Connect with us

News

ഓപ്പണ്‍ ഫുട്ബോളര്‍

മെസുട്ട് ഓസില്‍ എന്ന ജര്‍മന്‍ ഇതിഹാസം വിത്യസ്തനാവുന്നത് ഇവിടെയാണ്. കളിക്കൊപ്പം സാമുഹ്യ വിഷയങ്ങളിലും അദ്ദേഹം ഇടപ്പെട്ടു.

Published

on

തേര്‍ഡ് ഐ -കമാല്‍ വരദൂര്‍

കളിക്കാര്‍ കളിച്ചാല്‍ മാത്രം മതിയോ…? കളിയിലുടെ ലഭിക്കുന്ന കോടികളില്‍ മതിമറന്ന് സുഖലോലുപതയില്‍, ആരാധകര്‍ക്കിടയില്‍ മാത്രം ജീവിച്ചാല്‍ മതിയോ…? ഫെരാരി കാറുകളും റോളക്സ് വാച്ചുകളും നാല് ഭാഗത്തും സ്വിമ്മിംഗ് പൂളുകളുളള വസതികളും സ്വര്‍ണത്തിന്റെ ഐ ഫോണുകളുമായി നടന്നാല്‍ മതിയോ…? ഈ രണ്ട് ചോദ്യങ്ങളിലും പുതുമയില്ലാതിരിക്കാം. പക്ഷേ ലോക ഫുട്ബോളിലെ വന്‍കിടക്കാരെല്ലാം സ്വന്തം ജോലി കളിയാണെന്നും വെറുതെ ലോക കാര്യങ്ങളില്‍ സംവദിക്കേണ്ട എന്ന തീരുമാനമെടുത്തവരുമാണ്. ആരാധകര്‍ക്കിടയില്‍, കൈയ്യടികള്‍ക്കിടയില്‍ ജിവിച്ചാല്‍ മതിയെന്നത് ഭൂരിപക്ഷത്തിന്റെ തീരുമാനമാണ്. സാമുഹ്യ വിഷയങ്ങളില്‍ ഇത് വരെ മെസിയോ എംബാപ്പെയോ റൊണാള്‍ഡോയോ ബെന്‍സേമയോ ലെവന്‍ഡോവിസ്‌ക്കിയോ പ്രതികരിച്ച് കണ്ടിട്ടില്ല.

മെസുട്ട് ഓസില്‍ എന്ന ജര്‍മന്‍ ഇതിഹാസം വിത്യസ്തനാവുന്നത് ഇവിടെയാണ്. കളിക്കൊപ്പം സാമുഹ്യ വിഷയങ്ങളിലും അദ്ദേഹം ഇടപ്പെട്ടു. തുര്‍ക്കിയില്‍ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദ്ദുഖാനുമായി ചര്‍ച്ച നടത്തിയപ്പോള്‍ അദ്ദേഹം വലതുപക്ഷ തീവ്രവാദിയായി. ചൈനീസ് സര്‍ക്കാര്‍ ഉയിഗൂര്‍ മുസ്ലിങ്ങളെ വേട്ടയാടിയപ്പോള്‍ അതിനെ ചോദ്യം ചെയ്തതിന് അദ്ദേഹം ഇംഗ്ലണ്ടില്‍ വര്‍ഗീയ വാദിയായി. ഇപ്പോള്‍ ഗാരി ലിനേക്കര്‍ക്കെതിരെ നടക്കുന്ന വേട്ടയാടലിന് സമാനമായ സംഭവങ്ങള്‍. ബ്രീട്ടന്‍ ഭരിക്കുന്ന റിഷി സുനക് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചപ്പോള്‍ ബി.ബി.സിയാണ് ലിനേക്കര്‍ക്കെതിരെ നീങ്ങിയത്. ലോകം ആസ്വദിക്കാറുളള മാച്ച് ഓഫ് ദി ഡേ പ്രോഗ്രാം ഒരു ദിവസം മുടങ്ങിയത് ലോകം ഞെട്ടലോടെയാണ് കണ്ടത്. 1982 ലെ ഫാക്ലാന്‍ഡ് യുദ്ധ സമയത്ത് ബ്രിട്ടന്റെ മുങ്ങിക്കപ്പലുകള്‍ അര്‍ജന്റീനക്കാരെ ഇല്ലാതാക്കിയപ്പോള്‍ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ യുദ്ധ നയത്തിനെതിരെ സംസാരിച്ചവരാണ് ബി.ബി.സി. അന്ന് ബി.ബി.സി നിലപാടിനെ താച്ചര്‍ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കുന്നു എന്ന് വിളിച്ച് പറഞ്ഞിരുന്നു ബി.ബി.സി നേതൃത്വം. ലിനേക്കര്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം വില്ലനായി മാറിയത് പോലെയാണ് കളിക്കളത്തില്‍ ഓസില്‍ ഒറ്റപ്പെട്ടത്. പ്രീമിയര്‍ ലീഗ് ടീമായ ആഴ്സനലിന് വേണ്ടി കളിക്കുമ്പോഴായിരുന്നു ഉയിഗൂര്‍ മുസ്ലിങ്ങള്‍ക്കായി അദ്ദേഹം സംസാരിച്ചത്. ഇതില്‍ രോഷാകുലരായ ചൈനീസ് ഭരണകൂടം പ്രതികരിച്ചു. ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ സി.സി.ടി.വി 2019 ഡിസംബര്‍ 15 ന് പ്രീമിയര്‍ ലീഗില്‍ നടന്ന ആഴ്സനല്‍-മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരം രാജ്യത്ത്് ടെലകാസ്റ്റ് ചെയ്തില്ല.

