Connect with us

kerala

റമസാന്‍ കാര്യണ്യ പ്രവര്‍ത്തനങ്ങളാല്‍ നിറയട്ടെ: സാദിഖലി തങ്ങള്‍

ശരീരവും മനസും നവീകരിക്കാനുള്ള അവസരമാണ് റമസാനിലൂടെ കൈവന്നിരിക്കുന്നതെന്ന് റമസാന്‍ സന്ദേശത്തില്‍ പാണക്കാട് യ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

മലപ്പുറം: ശരീരവും മനസും നവീകരിക്കാനുള്ള അവസരമാണ് റമസാനിലൂടെ കൈവന്നിരിക്കുന്നതെന്ന് റമസാന്‍ സന്ദേശത്തില്‍ പാണക്കാട് യ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇസ്‌ലാം പരിചയപ്പെടുത്തിയ നന്മകള്‍ അധികരിപ്പിച്ചും, വിലക്കിയ തിന്മകളില്‍ നിന്നും വഴിമാറി നടന്നും ഈ മാസത്തെ സജീവമാക്കുകയാണ് ലോക മുസ്‌ലിംകള്‍. റജബ് മാസം മുതല്‍ ഓരോ വിശ്വാസിയും ഈ മാസത്തിന്റെ പവിത്രതയിലേക്ക് അലിയാന്‍ പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു.

അല്ലാഹുവേ, റജബിലും ശഅബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യണേ, റമസാന്‍ മാസത്തെ നീ ഞങ്ങള്‍ക്ക് എത്തിച്ചുതരണേ എന്ന് നിരന്തരം പ്രാര്‍ത്ഥിച്ചും റമസാനെ വലവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയും റജബും ശഅബാനും വിശ്വാസികള്‍ സജീവമാക്കി. ഇസ്‌ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം റമസാനില്‍ ജീവിക്കുക എന്നത് തന്നെ വലിയൊരു നേട്ടമാണ്. പുണ്യ മാസത്തില്‍ സര്‍വതും അല്ലാഹുവിലേക്ക് സമര്‍പ്പിക്കാനുള്ള ഒരു വേള. സര്‍വ തെറ്റുകുറ്റങ്ങളില്‍ നിന്നും പൊറുക്കലിനെ തേടി അല്ലാഹുവിനോട് യാചിക്കാനുള്ള വിശേഷാവസരം. കൂടുതല്‍ ആത്മീയ ചിന്തകളില്‍ മുഴുകിയും ആരാധനാ നിഷ്ഠകള്‍ കര്‍ക്കശമാക്കിയും അല്ലാഹുവിന്റെ അനുഗ്രഹം നേടിയെടുക്കുന്നതിനുള്ള പരിശ്രമത്തില്‍ വ്യാപൃതമാവേണ്ട ദിനങ്ങള്‍. ആരാധനാ കര്‍മങ്ങളില്‍ നിമഗ്‌നനായിരിക്കാനാണ് വിശ്വാസിയെ റമസാന്‍ നിരന്തരം പ്രേരിപ്പിക്കുന്നത്.

കാരുണ്യം, പാപമോചനം എന്നിവയെല്ലാം റമസാന്റെ പ്രത്യേകതയാണ്. റമസാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ കരിച്ചു കളയുകയെന്നതാണ്. പാപങ്ങളെ കരിച്ചു കളയുകയെന്നോ, അനിയന്ത്രിത ജീവിത ശൈലിയെ തിരുത്തുക എന്നോ ആണ് വാക്കിന്റെ അര്‍ത്ഥത്തില്‍ നിന്നും മനസിലാക്കേണ്ടത്. പാപമോചനത്തിലേക്ക് ആനയിക്കുന്നതിനുള്ള ഏറ്റവും സുഗമമായ പാതയാണ് റമസാന്‍ മാസം. പിശാചിനെ ബന്ധിയാക്കി അല്ലാഹു നമ്മുടെ വഴി എളുപ്പമാക്കുകയും ചെയ്തിരിക്കുന്നു. ലോകരക്ഷിതാവ് നിര്‍ബന്ധമായും നിറവേറ്റാന്‍ ആവശ്യപ്പെട്ട കര്‍മങ്ങള്‍ക്കൊപ്പം തന്നെ മറ്റു പുണ്യ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും അധികരിപ്പിക്കാനും ഈ നാളുകളില്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളോടും പ്രയാസപ്പെടുന്നവരോടും കരുണയോടെ ഇടപെടുകയും അവര്‍ക്കായി ആശ്വാസത്തിന്റെ കരങ്ങള്‍ നീട്ടുകയും വേണം. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്നാണ് ഖുര്‍ആന്‍ വചനം. സമൂഹത്തെ മനസിലാക്കാനുള്ള ഉത്തമ സമയമാണ് റമസാന്‍. പ്രയാസമനുഭവിക്കുന്നവന്റെ നോവ് കാണുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ വ്രതാനുഷ്ഠാനം നമുക്ക് നല്‍കും. ബോധപൂര്‍വ്വം നന്മകള്‍ അധികരിപ്പിച്ചും തിന്മകളില്‍ നിന്നും വിട്ടൊഴിഞ്ഞുനിന്നും അല്ലാഹുവിന്റെ പാതയില്‍ നാം അണിനിരക്കണം. റമസാനില്‍ ആര്‍ജ്ജിച്ചെടുക്കുന്ന നന്മനിറഞ്ഞ, ആരോഗ്യകരമായ ജീവിത ശൈലി തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം. റമസാന്‍ കാലം അല്ലാഹുവിന്റെ തൃപ്തിക്കായി ചെലവഴിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി

ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

മലപ്പുറം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിനെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയിലെ ഒരുതരി സ്വര്‍ണം പോലും നഷ്ടമാകില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ ഒരു തരി സ്വര്‍ണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോഴാണ് ശബരിമലയില്‍ സ്വര്‍ണക്കൊളള നടന്നത്. വാതിലടക്കം അടിച്ച് കൊണ്ട് പോവുകയാണ് ചെയ്തത്. രാഷ്ട്രീയപാരമ്പര്യമുള്ളവരാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പത്മകുമാറിന്റെ അറസ്റ്റോടെ വ്യക്തമാകുന്നത്. അയ്യപ്പവിശ്വാസികള്‍ക്ക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ശബരിമലയില്‍ ഉണ്ടായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇതെല്ലാം പുറത്ത് വന്നത്. അല്ലെങ്കില്‍ ഈ വിവരങ്ങളൊന്നും പുറത്ത് വരില്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഐസ്.ഐ.ടി(പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ കൊല്ലം വിജി കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കും.

Continue Reading

kerala

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending