gulf
സഊദിയിലെ ഉംറ ബസ്സപകടം വിധിക്ക് കീഴ്ടങ്ങിയത് 21 പേര്; 29 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ 2 ഇന്ത്യക്കാരും
അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്.
അഷ്റഫ് വേങ്ങാട്ട്
റിയാദ് : അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്. 29 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും ബംഗ്ളാദേശ് പൗരന്മാരാണ്. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് നിഗമനം. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണ്.ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മലയാളികള്‍ ആരും ഇക്കൂട്ടത്തിലില്ല.
റിയാദില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ മഹായില്‍ സിറ്റിക്കടുത്ത് അഖബക്കടുത്ത് വെച്ചാണ് തിങ്കളാഴ്ച്ച വൈകീട്ട് നാലരയോടെ ദാരുണമായ അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശികള്‍ നടത്തുന്ന ബറക്ക ഉംറ ഗ്രൂപ്പാണ് ഉംറ ട്രിപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. ഖമീസ് മുശൈതിനും സമീപ പ്രദേശത്തുമുള്ള 47 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത് . അഞ്ച് യമന്‍ പൗരന്മാര്, രണ്ട് ഇന്ത്യക്കാര്‍, രണ്ട് സുഡാന് പൗരന്മാര്, ഓരോ പാകിസ്ഥാന് , ഈജിപ്ത് പൗരന്മാര് എന്നിവരൊഴികെ 36 പേരും ബംഗ്ളദേശ് സ്വദേശികളായ ഉംറ തീര്‍ത്ഥാടകരായിരുന്നു. വിശുദ്ധ മാസത്തില്‍ ആദ്യ വാരത്തില്‍ തന്നെ ഉംറ കര്‍മം നിര്‍വഹിക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.
അബഹക്കും മഹായിലിനും ഇടയില്‍ ശഹ്ര്‍ അല്‍ റാബത്ത് ചുരത്തില്‍ വെച്ചാണ് നിയന്ത്രണം നഷ്ടപെട്ട ബസ്സ് കൈവരികള്‍ തകര്‍ത്ത് താഴെയുള്ള പാറക്കെട്ടുകള്‍ക്കിടയിലേക്ക് പതിച്ചത് . കിടങ്ങിലേക്ക് പതിച്ച ഉടനെ ബസിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. കത്തിയമര്‍ന്നതോടെ തെറിച്ചു വീണവരൊഴികെ ബാക്കിയുള്ളവരെല്ലാം ബസിനുള്ളില്‍ പെട്ടു.
അബഹയിലെയും മഹായിലിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 26 പേരില്‍ പതിനാറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മുഹമ്മദ് ബിലാല്‍, റസാഖാന് എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ള ഇന്ത്യക്കാര്‍.
മിക്കവരുടെയും മൃതദേഹങ്ങള്‍ കത്തി കരിഞ്ഞതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന ഉടനെ കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ബസ്സില്‍ ആളിപ്പടര്‍ന്ന തീയണച്ചുവെങ്കിലും പലരുടെയും ജീവന് രക്ഷിക്കാനായില്ല.സ്ഥലത്തെത്തിയ സഊദി റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
രാത്രിയോടെയാണ് അപകട വിവരം പുറംലോകമറിഞ്ഞത്. നിരവധി പേര് മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഞെട്ടിപ്പിച്ച അപകടത്തില്‍ ആരൊക്കെയാണ് ഉള്‍പെട്ടതെന്നുള്ള ഉല്‍കണ്ഠയിലായിരുന്നു സഊദിയിലെ പ്രവാസികള്‍. അബഹയിലെയും ഖമീസിലെയും പ്രവാസികളെ ആശങ്കയിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അപകടം നടന്ന നേരമെന്ന് ഖമീസ് മുശൈത്ത് കെഎംസിസി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂര്‍ പറഞ്ഞു. സംഭവം നടന്ന് വാര്‍ത്ത പ്രചരിച്ച ഉടനെ നിരവധി ടെലിഫോണ്‍ കാളുകളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ അസീര്‍ ഗവര്‍ണ്ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ നിര്‍ദേശം നല്കി . മഹായില്‍ ഗവര്‍ണ്ണര്‍ മുഹമ്മദ് ബിന്‍ ഫലാഹ് അല്‍ ഖര്‍ക്ക സംഭവ സ്ഥലവും പരിക്കേറ്റവരുള്ള ആശുപത്രികളും സന്ദര്‍ശിച്ചു. അപകടത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.
gulf
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു
കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.
, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര് ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര് ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
gulf
മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്ട്രോള് റൂം തുറന്നു
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.
മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്ട്രോള് റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:
സഹായ ഡെസ്ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര് ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര് മരിച്ചു. ഒരു പേര് മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.
ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala14 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala17 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala11 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala15 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

