Connect with us

Football

യൂറോപ്പില്‍ ഇസ്‌ലാമോഫോബിയ വളരുന്നുണ്ട്; അതിനെ കാരുണ്യം കൊണ്ട് നിരായുധമാക്കണം- മെസൂദ് ഓസില്‍

നന്മയും തിന്മയും തുല്യമാകില്ല. നല്ലതു കൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ നിന്റെ ശത്രുക്കള്‍ നിന്റെ ബന്ധുക്കളാകുന്നു എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തവും ഓസില്‍ പങ്കുവച്ചു.

Published

on

ലണ്ടന്‍: യൂറോപ്പില്‍ ഇസ്‌ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും വര്‍ധിച്ചു വരുന്നതായി വിഖ്യാത ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസൂദ് ഓസില്‍. ഇത്തരം ഭീതികളെ കാരുണ്യം കൊണ്ട് നേരിടണമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

‘ദൗര്‍ഭാഗ്യകരമായ രീതിയില്‍ യൂറോപ്പിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഇസ്‌ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും വര്‍ധിച്ചു വരുന്നുണ്ട്. മാധ്യമങ്ങള്‍ അതില്‍ വലിയ പങ്കുവഹിക്കുന്നു. അതിനെ ശക്തിപ്പെടുത്തുന്ന തരത്തില്‍ നാം പ്രതികരിക്കരുത്. അതിനെ കാരുണ്യം കൊണ്ട് നിരായുധരാക്കുകയും നിശ്ശബ്ദമാക്കുകയും ചെയ്യുക’- അദ്ദേഹം കുറിച്ചു.

https://twitter.com/MesutOzil1088/status/1329709597054087168?s=20

നന്മയും തിന്മയും തുല്യമാകില്ല. നല്ലതു കൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ നിന്റെ ശത്രുക്കള്‍ നിന്റെ ബന്ധുക്കളാകുന്നു എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തവും ഓസില്‍ പങ്കുവച്ചു.

2018ല്‍ ജര്‍മന്‍ ദേശീയ ടീമില്‍ നിന്നു വിരമിച്ച ഓസില്‍ ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സണലിന് വേണ്ടിയാണ് കളിക്കുന്നത്.

Football

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Published

on

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തായ്ലാന്റിലെ തങ്ങളുടെ അവസാന പ്രീസീസൺ മത്സരത്തിന് ഇറങ്ങും. ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അവസാന രണ്ട് പ്രീസീസൺ മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തുടരാനാകും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനു ശേഷം ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.

അറീന ഹുവാ ഹിൻ ആകും മത്സരത്തിന് വേദിയാവുക. ഇതുവരെ പ്രീസീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 2 എണ്ണത്തിൽ വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ആയിരുന്നു.

Continue Reading

Football

ഒളിംപിക്‌സ്: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലെ അനിഷ്ട സംഭവങ്ങള്‍; ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന

ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.

Published

on

ഒളിംപിക്‌സ് ഫുട്ബോളില്‍ മൊറോക്കോയ്ക്കെതിരേ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിലെ നാടകീയ സംഭവങ്ങളില്‍ ഫിഫയ്ക്ക് പരാതി നല്‍കി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.

ഒന്നിനെതിരേ 2 ഗോളുകള്‍ക്ക് മൊറോക്കോ മുന്നിട്ടുനില്‍ക്കേ 16 മിനിറ്റ് ഇന്‍ജുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അര്‍ജന്റീന സമനില ഗോള്‍ നേടിയിരുന്നു. ഇതിനു പിന്നാലെ മൊറോക്കന്‍ കാണികള്‍ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. അര്‍ജന്റീന താരങ്ങള്‍ക്കുനേരേ പടക്കമേറും കുപ്പിയേറുമുണ്ടായി. കളി തീര്‍ന്നെന്നാണ് ഇതോടെ എല്ലാവരും കരുതിയത്. പക്ഷേ സുരക്ഷാ നടപടികളുടെ ഭാഗമായി അധികൃതര്‍ മത്സരം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് പിന്നീട് വിശദീകരണം വന്നു.

പിന്നാലെ ഒന്നര മണിക്കൂറിന് ശേഷം വാര്‍ പരിശോധിച്ച റഫറി അര്‍ജന്റീന നേടിയ രണ്ടാം ഗോള്‍ ഓഫ് സൈഡാണെന്ന് വിധിച്ച് ഗോള്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ മത്സരം അര്‍ജന്റീന തോറ്റു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിച്ച് മത്സരം പുനരാരംഭിക്കുകയും ചെയ്തു. മൂന്നു മിനിറ്റും 15 സെക്കന്‍ഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചതുമില്ല.

