kerala
ചരിത്രം രചിക്കാന്‍ ചെന്നൈ; മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയില്‍ പ്രതിനിധി സമ്മേളനം നാളെ
1750 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

മുസ്ലീം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് ചെന്നൈ ഒരുങ്ങി. ഏഴര പതിറ്റാണ്ടിന്റെ സ്മരണ പുതുക്കി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുബോള്‍ മുസ്ലിം ലീഗ് ഉണ്ടാക്കിയ മുന്നേറ്റവും ന്യൂനപക്ഷ ങ്ങളുടെ നേട്ടങ്ങളും ചര്‍ച്ചയാവും. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഉറങ്ങുന്ന പള്ളിയുടെ വിളിപാട് അകലെ കലൈവനാര് ആരാങ്കം ഹാളില്‍ മുസ്ലീം ലീഗിന്റെ പ്രതിനിധികള്‍ ഒത്ത് കൂടുന്നത് ഇസ്മായീല്‍ സാഹിബും ഒപ്പം ഉണ്ടായിരുന്ന കെ എം സീതി സാഹിബിന്റെയും അണയാത്ത സ്വപ്നങ്ങള്‍ ചര്‍ച്ച ചെയ്ത് കൊണ്ടാവും.
പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും പോരായ്മകള്‍ നികത്താനും മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി ഫൈസല്‍ ബാബു, വൈ.പ്രസിഡണ്ട് ഷിബു മീരാന്‍, നിദിന്‍ കിഷോര്‍, ടി . അബ്ദുള്‍ ശുക്കൂര്‍ തുടങ്ങിയ നേതാക്കള്‍ ഹാള്‍ സന്ദര്‍ശിച്ചു. 1750 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തമിഴ് നാട്ടില്‍ നിന്നും 500 പേരും കേരളത്തില്‍ നിന്നും 750 പേരും 500 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് എത്തുക. ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു.
അതേസമയം 10ന് നടക്കുന്ന മഹാസമ്മേളനത്തിനായി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളില്‍ നിന്നായി അര ലക്ഷത്തോളം പേര് ചെന്നൈ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങി.ട്രെയിനുകളിലും റോഡ് മാര്‍ഗവും ഇരുചക്രവാഹനങ്ങളിലുമായി ഇതിനകം ആയിരങ്ങളാണ് കേരളത്തില്‍ നിന്നും മറ്റും യാത്ര തിരിച്ചിരിക്കുന്നത്.ഇതിന് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനമാര്‍ഗവും പ്രവര്‍ത്തകരും നേതാക്കളും എത്തിക്കൊണ്ടിരിക്കുകയാണ്.
kerala
സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. അല്ലലേതുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു മടങ്ങിയെത്തിയവര്‍. ഉച്ചക്ക് 3.20ന് എത്തുമെന്നറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹജ്ജ് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്.
യാത്രാസമയ ക്രമീകരണത്തില്‍ മദീനയില്‍ വന്ന താമസമാണ് വിമാനം വൈകാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 9.25ന് ഒരു തീര്‍ഥാടക സംഘം കൂടി കരിപ്പൂരില്‍ തിരിച്ചെത്തും.
kerala
പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്.

തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുകയാണ്.
kerala
കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി
ണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്.

കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി. അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ആലുവ ശിവക്ഷേത്രം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുന്നത്.
അണക്കെട്ടുകളില്‍ നിന്നുള്ള ജലം തുറന്നുവിട്ടതോടെ പെരിയാറിലെ ജല നിരപ്പ് ഉയര്‍ന്നതാണ് ക്ഷേത്രം മുങ്ങാന്‍ കാരണം.v
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ആധിപത്യം തുടര്‍ന്ന് യുഡിഎഫ്; ലീഡ് നിലനിര്‍ത്തി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്