Connect with us

kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: സര്‍ക്കാര്‍ അനാസ്ഥ വെടിയണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സാദിഖലി ശിഹാബ് തങ്ങള്‍

കടബാധ്യനായ മലപ്പുറം ജില്ലയിലെ പ്രധാന അധ്യാപകനെ സഹായിക്കാന്‍ അധ്യാപിക സ്വര്‍ണ്ണമാല ഊരി നല്‍കിയ സംഭവം വേദനിപ്പിക്കുന്നതാണ്.- തങ്ങള്‍ പറഞ്ഞു

Published

on

രാജ്യത്തിന് തന്നെ മാതൃകയായി മാറിയ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച ആവര്‍ത്തിക്കുന്നത് ഗൗരവതരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സ്‌കൂളുകളിലെ പ്രഥമ അധ്യാപകര്‍ക്ക് വേണ്ട സമയത്ത് പണം കിട്ടാത്തതിന്റെ പേരില്‍ കട ബാധ്യത ഉണ്ടാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കടബാധ്യനായ മലപ്പുറം ജില്ലയിലെ പ്രധാന അധ്യാപകനെ സഹായിക്കാന്‍ അധ്യാപിക സ്വര്‍ണ്ണമാല ഊരി നല്‍കിയ സംഭവം വേദനിപ്പിക്കുന്നതാണ്.- തങ്ങള്‍ പറഞ്ഞു.

2016ലെ വില നിലവാര സൂചിക അനുസരിച്ച് നിശ്ചയിച്ച തുകയാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ ഇന്നും നിലനില്‍ക്കുന്നത്. 150 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു കുട്ടിക്ക് എട്ടു രൂപയും 500 കുട്ടികള്‍ക്ക് 7 രൂപയും 500ല്‍ കൂടുതലാണെങ്കില്‍ 6 രൂപയുമാണ് നിശ്ചയിച്ച വിഹിതം. ഏഴ് വര്‍ഷത്തിനുള്ളില്‍ പലകുറിയാണ് പാചക വാതകത്തിനും പലവ്യഞ്ജനത്തിനും പാലിനും പച്ചക്കറിക്കും വില കൂടിയത്. വില വര്‍ധന കണക്കിലെടുത്ത് വിഹിതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തരമായ ഇടപെടല്‍ അനിവാര്യമാണ്.

വിഹിതം ലഭിക്കുന്നതിലെ കാലതാമസം മൂലം അധ്യാപകര്‍ സമരം ചെയ്യുന്നതും കോടതി വരാന്ത കയറേണ്ടി വന്നതുമായ സാഹചര്യം സര്‍ക്കാരിന്റെ പരാജയമാണ്.- തങ്ങള്‍ പറഞ്ഞു. ഉച്ചഭക്ഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒന്‍പത്, പത്ത്, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

Published

on

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.

 

Continue Reading

kerala

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

Published

on

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.

Continue Reading

EDUCATION

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

Published

on

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.

സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.

പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:

https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക

രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക

ക്യാപ്ച കോഡ് നല്‍കുക

പരീക്ഷാ ഫലം ലഭ്യമാകും.

തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

Continue Reading

Trending