മൊറോക്കന്‍ കാണികള്‍ മൈതാനത്തേക്ക് അതിക്രമിച്ച കടന്ന ശേഷം റഫറി താത്കാലികമായി നിര്‍ത്തിവെച്ച മത്സരം പുനരാരംഭിക്കാന്‍ കളിക്കാര്‍ക്ക് ലോക്കര്‍ റൂമില്‍ 2 മണിക്കൂറോളമാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഇത് ബുദ്ധിശൂന്യവും മത്സര നിയമങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നുവെന്നും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പ്രസ്താവനയില്‍ പറഞ്ഞു.

കളി പുനരാരംഭിക്കേണ്ടതില്ലെന്ന ഇരു ടീം ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങളും റഫറി പരിഗണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ടാപിയ ആവശ്യപ്പെട്ടു. ‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ സര്‍ക്കസ്’ എന്നാണ് അര്‍ജന്റീന കോച്ച് ഹാവിയര്‍ മഷറാനോ സംഭവങ്ങളെ വിശേഷിപ്പിച്ചത്.

Continue Reading

Football

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഫുട്ബോളില്‍ അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.

Published

on

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.

യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന്‌ ഉസ്‌ബെകിസ്ഥാനാണ്‌ എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ്‌ സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ്‌ ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും. ഫ്രാൻസിലെ ഏഴ്‌ വേദികളിലാണ്‌ പുരുഷ–വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്‌. അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന്‌ യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനൽ.

.ഗ്രൂപ്പ് എ : ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗിനിയ, ന്യൂസിലൻഡ്

.ഗ്രൂപ്പ് ബി : അർജന്റീന, മൊറൊക്കോ, യുക്രെയ്ൻ, ഇറാഖ്

.ഗ്രൂപ്പ് സി : ഉസബക്കിസ്ഥാൻ, സ്പെയിൻ, ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്

.ഗ്രൂപ്പ് ഡി : ജപ്പാൻ, പരഗ്വായ്, മാലി, ഇസ്രാഈല്‍

മത്സരക്രമം (ഇന്ത്യൻ സമയ പ്രകാരം)

ജൂലൈ 24, ബുധൻ

⚫️അർജന്റീന vs മൊറോക്കോ (വൈകിട്ട് 6.30 ന്)
⚫️ഉസ്ബക്കിസ്ഥാൻ VS സ്പെയിൻ (വൈകിട്ട് 6.30 ကိ)
⚫️ഗിനിയ vs ന്യൂസിലൻഡ് (രാത്രി 8.30 ന്)
⚫️ഈജിപ്ത് vs ഡൊമിനിക്കൻ റിപ്പബ്ലിക്ക് (രാത്രി 8.30 ㎡)
⚫️ഇറാഖ് VS യുക്രെയ്ൻ (രാത്രി 10.30 ന്)
⚫️ജപ്പാൻ VS പരഗ്വായ് (രാത്രി 10.30 ന്)

ജൂലൈ 25, വ്യാഴം

⚫️ഫ്രാൻസ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (പുലർച്ചെ 12.30 ㎡)
⚫️മാലി vs ഇസ്രയേൽ (പുലർച്ചെ 12.30 ന്)

ജൂലൈ 27, ശനി

⚫️അർജന്റീന vs ഇറാഖ് (വൈകിട്ട് 6.30 ന്)
⚫️ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS സ്പെയിൻ (വൈകിട്ട് 6.30 )
⚫️യുക്രെയ്ൻ VS മൊറോക്കോ ( രാത്രി 8.30 ന്)
⚫️ഉസ്ബക്കിസ്ഥാൻ VS ഈജിപ്‌ത് (രാത്രി 8.30 ന്)
⚫️ന്യൂസിലൻഡ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (രാത്രി 10.30 ㎡)
⚫️ഇസ്രയേൽ VS പരഗ്വായ് (രാത്രി 10.30 ന്)

ജൂലൈ 28, ഞായർ

⚫️ഫ്രാൻസ് vs ഗിനിയ (പുലർച്ചെ 12.30 ന്)
⚫️ജപ്പാൻ vs മാലി (പുലർച്ചെ 12.30 ന്)

ജൂലൈ 30, ചൊവ്വ

⚫️ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS ഉസ്ബക്കിസ്ഥാൻ (വൈകിട്ട് 6.30 ന്)
⚫️സ്പെയിൻ VS ഈജിപ്ത് (വൈകിട്ട് 6.30 ന്)
⚫️ഉക്രെയ്ൻ VS അർജന്റീന (രാത്രി 8.30 ന്)
⚫️മൊറോക്കോ VS ഇറാഖ് (രാത്രി 8.30 ന്)
⚫️ന്യൂസിലൻഡ് vs ഫ്രാൻസ് (രാത്രി 10.30 ന്)
⚫️യുണൈറ്റഡ് സ്റ്റേറ്റ്സ് vs ഗിനിയ (രാത്രി 10.30 ന്)

ജൂലൈ 31, ബുധൻ

⚫️ഇസ്രയേൽ vs ജപ്പാൻ (പുലർച്ചെ 12.30 ന്)
⚫️പരഗ്വായ് vs മാലി (പുലർച്ചെ 12.30 ന്)

Continue Reading

Trending