ഈ വിഷയത്തില്‍ ആഴ്സനല്‍ അതിവേഗം ചൈനയോട് മാപ്പ് ചോദിച്ചപ്പോള്‍ തന്റെ നിലപാട് ഓസില്‍ തിരുത്തിയില്ല. ഇതിന്റെ പേരിലാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ വില്ലനായത്. 2014 ലെ ബ്രസീല്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ ഫൈനല്‍ ഉള്‍പ്പെടെ ഓസിലിന്റെ അഞ്ച് മല്‍സരങ്ങള്‍ നേരില്‍ കണ്ടിരുന്നു. ജോക്കിം ലോ എന്ന പരിശീലകന്റെ പ്രിയപ്പെട്ട ശിഷ്യനായി മിക്ക മല്‍സരങ്ങളിലും ആദ്യ ഇലവനിലുണ്ടായിരുന്നു ഓസില്‍. ബെലോ ഹോറിസോണ്ടയിലെ സെമി ഫൈനല്‍ രാത്രിയില്‍ ബ്രസീലിനെ ജര്‍മനി ഏഴ് ഗോളിന് മുക്കിയപ്പോള്‍ മിന്നിയത് ഓസിലായിരുന്നു. മരക്കാനയിലെ ഫൈനല്‍ രാത്രി മറക്കാനാവില്ല. മെസിയുടെ അര്‍ജന്റീന കപ്പ് സ്വന്തമാക്കുന്നത് കാണാനായി മരക്കാന നിറഞ്ഞ രാത്രിയില്‍ ഓസിലും ജര്‍മനിയും അട്ടിമറി വിജയം നേടി- ആ ലോകകപ്പിലെ യഥാര്‍ത്ഥ താരം ഓസിലായിരുന്നു. ജര്‍മന്‍കാര്‍ക്ക് ആ ഓസില്‍ പ്രിയപ്പെട്ടവനായിരുന്നെങ്കില്‍ 2018 ലെ റഷ്യന്‍ ലോകകപ്പും മറക്കാനാവുന്നില്ല. ആ ലോകകപ്പില്‍ മോസ്‌ക്കോയിലെ ലുഷിനിക്കി സ്റ്റേഡിയത്തില്‍ ജര്‍മനിയും മെക്സിക്കോയും തമ്മില്‍ നടന്ന പ്രാഥമിക റൗണ്ട് പോരാട്ടം നടക്കുമ്പോള്‍ ജര്‍മന്‍കാരുടെ കൈകളില്‍ ഓസിലിന്റെ ചിത്രങ്ങള്‍ മാത്രമായിരുന്നു. എഫ്.ബി ലൈവില്‍ ആ ചിത്രങ്ങള്‍ പകര്‍ത്തിയതും ഓര്‍മയുണ്ട്. പക്ഷേ കൊറിയക്കാരോടും തോറ്റ് ജര്‍മന്‍കാര്‍ ആദ്യ റൗണ്ടില്‍ മടങ്ങിയപ്പോള്‍ അതേ ഓസില്‍ ജര്‍മനിയില്‍ വില്ലനായി, വലത്പക്ഷ തീവ്രവാദിയായി. വേട്ടയാടല്‍ പലവിധം തുടര്‍ന്നപ്പോഴും അദ്ദേഹം സാമുഹ്യ മാധ്യമങ്ങളിലുടെ പ്രതികരിച്ചു. ഇന്നലെ വിരമിക്കലും അതേ മാധ്യമത്തിലുടെ. വിരമിക്കല്‍ സന്ദേശത്തിലെ അവസാന വരികള്‍ ഇപ്രകാരമായിരുന്നു-

you can be sure that vou will hear from me from time to time on my oscial media channe-ls.
‘See you oson,
Mesut!’ പറയാനുള്ളത് എവിടെയും പറയുമെന്ന് ആവര്‍ത്തിക്കുന്ന ഓസില്‍ ഇനി കൂടുതല്‍ സ്വതന്ത്രനാണ്. കളിക്കാരനേക്കാള്‍ ശക്തനാവുന്ന സാമുഹ്യ പ്രവര്‍ത്തകനായി അദ്ദേഹം മാറുമ്പോള്‍ അത് വലിയ സന്തോഷമാണ്.

 

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

kerala

മേയര്‍ കുറുകെ കാര്‍ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഡിയോ പുറത്ത്; വാദം പൊളിയുന്നു

മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല

Published

on

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം തെളിയിക്കുന്നത്.

ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാന്‍ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം ഇതിനെ കാണരുത്.

പ്രൈവറ്റ് വാഹനം അമിതവേഗതയില്‍ ഓടിച്ചതിന് 2022 ല്‍ കേസുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലും 2017 ല്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും ആര്യാ പറഞ്ഞു. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു. സിഗ്‌നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. കുറുകെയാണോ എന്നറിയില്ലെന്നുമാണ് മേയര്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ മേയറുടെ വാദം.

അതേസമയം മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാര്‍ത്ഥം ഉപയോഗിച്ചില്ല. എം.എല്‍.എ സച്ചിന്‍ ദേവ് മോശമായി പെരുമാറുകയും മേയര്‍ കാണിച്ചത് തോന്നിവാസമെന്നും ഡ്രൈവര്‍ ആരോപിച്ചു.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Trending