Connect with us

Video Stories

54.88 ശതമാനം സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം ദയനീയം

Published

on

ഒരു സാമ്പത്തിക വര്‍ഷം കാലയവനികയില്‍ മറയാന്‍ നാലു ദിവസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം ചരിത്രത്തിലെ ദയനീയമായ സ്ഥിതിയില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 54.88 ശതമാനമെന്ന കുറഞ്ഞ നിലയിലാണ് ഇന്നലെ വരെയുള്ള പദ്ധതി നിര്‍വഹണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82.29 ശതമാനവും 2014-15 ല്‍ 68.37 ശതമാനവും 2013-14 ല്‍ 79.89 ശതമാനവും 2012-13 ല്‍ 89.72 ശതമാനവുമായിരുന്നു സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതിപുരോഗതി. 2016-17 ലെ ബജറ്റില്‍ മൊത്തം 24,000 കോടിയാണ് 41 വകുപ്പുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ 13,171.8 കോടി രൂപ മാത്രമാണ് ചെലവിട്ടത്. മുന്‍വര്‍ഷം അനുവദിച്ച 20,000 കോടിയില്‍ 16,458 രൂപയും ചെലവിടാനായത് മുന്‍സര്‍ക്കാറിന്റെ കാലത്തെ മികച്ച സാമ്പത്തിക നിര്‍വഹണത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്.

ഇനി നാലു ദിവസം കൊണ്ട് എതൊക്കെ രീതിയില്‍ പണം ചെലവിട്ടാലും 60 ശതമാനം കടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പണം കാരി ഓവര്‍ ചെയ്യേണ്ടി വരും. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്വീകരിക്കുന്ന അലംഭാവം അവസാനിപ്പിക്കാന്‍ കാരി ഓവര്‍ സമ്പ്രദായം മുന്‍കാലങ്ങളില്‍ അനുവദിക്കാറുണ്ടായിരുന്നില്ല. കാരി ഓവര്‍ അനുവദിക്കുമെന്ന ധനമന്ത്രി സൂചന നല്‍കിയതോടെ പദ്ധതി നിര്‍വഹണം വീണ്ടും മന്ദഗതിയിലാകുമെന്നതാണ് സത്യം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണവും പിന്നോക്കമാണ്, വെറും 48.69 ശതമാനം. കഴിഞ്ഞ മാര്‍ച്ച് 31 ലെ കണക്ക് അനുസരിച്ച് ഇത് 71.48 ശതമാനമാണ്.
ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ വിഹിതം ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് പദ്ധതി നിര്‍വഹണത്തില്‍ മുന്നില്‍. 156.85 ശതമാനമാണ് വകുപ്പിന്റെ ഫണ്ടു വിനിയോഗം. അനുവദിച്ചത് 1286.04 കോടിയാണെങ്കില്‍ 2017.10 കോടി രൂപ വകുപ്പ് ചെലവിട്ടു. കഴിഞ്ഞ വര്‍ഷവും മരാമത്തുവകുപ്പായിരുന്നു മുന്നില്‍. ഏറ്റവും കൂടുതല്‍ പണം അനുവദിക്കുന്നത് മരാമത്തു, ജലവിഭവം, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്കാണ്. ഫണ്ട് വിനിയോഗത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുകളുടെ കാര്യക്ഷമത കണക്കാക്കുന്നത്. രണ്ടാം സ്ഥാനം ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാരവകുപ്പിനാണ്, 100.42 ശതമാനം. 18.80 കോടി അനുവദിച്ചതില്‍ 18.88 കോടിയും ചെലവിട്ടു. മൂന്നാം സ്ഥാനം കായികവകുപ്പിനാണ്. 89.30 ശതമാനം. സംസ്ഥാനത്തിന്റെ ഖജനാവ് നിയന്ത്രിക്കുന്ന ധനവകുപ്പിനാണ് നാലാം സ്ഥാനം. 89.08 ശതമാനം.
ഫണ്ട് വിനിയോഗം കുറഞ്ഞതോടെ സര്‍ക്കാര്‍ വകുപ്പുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ സജീവമാകും. മുന്‍കാലങ്ങളില്‍ കൃത്യമായ നടപടികളിലൂടെ മാര്‍ച്ച് 31 ലെ ട്രഷറികളിലെ തിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഇക്കുറി ധനകാര്യവിദഗ്ധനായ തോമസ് ഐസക് കൈകാര്യം ചെയ്യുന്നതിനാല്‍ ട്രഷറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് സാരം. മുന്‍കാലങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ആരോഗ്യവകുപ്പ് ഇക്കുറി ഫണ്ട് വിനിയോഗത്തില്‍ ബഹുദൂരം പിന്നിലായി. 63.53 ശതമാനം. മത്സ്യബന്ധനം(87.32 ശതമാനം), സഹകരണം(65.51 ശതമാനം), പൊതുഭരണം(70.68 ശതമാനം), തൊഴില്‍(70.98), ടൂറിസം(65.11) വകുപ്പുകളും ഫണ്ട് വിനിയോഗത്തില്‍ മുന്നിലാണ്. ഒരു രൂപ പോലും ചെലവഴിക്കാത്ത നിയമവകുപ്പാണ് പിന്നില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending