Connect with us

india

ഉയര്‍ന്ന പെന്‍ഷന്‍; ജോയിന്റ് ഒപ്ഷന്‍ ഉത്തരവ് പുറത്തിറക്കി

2014 സെപ്തംബര്‍ ഒന്നിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ സര്‍വീസില്‍ തുടരുന്നവരോ ആയ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയിന്റ് ഒപ്ഷന്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇ.പി.എഫ്.ഒ.

Published

on

ന്യൂഡല്‍ഹി: 2014 സെപ്തംബര്‍ ഒന്നിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ സര്‍വീസില്‍ തുടരുന്നവരോ ആയ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയിന്റ് ഒപ്ഷന്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇ.പി.എഫ്.ഒ. സുപ്രീംകോടതി അനുവദിച്ച നാലു മാസത്തെ കാലപരിധി അവസാനിരിക്കാന്‍ 11 ദിവസം മാത്രം ശേഷിക്കെയാണ് മാര്‍ഗനിര്‍ദേശം അടങ്ങിയ സര്‍ക്കുലര്‍ പുറത്തുവിട്ടത്. ഇ.പി.എഫ്.ഒ യൂണിഫൈഡ് മെമ്പര്‍ പോര്‍ട്ടല്‍ ഇന്റര്‍ഫേസില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഒപ്ഷന്‍ സമര്‍പ്പിക്കാം. മാര്‍ച്ച് നാലിനാണ് ഉയര്‍ന്ന പെന്‍ഷന് അനുവദിക്കാനുള്ള കാലാവധി അവസാനിക്കുന്നത്. ഉത്തരവിറക്കാന്‍ വൈകുന്നതില്‍ ഇ.പി.എഫ്.ഒക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നീക്കം.

ഉയര്‍ന്ന പെന്‍ഷനു വേണ്ടി യഥാര്‍ത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയിലുള്ള കൂടിയ വിഹിതം പിടിച്ചുകൊള്ളാന്‍ അനുമതി നല്‍കി തൊഴിലാളിയും തൊഴിലുടമയും നല്‍കുന്ന സമ്മതപത്രമാണ് ജോയിന്റ് ഒപ്ഷന്‍. ജോയിന്റ് ഒപ്ഷന്‍ സ്വീകരിക്കുന്നതിന് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. ഫെബ്രുവരി 20 തിയതി വച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്.

ഫീല്‍ഡ്
ഓഫീസര്‍മാര്‍ക്കുള്ള
നിര്‍ദേശങ്ങള്‍

1. 5000 അല്ലെങ്കില്‍ 6500ല്‍ കൂടുതല്‍ ശമ്പളമുള്ള തൊഴിലാളികളും തൊഴിലുടമകളുമാണ് ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്.
2. ഇ.പി.എസ് 1995ലെ പാര 11 (3), അല്ലെങ്കില്‍ പാരാ 11 (4).., ഇവയില്‍ ഏതെങ്കിലും ഒന്ന് പ്രകാരമാണ് ഒപ്ഷന്‍ സമര്‍പ്പിക്കേണ്ടത്.
3. ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കുന്ന തൊഴിലാളികള്‍ 2014 സെപ്തംബര്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരും 2014 സെപ്തംബര്‍ ഒന്നു വരേയോ അതിനു ശേഷമോ സര്‍വീസില്‍ തുടര്‍ന്നവരോ ഇപ്പോഴും തുടരുന്നവരോ ആയിരിക്കണം.

തൊഴിലാളി
നിര്‍ദേശങ്ങള്‍

തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലുടമകളുമായി ചേര്‍ന്ന് ഉയര്‍ന്ന പെന്‍ഷനു വേണ്ടിയുള്ള ജോയിന്റ് ഒപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. 2014 സെപ്തംബര്‍ 1നോ അതിനു മുമ്പോ ഇ.പി.എസ് വരിക്കാരായവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഒപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്. വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും. നിര്‍ദേശം ലഭിച്ചു കഴിഞ്ഞാല്‍ റീജിയണല്‍ പി.എഫ് കമ്മീഷണര്‍മാര്‍ ഇത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുകയും ബാനറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് വലിയ പ്രചാരം നല്‍കുകയും ചെയ്യണം. നേരത്തെ മുതല്‍ ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടക്കുകയും നിലവില്‍ ഉയര്‍ന്ന പെന്‍ഷന്‍ ഒപ്ഷന്‍ നല്‍കിയിട്ടില്ലാത്തവരും ആയ തൊഴിലാളികള്‍ ഉയര്‍ന്ന പെന്‍ഷനായി ഇ.പി.എഫ്.ഒ റീജിയണല്‍ ഓഫീസുകളില്‍ ഔപചാരികമായി ഉയര്‍ന്ന പെന്‍ഷന്‍ ഒപ്ഷന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. അതേസമയം ഉയര്‍ന്ന വിഹിതം നല്‍കിയിട്ടില്ലാത്തവര്‍ ഈ തുക പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ഈടാക്കുന്നതിനുള്ള സമ്മതം കൂടി ജോയിന്റ് ഒപ്ഷനൊപ്പം നല്‍കണം.

 

 

india

60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍

ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്.

Published

on

ലഖ്‌നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.

അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്‍ (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്‌റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.

ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന്‍ സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന്‍ അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്‌റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന്‍ ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.

Continue Reading

india

നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന് കൂടുതല്‍ കോച്ചുകള്‍; നവംബര്‍ 24 മുതല്‍ പുതിയ ക്രമീകരണം

നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നിലവിലെ 8 കോച്ചുകള്‍ 16 ആക്കുന്നതായി അധികൃതര്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ നാഗ്പൂരിലും ഇന്‍ഡോറിലും നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സര്‍വീസുകളില്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും.

20912/20911 നാഗ്പൂര്‍-ഇന്‍ഡോര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ 2 എ.സി എക്‌സിക്യൂട്ടീവ് ക്ലാസും 14 എ.സി ചെയര്‍ കാറുകളും ഉള്‍പ്പെടെ ആകെ 16 കോച്ചുകളായിരിക്കും. നിലവിലെ 530 സീറ്റുകള്‍ 1,128 ആയി വര്‍ധിക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റ് കുറയും, കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര നടത്താനും സാധിക്കും.

വേഗത, മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍, നവീകരിച്ച സൗകര്യങ്ങള്‍ എന്നിവയാണ് വന്ദേഭാരത് ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതെന്ന് റെയില്‍വേ നിരീക്ഷിക്കുന്നു.

ഇതോടൊപ്പം, പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ക്ക് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്:

സി.എസ്.എം.ടി-സോളാപൂര്‍-സി.എസ്.എം.ടി വന്ദേഭാരത് (22225/22226) ഇപ്പോള്‍ ദൗണ്ട് സ്റ്റേഷനില്‍ നിര്‍ത്തും. 22225 നമ്പര്‍ ട്രെയിന്‍ രാത്രി 8.13ന് ദൗണ്ടില്‍ എത്തും. 22226 നമ്പര്‍ ട്രെയിന്‍ നവംബര്‍ 24 മുതല്‍ രാവിലെ 8.08ന് എത്തും.

പൂണെ-ഹുബ്ബള്ളി-പൂണെ വന്ദേഭാരത് (20670/20669) കിര്‍ലോസ്‌കര്‍വാഡിയില്‍ നിര്‍ത്തും. ട്രെയിന്‍ നമ്പര്‍ 20670 നവംബര്‍ 24 മുതല്‍ വൈകുന്നേരം 5.43ന് എത്തും. ട്രെയിന്‍ നമ്പര്‍ 20669 നവംബര്‍ 26 മുതല്‍ രാവിലെ 9.38ന് എത്തും.

പുതിയ കോച്ച് വര്‍ധനയും സ്റ്റോപ്പ് സൗകര്യങ്ങളും യാത്രക്കാരുടെ അനുഭവമുയര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

india

ബംഗളൂരില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.

Published

on

കര്‍ണാടകയിലെ ചിക്കബനാവറയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സപ്തഗിരി കോളജിലെ ബി.എസ്.സി നഴ്‌സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരണപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ദുഃഖവും ഞെട്ടലും വാണിട്ടുണ്ട്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending