News
ബംഗ്ലദേശിലെ ധാക്കയില്‍ സ്ഫോടനം: 14 പേര് മരിച്ചു, 100 പേര്‍ക്ക് പരുക്ക്
ഏഴു നില കെട്ടിടത്തിന്റെ താഴെ നിലയിലാണ് സ്ഫോടനമുണ്ടായത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. പഴയ സിദ്ദീഖ് ബസാറിലെ തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് വൈകിട്ട് അഞ്ചുമണിയോടെ സ്ഫോടനം ഉണ്ടായത്.
ഏഴു നില കെട്ടിടത്തിന്റെ താഴെ നിലയിലാണ് സ്ഫോടനമുണ്ടായത്. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ച വരുകയാണെന്നും പൊലീസ് അറിയിക്കുന്നു.
GULF
വ്യാജ കോളുകള്‍, ലിങ്കുകള്‍, പോസ്റ്ററുകള്‍, ലേലങ്ങള്‍ സൈബര്‍ തട്ടിപ്പ് ‘ജാഗ്രത പാലിക്കുക’ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്
സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി.
അബുദാബി: സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. അബുദാബി പോലീസിന്റെ എക്സ്റ്റേണല്‍ റീജിയണ്സ് പോലീസ് ഡയറക്ടറേറ്റിന്റെ ഭാഗമായ ബനിയാസ് പോലീസ് സ്റ്റേഷന്, അല്‍മഫ്റഖ് പ്രദേശത്തെ അല്‍റാഹ വര്‍ക്കേഴ്സ് വില്ലേജില്‍ ഇതുസംബന്ധിച്ചു ‘ജാഗ്രത പുലര്‍ത്തുക’ എന്ന സന്ദേശവുമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
ആധുനിക സൈബര്‍ തട്ടിപ്പ് രീതികളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് വര്‍ക്ക്ഷോപ്പിന്റെ ലക്ഷ്യം. ഡിജിറ്റല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ആധുനിക തട്ടിപ്പ് സാങ്കേതിക വിദ്യകളില്‍നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കു ന്നതിനുമുള്ള അബുദാബി പോലീസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. അജ്ഞാത ഫോണ്‍ കോളുകള്‍, വ്യാജ ലിങ്കുകള്‍, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, വ്യാജ ജോലി പോസ്റ്ററുകള്‍, വഞ്ചനാപരമായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍, വ്യാജ ലേലങ്ങള്‍, ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ തുടങ്ങിയ ഏറ്റവും പ്രചാരത്തിലു ള്ള സൈബര്‍ തട്ടിപ്പ് രീതികളെക്കുറിച്ചു പൊലീസ് പ്രത്യേകം എടുത്തുപറഞ്ഞു. വ്യാജ ഫോണ്‍ നമ്പറുകള്‍, വാഹനങ്ങള്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നതിനുള്ള പണ അഭ്യര്‍ത്ഥനകള്‍ക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നല്കി.
‘ജാഗ്രത പാലിക്കുക’ എന്ന സന്ദേശത്തിലൂടെ ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്ത വഞ്ചനാരീതികള് തിരിച്ചറിയാനുള്ള പൊതുജനങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും അബുദാബി പോലീസ് ലക്ഷ്യമി ടുന്നു. ചൂഷണങ്ങളില്‍നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിന് അബുദാബിയിലെ ഡിജിറ്റല്‍ സുരക്ഷാ സംവിധാനത്തിന്റെ വ്യക്തമായ മുന്നറിയിപ്പ് സന്ദേശങ്ങളിലൂടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയും മോചനം നേടാനാകുമെന്ന് പൊലീസ് വ്യക്തമാക്കി
kerala
തെക്കന്‍ തദ്ദേശപ്പോര്; ആവേശക്കൊടുമുടിയേറി കലാശക്കൊട്ട്, പരസ്യപ്രചാരണം അവസാനിച്ചു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്.
ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് ആവേശം നിറഞ്ഞ കലാശക്കൊട്ടോടുകൂടി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്കി. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്.
കൊട്ടിക്കലാശം നടന്ന ജില്ലകളില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.
GULF
ദാനശീലം, സേവനം, മാനുഷിക മൂല്യങ്ങള്‍ വര്‍ധിപ്പിക്കുക; അബുദാബിയില്‍ ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു
അബുദാബി: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച്, യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ‘നമ്മുടെ രാഷ്ട്രത്തിനായി സായിദിന്റെ ദാനത്തിന്റെയും നന്മയുടെയും പാതയും പൈതൃകവും പിന്തുടരുക’ എന്ന സന്ദേശവു മായി ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് സ്ഥാപിച്ച ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടി. ദാനം ചെയ്യല്‍ സംസ്കാ രം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനത്തിന് സംഭാവന നല്കുന്ന സന്നദ്ധസേവനം, മാനുഷിക മൂല്യങ്ങള്‍ എ ന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി.
ലോകമെമ്പാടുമുള്ള വളണ്ടിയര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും സന്നദ്ധസേവന സംരംഭങ്ങളെ പിന്തുണക്കുന്ന ആഗോള വേദി എന്ന നിലയില്‍ യുഎഇയുടെ പദവി ശ്രദ്ധേയമായി. സമൂഹം, ആരോഗ്യം, പരിസ്ഥിതി, കായികം, സന്നദ്ധസേവനം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണ ങ്ങള്, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, പ്രായോഗിക പരിശീലന സെഷനുകള്‍ എന്നിവ നടന്നു.
ഉദ്ഘാടന ചട ങ്ങില്‍, വിവിധ രാജ്യങ്ങളിലെ മെഡിക്കല്‍ വളണ്ടിയര്‍ റിസര്‍വ് ടീമുകളില്‍ പങ്കെടുക്കുന്ന യുഎഇ വളണ്ടിയര്‍ ഡോക്ടര്‍മാ ര്‍ നടത്തിയ മാനുഷിക, മെഡിക്കല്‍ ദൗത്യങ്ങള്‍ വിവരിക്കുന്ന ”സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ്”ന്റെ 25 വര്‍ഷത്തെ ഹൃദയസ്പര്‍ശിയായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പ്രാദേശികമായും അന്തര്‍ദേശീയമായും ആയിരക്കണക്കിന് വളണ്ടി യര്‍മാരെ പരിശീലിപ്പിക്കുന്നതിലും യോഗ്യത നേടുന്നതിലും യുഎഇ മെഡിക്കല്‍ റെഡിനെസ് ആന്റ് റെസ്പോണ്‍സ് പ്രോഗ്രാമായ ജഹെസിയയുടെ നിര്‍ണായക പങ്ക് ശ്രദ്ധേയമായി.
വോളണ്ടിയര്‍ സംരംഭങ്ങളെ സ്വീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് യുഎഇ യെന്ന് സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ് സിഇഒയും യുഎഇ ഡോക്ടര്‍മാരുടെ തലവനും യുഎഇ നാഷണല്‍ റെഡിനെസ് ആന്റ് റെസ്പോണ്‍സ് പ്രോഗ്രാം (ജഹെസിയ) സിഇഒയുമായ ഡോ.ആദില്‍ അല്‍ഷംരി അല്‍അജ്മി വ്യക്തമാക്കി. ദാ ന സംസ്കാരത്തെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണിത്. സന്നദ്ധസേ വനം ഇമാറാത്തി ഐഡന്റിറ്റിയുടെ അനിവാര്യഘടകമായി മാറിയിട്ടുണ്ട്. സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും രാഷ്ട്രത്തെ സേവിക്കുന്നതിനും നന്മ പ്രചരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന യുവാക്കളുടെ പരിശ്രമങ്ങളെ ആദരിക്കു കയും ചെയ്യുന്ന ദേശീയ മൂല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവരുടെ പിന്തുണയില്‍ രൂപപ്പെട്ട സ ന്നദ്ധസേവനം യുഎഇയുടെ മാനുഷികവും നാഗരികവുമായ സമീപനത്തിന്റെ പ്രധാന സ്തംഭമാണെന്ന് ഡോ. അല്‍ഷ മേരി വ്യക്തമാക്കി.
ഇമാറാത്തി യുവാക്കളെ അവരുടെ നേതൃത്വത്തിന്റെയും മാതാപിതാക്കളുടെയും മാതൃക പിന്തുടര്ന്ന് സ്വയം നയിക്കുന്ന സംരംഭങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രചോദിപ്പിച്ചത് ബുദ്ധിമാന്മാരായ നേതൃത്വ മാണ്. ലോകമെമ്പാടുമുള്ള സന്നദ്ധസേവനം, സഹിഷ്ണുത, സന്തോഷം, പോസിറ്റീവിറ്റി എന്നിവയുടെ അംബാ സഡര് മാരാണെന്ന ഖ്യാതി നേടാന്‍ യുഎഇക്ക് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india1 day agoബാബരി: മായാത്ത ഓര്‍മകള്‍

