Connect with us

gulf

സഊദിയിലെ ഉംറ ബസ്സപകടം വിധിക്ക് കീഴ്ടങ്ങിയത് 21 പേര്‍; 29 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ 2 ഇന്ത്യക്കാരും

അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്‍.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്‍. 29 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും ബംഗ്‌ളാദേശ് പൗരന്മാരാണ്. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് നിഗമനം. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണ്.ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മലയാളികള്‍ ആരും ഇക്കൂട്ടത്തിലില്ല.

റിയാദില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ മഹായില്‍ സിറ്റിക്കടുത്ത് അഖബക്കടുത്ത് വെച്ചാണ് തിങ്കളാഴ്ച്ച വൈകീട്ട് നാലരയോടെ ദാരുണമായ അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശികള്‍ നടത്തുന്ന ബറക്ക ഉംറ ഗ്രൂപ്പാണ് ഉംറ ട്രിപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. ഖമീസ് മുശൈതിനും സമീപ പ്രദേശത്തുമുള്ള 47 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത് . അഞ്ച് യമന്‍ പൗരന്മാര്‍, രണ്ട് ഇന്ത്യക്കാര്‍, രണ്ട് സുഡാന്‍ പൗരന്മാര്‍, ഓരോ പാകിസ്ഥാന്‍ , ഈജിപ്ത് പൗരന്മാര്‍ എന്നിവരൊഴികെ 36 പേരും ബംഗ്‌ളദേശ് സ്വദേശികളായ ഉംറ തീര്‍ത്ഥാടകരായിരുന്നു. വിശുദ്ധ മാസത്തില്‍ ആദ്യ വാരത്തില്‍ തന്നെ ഉംറ കര്‍മം നിര്‍വഹിക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.

അബഹക്കും മഹായിലിനും ഇടയില്‍ ശഹ്ര്‍ അല്‍ റാബത്ത് ചുരത്തില്‍ വെച്ചാണ് നിയന്ത്രണം നഷ്ടപെട്ട ബസ്സ് കൈവരികള്‍ തകര്‍ത്ത് താഴെയുള്ള പാറക്കെട്ടുകള്‍ക്കിടയിലേക്ക് പതിച്ചത് . കിടങ്ങിലേക്ക് പതിച്ച ഉടനെ ബസിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. കത്തിയമര്‍ന്നതോടെ തെറിച്ചു വീണവരൊഴികെ ബാക്കിയുള്ളവരെല്ലാം ബസിനുള്ളില്‍ പെട്ടു.

അബഹയിലെയും മഹായിലിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 26 പേരില്‍ പതിനാറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മുഹമ്മദ് ബിലാല്‍, റസാഖാന്‍ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ള ഇന്ത്യക്കാര്‍.

മിക്കവരുടെയും മൃതദേഹങ്ങള്‍ കത്തി കരിഞ്ഞതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന ഉടനെ കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ബസ്സില്‍ ആളിപ്പടര്‍ന്ന തീയണച്ചുവെങ്കിലും പലരുടെയും ജീവന്‍ രക്ഷിക്കാനായില്ല.സ്ഥലത്തെത്തിയ സഊദി റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

രാത്രിയോടെയാണ് അപകട വിവരം പുറംലോകമറിഞ്ഞത്. നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഞെട്ടിപ്പിച്ച അപകടത്തില്‍ ആരൊക്കെയാണ് ഉള്‍പെട്ടതെന്നുള്ള ഉല്‍കണ്ഠയിലായിരുന്നു സഊദിയിലെ പ്രവാസികള്‍. അബഹയിലെയും ഖമീസിലെയും പ്രവാസികളെ ആശങ്കയിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അപകടം നടന്ന നേരമെന്ന് ഖമീസ് മുശൈത്ത് കെഎംസിസി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂര്‍ പറഞ്ഞു. സംഭവം നടന്ന് വാര്‍ത്ത പ്രചരിച്ച ഉടനെ നിരവധി ടെലിഫോണ്‍ കാളുകളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ അസീര്‍ ഗവര്‍ണ്ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ നിര്‍ദേശം നല്‍കി . മഹായില്‍ ഗവര്‍ണ്ണര്‍ മുഹമ്മദ് ബിന്‍ ഫലാഹ് അല്‍ ഖര്‍ക്ക സംഭവ സ്ഥലവും പരിക്കേറ്റവരുള്ള ആശുപത്രികളും സന്ദര്‍ശിച്ചു. അപകടത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

FOREIGN

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. 

Published

on

ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നടത്താവുന്നതാണെന്നും അധികൃതർ വ്യക്ത മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18ആയി ഉയർന്നിരുന്നു.

ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം.

സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്‌വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Continue Reading

Trending