Connect with us

gulf

സഊദിയിലെ ഉംറ ബസ്സപകടം വിധിക്ക് കീഴ്ടങ്ങിയത് 21 പേര്‍; 29 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ 2 ഇന്ത്യക്കാരും

അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്‍.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്‍. 29 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും ബംഗ്‌ളാദേശ് പൗരന്മാരാണ്. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് നിഗമനം. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണ്.ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മലയാളികള്‍ ആരും ഇക്കൂട്ടത്തിലില്ല.

റിയാദില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ മഹായില്‍ സിറ്റിക്കടുത്ത് അഖബക്കടുത്ത് വെച്ചാണ് തിങ്കളാഴ്ച്ച വൈകീട്ട് നാലരയോടെ ദാരുണമായ അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശികള്‍ നടത്തുന്ന ബറക്ക ഉംറ ഗ്രൂപ്പാണ് ഉംറ ട്രിപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. ഖമീസ് മുശൈതിനും സമീപ പ്രദേശത്തുമുള്ള 47 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത് . അഞ്ച് യമന്‍ പൗരന്മാര്‍, രണ്ട് ഇന്ത്യക്കാര്‍, രണ്ട് സുഡാന്‍ പൗരന്മാര്‍, ഓരോ പാകിസ്ഥാന്‍ , ഈജിപ്ത് പൗരന്മാര്‍ എന്നിവരൊഴികെ 36 പേരും ബംഗ്‌ളദേശ് സ്വദേശികളായ ഉംറ തീര്‍ത്ഥാടകരായിരുന്നു. വിശുദ്ധ മാസത്തില്‍ ആദ്യ വാരത്തില്‍ തന്നെ ഉംറ കര്‍മം നിര്‍വഹിക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.

അബഹക്കും മഹായിലിനും ഇടയില്‍ ശഹ്ര്‍ അല്‍ റാബത്ത് ചുരത്തില്‍ വെച്ചാണ് നിയന്ത്രണം നഷ്ടപെട്ട ബസ്സ് കൈവരികള്‍ തകര്‍ത്ത് താഴെയുള്ള പാറക്കെട്ടുകള്‍ക്കിടയിലേക്ക് പതിച്ചത് . കിടങ്ങിലേക്ക് പതിച്ച ഉടനെ ബസിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. കത്തിയമര്‍ന്നതോടെ തെറിച്ചു വീണവരൊഴികെ ബാക്കിയുള്ളവരെല്ലാം ബസിനുള്ളില്‍ പെട്ടു.

അബഹയിലെയും മഹായിലിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 26 പേരില്‍ പതിനാറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മുഹമ്മദ് ബിലാല്‍, റസാഖാന്‍ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ള ഇന്ത്യക്കാര്‍.

മിക്കവരുടെയും മൃതദേഹങ്ങള്‍ കത്തി കരിഞ്ഞതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന ഉടനെ കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ബസ്സില്‍ ആളിപ്പടര്‍ന്ന തീയണച്ചുവെങ്കിലും പലരുടെയും ജീവന്‍ രക്ഷിക്കാനായില്ല.സ്ഥലത്തെത്തിയ സഊദി റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

രാത്രിയോടെയാണ് അപകട വിവരം പുറംലോകമറിഞ്ഞത്. നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഞെട്ടിപ്പിച്ച അപകടത്തില്‍ ആരൊക്കെയാണ് ഉള്‍പെട്ടതെന്നുള്ള ഉല്‍കണ്ഠയിലായിരുന്നു സഊദിയിലെ പ്രവാസികള്‍. അബഹയിലെയും ഖമീസിലെയും പ്രവാസികളെ ആശങ്കയിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അപകടം നടന്ന നേരമെന്ന് ഖമീസ് മുശൈത്ത് കെഎംസിസി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂര്‍ പറഞ്ഞു. സംഭവം നടന്ന് വാര്‍ത്ത പ്രചരിച്ച ഉടനെ നിരവധി ടെലിഫോണ്‍ കാളുകളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ അസീര്‍ ഗവര്‍ണ്ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ നിര്‍ദേശം നല്‍കി . മഹായില്‍ ഗവര്‍ണ്ണര്‍ മുഹമ്മദ് ബിന്‍ ഫലാഹ് അല്‍ ഖര്‍ക്ക സംഭവ സ്ഥലവും പരിക്കേറ്റവരുള്ള ആശുപത്രികളും സന്ദര്‍ശിച്ചു. അപകടത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

Trending