Connect with us

india

‘യുപിഎസ്‌സി ജിഹാദ്’; സംപ്രേഷണം ചെയ്യാന്‍ അനുവാദം നല്‍കി മോദി സര്‍ക്കാര്‍

വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പ്രോഗ്രാമിന്റെ നഗ്‌നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്‍ന്ന എതിര്‍ത്തതിനെ തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്‍ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്‍ഹി ഹൈക്കോടതി വിലക്കുകയും ചെയ്തു.

Published

on

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ സിവില്‍ സര്‍വീസില്‍ നുഴഞ്ഞുകയറാന്‍ ജിഹാദ് നടത്തുന്നു എന്നാരോപിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യാന്‍ അനുവാദം നല്‍കി കേന്ദ്രസര്‍ക്കാര്‍. ”യുപിഎസ്സി ജിഹാദ്” എന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വ്യാഴാഴ്ച സുദര്‍ശന്‍ ന്യൂസ് ചാനലിനെ അനുവദിച്ചു. ടിവി ഷോകള്‍ പ്രീ-സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ചാണ് മോദി സര്‍ക്കാര്‍ സുദര്‍ശന്‍ ന്യൂസിന്റെ ‘യുപിഎസ്സി ജിഹാദ്’ എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ അനുവദിക്കുന്നത്.

വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പ്രോഗ്രാമിന്റെ നഗ്‌നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്‍ന്ന എതിര്‍ത്തതിനെ തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്‍ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്‍ഹി ഹൈക്കോടതി വിലക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍, സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍, എഡിറ്റര്‍ സുരേഷ് ചവാങ്കെ എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐ ബി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരിപാടിക്കെതിരെ ഒന്നിലധികം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇടപെടാന്‍ വിസമ്മതിച്ചു.

തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ഒരു പ്രോഗ്രാം സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്നും സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ഒരു പ്രോഗ്രാമിന്റെ പ്രീ സെന്‍സര്‍ഷിപ്പ് ചെയ്യാന്‍ കഴിയില്ലെന്നും ഐ ബി മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ സുദര്‍ശന്‍ ന്യൂസ് പറഞ്ഞു.

യുപിഎസ്സി പരീക്ഷയിലൂടെ രാജ്യത്തെ ഐഎഎസ്, ഐപിഎസ് പോലുള്ള ഉന്നത പദവിയില്‍ മുസ്ലിംകള്‍ അധികമായി എത്തുന്നുവെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നുമാണ് സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചൗഹാന്‍കെ ആരോപിച്ചത്. ടിവി വാര്‍ത്തയ്ക്കു മുന്നോടിയായി പുറത്തുവിട്ട ട്രയിലറിലായിരുന്നു ആരോപണം. അതിനെ ‘യുപിഎസ്സി ജിഹാദ്’ എന്നാണ് അയാള്‍ വിശേഷിപ്പിച്ചത്. ‘ജാമിഅ ജിഹാദ്’.എന്നും ചൗഹാന്‍കെ ആരോപിച്ചിരുന്നു. ഇത്തവണത്തെ യുപിഎസ്സി പട്ടികയില്‍ ജാമിഅ മില്ലിയ ഇസ്ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അധികമായി ഇടംപിടിച്ചുവെന്നും ഇത്തരക്കാരെ ജോലിക്കെടുക്കരുതെന്നും ഇത് ‘ജാമിഅ ജിഹാദ്’ ആണെന്നും ചൗഹാന്‍കെ ആരോപിച്ചു. ഈ വിദ്വേഷ പരാമര്‍ശമാണ് കോടതി കയറിയത്.

സുരേഷ് ചൗഹാന്‍കെയുടെ വര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ണരൂപത്തില്‍ പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്. സിവില്‍ സര്‍വീസില്‍ മുസ്‌ലിംകള്‍ നുഴഞ്ഞുകയറുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്താന്‍ പോകുന്നു എന്നുമാണ് പരിപാടിയുടെ പ്രൊമൊയില്‍ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ജാമിയ ജിഹാദ്, ബ്യൂറോക്രസി ജിഹാദ്, യുപിഎസ്‌സി ജിഹാദ് എന്നിങ്ങനെയാണ് എഡിറ്റര്‍ സുരേഷ് സവാങ്കെ വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍ ജാമിഅ മില്ലിയ ഇസ്ലാമിയ്യയിലെ വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ പരിപാടിയുടെ പേരില്‍ ചാനലിനെതിരേ ധാരാളം പരാതി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു കക്ഷിയായ വാര്‍ത്താവിതരണ മന്ത്രാലയവും ബോധിപ്പിച്ചു. ഇത് പരിഗണിച്ച് തല്‍ക്കാലം പരിപാടി പ്രക്ഷേപണം ചെയ്യരുതെന്ന് സുദര്‍ശന്‍ ചാനലിന് കോടതി നിര്‍ദേശം നല്‍കി.

ArrestSureshChavhanke trends on Twitter after Hemant Soren assures action for his communal remarksजहरीले और नफरत फैलाते सुदर्शन न्यूज़ पर कब बैन लगाएगी मोदी सरकार ?

മുസ്ലിംകള്‍ക്കെതിരേ ഇത്തരം ജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇതാദ്യമല്ല. റോമിയോ ജിഹാദ് മുതല്‍ കൗജിഹാദ് വരെ അതിന് നിരവധികളുണ്ട്. അതില്‍ അവസാനത്തേതാണ് യുഎപിഎ ജിഹാദും ജാമിഅ ജിഹാദും. ഇത്തരം ആരോപണങ്ങളും നുണകളും പ്രചരിപ്പിക്കുന്നതില്‍ സുദര്‍ശന്‍ ടിവിയ്ക്കും അതിന്റെ എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയ്ക്കുമുള്ള പങ്ക് ചെറുതല്ല.

Sudarshan News and its history of dangerous, communally-divisive misinformation - Alt News

രാജ്യത്തെ ഏറ്റവും നികൃഷ്ടമായ മുസ്ലിംവിരുദ്ധ നുണഫാക്ടറിയാണ് സുദര്‍ശന്‍ ചാനലും അതിന്റെ എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയും. നിരന്തരം വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൗഹാന്‍കെ നുണ പ്രചരിപ്പിക്കുന്നതില്‍ മാത്രമല്ല, കുറ്റകൃത്യങ്ങളിലും മുന്നിലാണ്. വഞ്ചന തുടങ്ങി കൊലപാതശ്രമങ്ങളും ബലാല്‍സംഗക്കേസുകളും ഇയാള്‍ക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുയര്‍ന്നത് സ്വന്തം ചാനലില്‍ നിന്നുതന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending