Connect with us

Video Stories

ആമിയായി നീര്‍മാതള ചുവട്ടില്‍ മഞ്ജുവാര്യര്‍

Published

on

എത്രയോവട്ടം രാത്രി നേര്‍ത്ത നിലാവില്‍ സുഗന്ധം പരത്തി പൂത്തുനിന്ന നാലപ്പാട്ടെ പാമ്പിന്‍കാവിലെ പ്രിയപ്പെട്ട നീര്‍മാതളത്തെ കാണാന്‍ ആമി ഒരിക്കല്‍കൂടിയെത്തി. കമലയും മാധവിക്കുട്ടിയും സുരയ്യയുമായല്ല, മഞ്ജുവാര്യരിലൂടെ.

വായനക്കാര്‍ക്ക് നീര്‍മാതള പൂക്കളെപോലെ എന്നും മനസ് നിറയ്ക്കുന്ന മണവും ആഹഌദവും പകരുന്ന വശ്യസുന്ദരമായൊരു ഭാഷ സമ്മാനിച്ച മാധവിക്കുട്ടിയെന്ന വിശ്വപ്രശസ്ത എഴുത്തുകാരിയുടെ ഓര്‍മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലത്തിന്റെ നിര്‍വൃതിയിലായിരുന്നു പുന്നയൂര്‍ക്കുളത്തെ നീര്‍മാതളവും പരിസരവുമിന്നലെ. രൂപത്തിലും ഭാവത്തിലും നാലപ്പാട്ടെ പഴയ കമലയെ ഓര്‍മിപ്പിച്ച് പ്രശസ്തതാരം മഞ്ജുവാര്യരെത്തിയപ്പോള്‍ മകനും സഹോദരിയുമൊക്കെ വിസ്മയത്തോടെയാണ് ആ വരവ് നോക്കിനിന്നത്. ഇരുവശത്തേക്കും ചീകി അഴിച്ചിട്ട തലമുടിയും വലിയ കണ്ണടയും കഴുത്തില്‍ കറുത്ത ചരടില്‍കോര്‍ത്ത ഏലസും നെറ്റിയിലെ വലിയ ചുവന്നപൊട്ടും ചന്ദനക്കുറിയും ചുവന്ന പട്ടുസാരിയും ഇറക്കമുള്ള മാലയും തിളങ്ങുന്ന വെള്ളി മൂക്കുത്തിയുമെല്ലാമണിഞ്ഞ് മഞ്ജു കാറില്‍ നിന്നിറങ്ങിയപ്പോള്‍ കമല ഓപ്പു മുന്നില്‍ നില്‍ക്കുന്നതായി തോന്നുന്നുവെന്ന് സഹോദരി ഡോ. സുവര്‍ണ നാലപ്പാട്ട് അത്ഭുതത്തോടെ പറഞ്ഞു. ഇതുതന്നെയായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണം.
കമല്‍ സംവിധാനം ചെയ്യുന്ന ആമി മുതല്‍ കമല സുരയ്യവരെയായി പരിണാമം ചെയ്യപ്പെട്ട മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ആമിയുടെ സ്വിച്ച് ഓണ്‍ ചടങ്ങിലേക്കാണ് നീര്‍മാതളത്തിലേക്ക് ചേക്കാറാനായി എത്തുന്ന നീല പൊന്‍മാനായി (നീര്‍മാതള ചുവട്ടില്‍ അവസാനം വന്നുപോകുമ്പോള്‍ മാധവിക്കുട്ടി പറഞ്ഞത്) മഞ്ജുവാര്യരെത്തിയത്.
വിദ്യാബാലന്‍ വേണ്ടെന്ന് വെച്ച ആമിയുടെ ടൈറ്റില്‍ റോള്‍ മഞ്ജുവാര്യര്‍ സ്വീകരിച്ചപ്പോള്‍ സംശയിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ സംശയങ്ങള്‍ മാറിയിരിക്കുന്നു. മഞ്ജു ആമിയാകുന്ന മാജിക് ഇനി സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധാകര്‍. ആരും കൊതിക്കുന്ന കഥാപാത്രമാണിതെന്നും ഇതെന്റെ ഭാഗ്യമാണെന്നും നീര്‍മാതള ചുവട്ടില്‍ നിന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ആമിയാകാന്‍ മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ വായിച്ചും ജീവിതം ചോദിച്ചറിഞ്ഞും ഒരുപാട് ഒരുക്കങ്ങള്‍ നടത്തിയതായും മഞ്ജു കൂട്ടിച്ചേര്‍ത്തു. എല്ലാവരും മഞ്ജു കമലയായി കഴിഞ്ഞുവെന്ന് പറയുന്നത് കേട്ടപ്പോള്‍ തന്നെ വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമാണിതെന്നും സംവിധായകന്‍ കമല്‍ പ്രതികരിച്ചു.
സംഗീത നാടക അക്കാദമി ചെര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത, സാറാജോസഫ്, മാധവിക്കുട്ടിയുടെ മക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, സിനിമാ അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending