്ടെന്നും ഇതിനായി സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് അഭിഭാഷകന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആക്ഷന്‍കൗണ്‍സില്‍ ഒരു അപേക്ഷ നല്‍കട്ടെയെന്നും അത് പരിഗണിക്കണമെന്ന ആവശ്യം തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചത്. അപേക്ഷ ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Continue Reading

india

ഡല്‍ഹിയിലെ 20-ലധികം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്

ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്‌കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.

Published

on

ഡല്‍ഹിയിലെ 20 ലധികം സ്‌കൂളുകള്‍ക്ക് ഇമെയിലുകള്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്‌കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.

ബോംബ് ഭീഷണിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് വകുപ്പ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദേശീയ തലസ്ഥാനത്തെ പത്തോളം സ്‌കൂളുകള്‍ക്കും ഒരു കോളേജിനും ഇമെയില്‍ വഴി ബോംബ് ഭീഷണികള്‍ ലഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഇത് പോലീസ് നടപടിക്കും താല്‍ക്കാലിക അടച്ചുപൂട്ടലിനും പ്രേരിപ്പിച്ചു.

സ്‌കൂള്‍ ക്ലാസ് മുറികളില്‍ സ്ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ എഴുതുന്നത്. സ്ഫോടകവസ്തുക്കള്‍ കറുത്ത പ്ലാസ്റ്റിക് കവറുകളില്‍ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്നു. അവസാനത്തെ എല്ലാവരെയും ഞാന്‍ ഈ ലോകത്ത് നിന്ന് മായ്ക്കും. ഒരാത്മാവും രക്ഷപ്പെടില്ല.’

നേരത്തെ, ബുധനാഴ്ച രാവിലെ, പോലീസിന്റെ ഉപദേശപ്രകാരം സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം ഒരു ദിവസം അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.

ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂള്‍, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്‌കൂള്‍, ഹൗസ് ഖാസിലെ ദ മദേഴ്സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്‌കൂള്‍, ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഭീഷണിയുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും ഉദ്യോഗസ്ഥരെ സ്‌കൂള്‍ പരിസരത്ത് വിന്യസിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഫയര്‍ ടെന്‍ഡറുകളും അയച്ചിട്ടുണ്ട്.

ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സെന്റ് തോമസ് സ്‌കൂള്‍, വസന്ത് വാലി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് ഫയര്‍ ടെന്‍ഡര്‍മാരെയും പോലീസ് സംഘങ്ങളെയും അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അഗ്‌നിശമനസേന അറിയിച്ചു.

നേരത്തെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ലൈബ്രറിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിലില്‍ അവകാശപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

ലൊക്കേഷനുകള്‍ ഒഴിപ്പിച്ചു, ഡല്‍ഹി പോലീസ് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഡല്‍ഹി അഗ്‌നിശമന സേന ടീം, സ്‌പെഷ്യല്‍ സ്റ്റാഫ് ടീം എന്നിവ സ്ഥലത്തുണ്ട്. ഇത് വളയുകയും സമഗ്രമായ എഎസ് പരിശോധന നടത്തുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

മറ്റൊരു കോളേജും ഇത്തരത്തില്‍ ഒരു വിവരവും തങ്ങള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച ഡല്‍ഹിയിലെ ചാണക്യപുരിയിലെയും ദ്വാരകയിലെയും രണ്ട് സ്‌കൂളുകള്‍ക്കും ഡല്‍ഹി പോലീസിന്റെ മെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.

Continue Reading

Trending